മഴയത്തു വന്ന മോഹം 8 [Vashalan]
എന്റെ കൂടെ വരണം. അത് കഴിഞ്ഞ് ആ വഴിക്ക് തന്നെ നമുക്ക് റീനയുടെ വീട്ടിലോട്ട് പോകാം. നിനക്ക് സമ്മതമല്ലേ?"
ഞാൻ: "ഞായറാഴ്ചയാണെങ്കിൽ കുഴപ്പമില്ല ഇത്താത്താ. നമുക്ക് രാവിലെ തന്നെ ഇറങ്ങാം."
ശനിയാഴ്ച രാവിലെ അല്പം വൈകിയാണ് ഞാൻ ഉണർന്നത്. തലേരാത്രി സബിത്താത്തയുമായി നടത്തിയ ആ സംസാരത്തിന്റെ ലഹരി അപ്പോഴും തലയിൽ ഉണ്ടായിരുന്നു. താഴേക്ക് വന്നപ്പോൾ ഉമ്മ അടുക്കളയിൽ ദോശ ചുടുന്ന തിരക്കിലാണ്.
ഞാൻ: "ഉമ്മേ... എനിക്ക് ഒരു ചായ എടുത്തേ. നല്ല കടുപ്പത്തിൽ വേണം."
ഉമ്മ: "എന്താടാ ഇന്ന് ഇത്ര വൈകിയത്? രാത്രി നേരം വെളുക്കുവോളം ആ ഫോണിലും നോക്കി ഇരിക്കുകയായിരുന്നോ?"
ഞാൻ: (ചായ ഊതിക്കുടിച്ചു കൊണ്ട്) "ഏയ്... ചുമ്മാ ഓരോന്ന് ആലോചിച്ചു കിടന്നതാ ഉമ്മ. പിന്നെ ഉമ്മേ, ഞാൻ
ഇന്ന് അജയ്യുടെ വീട്ടിലേക്ക് ഒന്ന് പോവുകയാ. കോളേജ് ഇല്ലെങ്കിലും കുറച്ച് നോട്ട്സ് ഒക്കെ എഴുതി തീർക്കാനുണ്ട്."
ഉമ്മ: "നീ എപ്പോഴും ആ അജയ്യുടെ കൂടെത്തന്നെയാണല്ലോ. അവന് പഠിക്കാൻ മിടുക്കനാണെന്ന് നീ പറഞ്ഞതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. നീ ആഹാരം കഴിച്ചിട്ട് പൊയ്ക്കോ."
ഞാൻ: "ഉമ്മേ... പിന്നെ ഒരു കാര്യം. നാളെ രാവിലെ ഞാൻ സബിത്താത്തയെയും കൂട്ടി ടൗൺ വരെ ഒന്ന് പോകുന്നുണ്ട്. താത്തയ്ക്ക് കുറച്ച് ഡ്രസ്സും സാധനങ്ങളും ഒക്കെ വാങ്ങാനുണ്ടെന്ന്."
ഉമ്മ: "സബീനയുടെ കൂടെയോ? അതിനെന്താടാ..., പാവത്തിന് ഇവിടെ കൂട്ടിന് ആരുമില്ലല്ലോ. നീ കൂടെ പോകുന്നത് നല്ലതാ."
ഞാൻ: "അത് മാത്രമല്ല ഉമ്മേ, നാളെ
ഞായറാഴ്ചയല്ലേ. പർച്ചേസിംഗ് കഴിഞ്ഞ് ഞങ്ങൾ റീന മിസ്സിന്റെ വീട്ടിലേക്ക് ഒന്ന് പോകാമെന്ന് വിചാരിച്ചു. മിസ്സും സബിത്താത്തയും പണ്ട് കോളേജിൽ ഒരുമിച്ച് പഠിച്ച ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു! മിസ്സിന്റെ വണ്ടി പഞ്ചർ ആയപ്പോൾ സഹായിക്കാൻ പോയപ്പോഴാ ഞാൻ ഇത് അറിഞ്ഞത്."
ഉമ്മ: (അത്ഭുതത്തോടെ) "അതെയോ! സബീനയുടെ കൂട്ടുകാരിയാണോ നിന്റെ ടീച്ചർ? പടച്ചോനെ... അപ്പൊ അവർ തമ്മിൽ നല്ല പരിചയം കാണുമല്ലോ. നീ എന്താടാ ഇത് നേരത്തെ പറയാതിരുന്നത്?"
ഞാൻ: "അതിനു ഈ മിസ് ഇപ്പോള്‍ അല്ലെ ഇങ്ങോട്ട് വന്നത്. താത്തയ്ക്ക് മിസ്സിനെ കാണാൻ വല്ലാത്ത ആഗ്രഹം. അതുകൊണ്ട് നാളെ പർച്ചേസിംഗ് കഴിഞ്ഞ് മിസ്സിന്റെ വീട് വരെ ഒന്ന് പോകണം."
ഉമ്മ: "ശരിടാ... സബീനയെ കൂട്ടി
പൊയ്ക്കോ. പണ്ടത്തെ കൂട്ടുകാരിയെ കാണാൻ പോകുമ്പോൾ അവൾക്കും ഒരു സന്തോഷമാവട്ടെ."
ആഹാരം കഴിച്ചു കഴിഞ്ഞ് ഞാൻ മുറിയിൽ പോയി നല്ലൊരു ഷർട്ടും പാന്റും എടുത്തു ധരിച്ചു. അജയ്യുടെ വീട്ടിൽ വിസ്മയ എത്തുന്നതും കാത്തുള്ള ആ ആവേശം എന്റെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് മുൻപ് തന്നെ ഞാൻ അജയ്യുടെ വീട്ടിലെത്തി. അവന്റെ വീട്ടുകാർ ഇല്ലാത്തതുകൊണ്ട് ആ വീട് ഞങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുന്നതുപോലെ തോന്നി. അജയ് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
ഞങ്ങൾ ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി.
അജയ്: "എന്താടാ ഷാജൂ, നീ നേരത്തെ എത്തിയല്ലോ! വിസ്മയ വരാൻ ഇനിയും സമയമുണ്ടല്ലോ."
ഞാൻ: "പിന്നെ, ഇന്ന് ഇവിടെ നടക്കാൻ
പോകുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് വീട്ടിൽ ഇരിക്കാൻ തോന്നിയില്ല. അതുകൊണ്ട് അങ്ങ് പോന്നു."
അജയ്:
💬 Comments
View all comments