Chapter Title : മഴ [സിമോണ]
ചായങ്ങളേക്കാൾ, മറവിയുടെ ചാരനിറത്തിന്റെ നേർമ്മയുള്ള സൗന്ദര്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിയപ്പോൾ..
ഈയിടെ പലതും മനഃപൂർവം മറക്കാൻ തുടങ്ങിയിരിക്കുന്നു.. "മറവി... അതൊരനുഗ്രഹമാണ്... " വായിച്ചു മറന്ന വരികളുടെ യാഥാർഥ്യം അനുഭവത്തിലറിയുമ്പോൾ അതീവ മധുരമായി മാറുന്നുണ്ട്.
പിൻവാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങുമ്പോൾ വികൃതിയോടെ പെയ്ത്തുകാരി ആർത്തലച്ചുവന്നു.. പൊട്ടിചിരിച്ചുകൊണ്ട് തിരികെ കയറി വാതിലടച്ചപ്പോൾ പുറത്ത്, അമർത്തിയ ചിരിയുടെ മഴക്കിലുക്കം..... മുണ്ടിന്റെ തല അല്പം നനച്ചു..
അവൾ അങ്ങിനെയാണ്... തനി വികൃതി.. പ്രായമിത്രയായിട്ടും കൊച്ചു കുട്ടിയാണെന്നാണ് വിചാരം...
അല്ലല്ല.. കൊച്ചു കുട്ടിയല്ല അവൾ.. അതിന് അവൾക്ക് പ്രായമില്ലല്ലോ... നിത്യ യൗവന യുക്തയായ പെണ്ണ്.. മരണത്തെയും ജനനത്തെയും കണ്ണീർതുള്ളികൾകൊണ്ട് കഴുകിക്കളഞ്ഞ് വീണ്ടും വീണ്ടും കണ്ണീരിൽ നിന്ന് പുഞ്ചിരിയിലേക്കും പൊട്ടിചിരിയിലേക്കും ചുവടുമാറ്റി ചവിട്ടിക്കൊണ്ട് രാവുമുഴുവൻ പെയ്തുകൊണ്ടേയിരിക്കുന്നു... ഇളക്കക്കാരി!!!...
മെല്ലെ വാതിൽ അല്പം തുറന്നുനോക്കിയപ്പോൾ അടങ്ങി ഒതുങ്ങി നിൽപ്പുണ്ട്... പാവത്തെ പോലെ.. അവളെ വിശ്വസിക്കാൻ പറ്റില്ല.. അറിയാഞ്ഞിട്ടല്ല... മഴ തോരുന്നത് നോക്കി നിന്നാൽ നേരം ചിറ്റും..
വാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങി.. "പിണക്കത്തിലാണോ???" മന്ത്രിച്ചുകൊണ്ട് വിറകുപുരയിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു..
വിറകുപുര ചായ്പ്പിന്റെ ഒരു വശത്താണ്.. പക്ഷെ ചായ്പ്പിന്റെ തിണ്ണയിൽ നിന്ന് ഏതാണ്ട് ആൾപൊക്കം താഴെയാണ് വിറകുപുരയുടെ തറനിരപ്പ്.. ഒരിക്കൽ എളുപ്പപ്പണിക്ക് കാണിച്ച കന്നംതിരിവിന്, ഒരാഴ്ചയോളം ഞൊണ്ടി ഞൊണ്ടി നടക്കേണ്ടി വന്നതിനാൽ, മഴയുണ്ടെങ്കിലും, ഒതുക്കിറങ്ങിയേ ഇപ്പോൾ വിറകെടുക്കാൻ പോകാറുള്ളൂ..
ഉണക്കച്ചുള്ളികൾ തിണ്ണയിലേക്ക് അടുക്കി തിരികെ ഓടിയപ്പോഴും അവൾ മുഖം കനപ്പിച്ചു നിന്നിരുന്നു... ഇനി ഇളക്കക്കാരിയെന്നു വിളിച്ചത് കേട്ടുകാണുമോ??
"നീയാ.. ഞാനല്ല ഇളക്കക്കാരി.. അതേയ്.. ഈ നാട്ടുകാര് മൊത്തം പറയുന്നുണ്ട്... " ഇത്തവണത്തെ വരവിന്, ആദ്യമേ തന്നെ ഒന്ന് കോർത്തതാണ്.. മനസ്സ് പിടഞ്ഞ്, ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടന്നപ്പോൾ, പിറകിൽനിന്ന് മെല്ലെ ചുമലുകളിൽ തലോടി... തണുപ്പിന്റെ ഈർപ്പമുള്ള സ്നേഹം ബ്ലൗസും മുണ്ടും മുഴുവനെ നനച്ചുകുതിർക്കുന്നതുവരെ...
"പ്രാന്താണോ കുട്ട്യേ നെനക്ക്... ഹൈ... മഴകൊണ്ട് വല്ല കേടും വരുത്തിവെക്കാണ്ട് മര്യാദക്ക് ഇങ്ങട് കേറാൻ നോക്ക്... ഏതു നേരോം സ്വപ്നലോകത്താ... ഇതെന്തുട്ട് ജാതി ഇളക്കാണാവോ ഈശ്വരാ.." വല്യമ്മായി കയർത്തുകൊണ്ട് അകത്തുനിന്ന് വിളിച്ചുകൂവി..
"ആകെ നനഞ്ഞു കുതിർന്നല്ലോ... " മേലോട്ടുനോക്കി വാ തുറന്നു പിടിച്ചു.. മഴവെള്ളം വായിൽ പിടിച്ച് മഴ
💬 Comments
View all comments