Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]
പ്രസാദ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദനയുടെ ഫോൺ റിങ് ചെയ്തു, അവൾ അത് അസ്വസ്ഥതയോടെ കട്ട് ചെയ്തു, പിന്നീടും റിങ് ചെയ്തു അപ്പോഴും അവൾ കട്ട് ചെയ്തു,
“ഫോൺ എടുക്ക് മോളേ…”
പ്രസാദ് അവളോട് പറഞ്ഞു
അവൾ മുഖമുയർത്തി നോക്കി
“ഇത് ആ വിവേകാണ്…”
അവൾ പറഞ്ഞു
“നിങ്ങൾ ഇഷ്ടത്തിലല്ലായിടുന്നോ…?”
അയാൾ വീണ്ടും ചോദിച്ചു
“ആയിരുന്നു…”
അവൾ പറഞ്ഞു നിർത്തി
“അതെന്താ ബ്രെകപ്പ് ആയോ…?”
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു
അവൾ അതേയെന്ന് തലയാട്ടി
“ഇലഞ്ഞിമുറ്റത്തെ ചെറുക്കൻ കാരണമാണോ…”
അയാൾ ചോദിച്ചു
അവൾ അതേയെന്ന് തലയാട്ടി
“പൂത്ത കാശാ മോളേ അവന്റല്… പത്തു തലമുറയ്ക്കുള്ളത് അവനുണ്ടാക്കിയിട്ടുണ്ടെന്നാ നാട്ടുകാര് പറയുന്നത്… അച്ഛന്റെ അവസ്ഥയറിയാലോ… ആകെ പൊട്ടി നിക്കുവാ…”
അയാൾ അവളോട് പറഞ്ഞു
“എനിക്കറിയാം അച്ഛന്റെ അവസ്ഥ… എല്ലാം ഞാൻ ശരിയാക്കിക്കോളാം…”
“അപ്പൊ ആ വിവേകിനെ എങ്ങനാ ഒഴിവാക്കുന്നെ…?”
“അത് ഞാനവനോട് പറഞ്ഞിട്ടുണ്ട് ബ്രേക്കപ്പിന്റെ കാര്യം… പക്ഷേ അവനിടഞ്ഞു നിക്കുകയാ…”
“അവനെക്കാളും ബെറ്റർ ചോയ്സാ ഇവൻ… അവനെപ്പോലെ പത്തു പേരെ വിലയ്ക്ക് വാങ്ങാനുള്ള ശേഷിയുണ്ട് ഇന്ന് ആ കൃഷ്ണന്റെ മോന്…”
അവളൊന്നു പുഞ്ചിരിച്ചു
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു അപ്പുവും നന്ദനയും വല്ലാതെയടുത്തു… എങ്കിലും അപ്പുവത് ചന്തു പോലുമറിയാതെ രഹസ്യമാക്കി വച്ചിരുന്നു
തന്റെ ഫോൺ റിങ് ചെയ്തപ്പോൾ അപ്പു സ്ക്രീനിലേക്ക് നോക്കി
നന്ദന കാളിങ്… അവനൊരു പുഞ്ചിരിയോടെ അറ്റന്റ് ചെയ്തു
“എന്താണ് നന്ദൂട്ടി…”
“ഏയ്… ഒന്നൂല്ല…”
“എന്നാലും…”
“ഇപ്പൊ ഒന്ന് കാണാൻ തോന്നുന്നു…”
“അത്രേ ഉള്ളോ… ഞാൻ വീഡിയോ കോളിൽ വരാം…”
“അല്ല… നേരിട്ട് കാണാൻ…”
“അതിനിപ്പോ എന്ത് ചെയ്യും…?? ഞാൻ വീട്ടിലേക്ക് വരട്ടെ…?”
അവൻ കളിയായി ചോദിച്ചു
“വാ…”
അവൾ പറഞ്ഞു
“അപ്പൊ നിന്റച്ഛൻ…?”
“അച്ഛൻ എറണാകുളത്തു പോയിരിക്കുവാ എത്താൻ വൈകും…”
“വന്നാൽ എന്ത് തരും…?”
അവൻ ചെറു കുസൃതിയോടെ ചോദിച്ചു.
“എന്ത് വേണം…?”
അവൾ തെല്ലു നാണത്തോടെ ചോദിച്ചു
“എന്ത് ചോദിച്ചാലും തരോ…?”
“മ്…”
അവൾ ചെറുതായി മൂളി
“ആണോ… എന്നാ ഞാനിതാ എത്തി…”
അവൻ ഫോൺ കട്ട് ചെയ്ത് അവളുടെ വീട്ടിലേക്ക് തിരിച്ചു.
അപ്പു അവളുടെ വീട്ടിലെത്തി ബെല്ലടിച്ച് കുറച്ചുനേരം കാത്തുനിന്നു,
💬 Comments
View all comments