Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
നിക്കണ്ട. ആ കണ്ണൊകെ തൊടച്ചിട്ട് വന്ന് ചോറുണ്ണ്.”
“ആ… തമാശ ആണെങ്കി ഒക്കെ, അല്ലാതെ ഒരു മാതിരി കോമഡി അതെനിക്കിഷ്ടല്ല”
അതും പറഞ്ഞു അവൻ ചാടികയറി, ടേബിളിൽ ഇരുന്ന് മിന്നലാട്ടം തുടങ്ങി. ഡയറ്റും തേങ്ങയും ഒക്ക ഉള്ളതാണ്. പക്ഷെ ചില ഫുഡ് കണ്ടാൽ അവൻ്റെ കണ്ട്രോൾ അങ്ങട് പോകും, എന്റെയും. മീനാക്ഷി ഇതൊരു മത്സരമല്ല എന്ന രീതിയിൽ താടിക്ക് കയ്യും കൊടുത്ത് ഞങ്ങളെ നോക്കുന്നുണ്ട്. എന്നാലും വളരെ തൃപ്‌തിയുള്ള ഒരു സ്വാദ്, എല്ലാത്തിനും നല്ല രുചി.
******
അവൻ ഇറങ്ങാറായി
“അപ്പൊ ഞാൻ പോയിട്ട് വരാം ഭഹൻ” മീനാക്ഷി ചിരിച്ചു
“പോയ മതി, വരണ്ട. യ്യൊ..” അവള് എൻ്റെ വയറ്റിന് കൈമുട്ട് വച്ച് കുത്തി.
“ മലയാളത്തിലെ ഒരു പ്രമുഖ നടനെ ബഹുമാനിക്കാൻ പഠിക്കടോ.” അവൻ ചിരിച്ചു.
ഞാൻ അവനെ കെട്ടിപ്പിടിച്ച്, യാത്രയാക്കി. അവനൊരു നല്ല മനുഷ്യനാണ്, നല്ല ഫ്രണ്ടാണ്. ഞങ്ങൾ അവൻ്റെ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ അവിടെ നോക്കി നിന്ന്, പിന്നെ തിരിച്ച് ഉള്ളിലേക്ക് നടന്നു.
**************
ബെസ്സൻനഗറുള്ള ബീച്ചിൽ വൈകുന്നേരം ഞങ്ങൾ കൈകൾ കോർത്ത് കൊണ്ട് നടന്നു. ഇപ്പോൾ അവൾ പൂർണ്ണമായും എൻ്റെ മീനാക്ഷിയാണ്, എൻ്റെ മാത്രം മീനാക്ഷി. ഞങ്ങൾ അവിടെയുള്ള അഷ്ടലക്ഷ്‌മി അമ്പലത്തിന് തെക്ക് ഭാഗത്ത് കൂടി നടന്ന്. പ്രൗഢിയോടെ നിലകൊള്ളുന്ന സ്മിഡ്ത്ത് സ്മാരകത്തിൽ (Schmidt Memorial, നാടോടിക്കാറ്റിൽ കാണിക്കുന്ന മന്ദിരം) സമുദ്രത്തിന് അഭിമുഖമായ അറ്റത്ത് അസ്‌തമന സൂര്യനെയും നോക്കിയിരുന്നു. ഉപ്പ് കയ്ക്കുന്ന തണുത്തൊരു കാറ്റ്, അവളുടെ മുടിയിഴകളെ തൊട്ട്തലോടി കടന്ന്പോയി. ചുമന്ന് തുടത്ത അസ്‌തമന സൂര്യൻ ശോഭയിൽ അവളോട് പരാജിതനായി നിറഞ്ഞ കടലിൽ ചാടി ആത്മാഹുതി ചെയ്തു. അവളെൻ്റെ തോളിൽ തലചായ്ച്ച് അന്തമില്ലാത്ത കടലിനെയും നോക്കികിടന്നു.
“ ഞാൻ ഒരു ദിവസം ഇല്ലാതെയായാൽ ഉണ്ണിയേട്ടൻ എന്ത് ചെയ്യും.” അവളെൻ്റെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു.
“ മീനാക്ഷി നിനക്കീ ബീച്ചിൻ്റെ, നമ്മളീയിരിക്കുന്ന സ്മാരകത്തിൻ്റെ കഥയറിയുമോ , മരിക്കുമെന്നുറപ്പുണ്ടായിട്ടും കടലിലിറങ്ങി നീന്തി ഒരു കൊച്ചുകുട്ടിയെ രക്ഷിച്ച ധീരനായ, കാൾ സ്മിഡ്ത്ത് എന്നയാളുടെ ഓർമ്മക്കുള്ള സ്മാരകമാണിത്. മരണമെന്നത് നമ്മുടെ കൈപിടിയിലൊതുങ്ങുന്നൊരു കാര്യമല്ല. എങ്കിലും
💬 Comments
View all comments