Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
മേലോ, അസാധു കുട്ടികളുടെ മേലോ ഒരു പോറലു പോലും വീഴുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ മനുഷ്യത്ത്വത്തിൻ്റെ ശവത്തിന് മുകളിൽ നട്ടാൽമതി അവൻ്റെയൊക്കെ മതത്തിൻ്റെ ഊമ്പിയ ജാതിമരങ്ങൾ.
ഞാൻ ചെന്ന് കയറിയതും ഒരു കൂട്ടർ കരിഓയിൽ നീട്ടി ഒഴിച്ചതും ഒരുമിച്ചായിരുന്നു. ഭാരം കൂടുതലായതു കൊണ്ട് അവർക്കത് പിടിച്ച് നിറുത്താനും കഴിഞ്ഞില്ല. ഞാൻ വളരെ അടുത്തായത് കൊണ്ട്, ഒരുതുള്ളി പുറത്ത് പോകതെ ശരീരം കൊണ്ട് പ്രത്യേകിച്ച് മുഖംകൊണ്ട് തടയാൻ പറ്റി. മീനാക്ഷി തലയുയർത്തി നോക്കുമ്പോൾ വെള്ളിടികിട്ടി കരിഞ്ഞവനെപ്പോലെ ഞാൻ തിരിഞ്ഞ് മുഴുവൻ പല്ലുംകാട്ടി ചിരിച്ചു നിൽപ്പുണ്ട്. പെട്ടന്ന് അപ്പുറത്തെ വശത്ത് നിന്ന് ആരോ വലിയ പലക വലിച്ച് വീശി. ഞാൻ ചാടി അത് പുറം വച്ച് തടഞ്ഞു.
“പ്‌ഠോ”
നല്ല ശബ്ദം ഉണ്ടായി കേട്ടവരെല്ലാം തെല്ലൊന്ന് പകച്ചു. പലക നുറുങ്ങി കഷണങ്ങളായി തെറിച്ചു. മീനാക്ഷി പേടിയോടെ എന്നെ നോക്കി. ഞാൻ വേദനയിൽ പുളഞ്ഞ് കൊണ്ട് തന്നെ മുന്നിലേക്ക് പോയി അവിടന്ന് ഓടിവന്ന രണ്ട് പേരെ ചവിട്ടിയും ഉന്തിയും മാറ്റി. സൈഡിൽ നിന്നും ഓടി വന്നവരെ കൈമുട്ട് വച്ച് ഇടിച്ച് മറച്ചിട്ട്. ഏതോ ഒരുത്തനെ കൈയിൽ വലിച്ച് ഓടി വരുന്ന വരുടെ മുന്നിലേക്കിട്ട്. അവൻ്റെ നെഞ്ചിൽ ശക്തമായി തള്ളി. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ പിന്നിലുള്ളവരും പുറകിലേക്ക് മലർന്നു. കുറേ പേര് ഒരുമിച്ച് വീണപ്പോൾ മറ്റു പിള്ളേരും ഒന്നു പകച്ചു.
ഒരു ഇരുപത് പേരു കാണും അവരെല്ലാവരും കൂടി. നാലുവശത്തു നിന്നും ഇടി വീഴുന്നുണ്ട്. മുന്നിൽ കിട്ടുന്നവർക്കെല്ലാം തിരിച്ച് കൊടുക്കുന്നും ഉണ്ട്. പൂരപ്പറമ്പിൽ ഇടിയിൽ ഒരുപാട് വട്ടം പെട്ടിട്ടുള്ളതുകൊണ്ടു, നാലുവശത്തുന്നുള്ള ഇടി തലക്ക് കൊള്ളാതെ തടയാനും, കിട്ടുന്നിടവച്ച് തിരിച്ചു കൊടുക്കാനും പ്രകൃതിയാ ഒരു കഴിവ് കൈവന്നിരുന്നു. തമിഴ്നാട്ടിലെ നരിന്ത് പിള്ളേര് തൃശ്ശൂക്കാരുടെ പൂരത്തല്ലിനു മുന്നിൽ ചെറുതായൊന്നു പകച്ചുന്നുള്ളത് വസ്തവം തന്നെയാണ്. എങ്കിലും എണ്ണത്തിൽ കൂടുതലാണ് എത്ര നേരം ഇങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്നറിയില്ല. ഓടിവന്ന ഒരുത്തൻ്റെ വർമ്മത്ത് ചവിട്ടി, തല കൈ കൊണ്ട് പൊതിഞ്ഞ്, അതേ കാലെടുത്ത് മുട്ടുകാല് ചേർത്ത് വച്ചൊരുത്തൻ്റെ നെഞ്ചിന് കയറ്റി ഇടിച്ചിട്ട് ഞാൻ ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന്
💬 Comments
View all comments