Chapter Title : മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]
കൂലിയും കൊടുത്താണ് ഉപ്പ തിരികെയെത്തിയത്.
“സാധനൊക്കെ എടുത്തോ ഉപ്പാ”?
“അതൊക്കെ ഗിരീഷിൻ്റെ ലോറീല് കേറ്റി വിട്ടു. പൂവീ… ഉപ്പ ഇപ്പോ വരാം. ലോറി അങ്ങട്ട് ചെല്ലണ കാര്യം തറവാട്ടിലൊന്ന് വിളിച്ച് പറയട്ടെ”
ഉപ്പ തറവാട്ടിലേക്ക് ഫോൺ ചെയ്യാൻ ടെലഫോൺ ബൂത്തന്വേഷിച്ച് പോയി. സമയം ഇഴഞ്ഞ് നീങ്ങികൊണ്ടിരുന്നു. ഫോൺ വിളിക്കാൻ പോയ ഉപ്പ മടങ്ങിയെത്താൻ കുറച്ച് വൈകി.
“എവടെപ്പോയതേന്നു? കൊറേ നേരായല്ലോ ഇങ്ങള് പോയിട്ട്”
“ഞാൻ ബി എസ് എൻ എല്ലിൻ്റെ ഓഫീസിലൊന്ന് കേറി. ലാൻഡ് ഫോൺ കണക്ഷൻ കിട്ടോന്ന് നോക്കാനാ. ചോട്ട്ക്കൂടെ റെയിൽവേൻ്റെ എന്തൊക്കെയോ പോണോണ്ട് അവടെ നിലത്ത് കുഴിക്കാൻ പറ്റൂല്ലാന്ന്. പോസ്റ്റ് തന്നെ വേണം. പണ്ടാരടങ്ങാനായിട്ട് കഴിഞ്ഞാഴ്ചേം കൂടെ ആ വളവില് ഒരു ഓട്ടോറെക്ഷ മറിഞ്ഞേയുള്ളൂ. അവടെ പോസ്റ്റ് നാട്ടാൻ കോർപ്പറേഷൻ സമ്മയിക്കൂല. ചുരുക്കി പറഞ്ഞാല് പെരേല് ഫോണ് വെക്കാന് ഒരു നിവൃത്തീം ഇല്ലാന്ന്”
ഉപ്പ കാറിൻ്റെ ഡോറ് തുറന്ന് അകത്തേക്ക് കയറി. മകളുടെ മടിയിൽ നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടില്ല.
“അനു എവടെ”?
“ഇങ്ങള് പോയിട്ട് കൊറേ നേരായില്ലേ. ഓനൊറങ്ങിയപ്പോ ഞാനോനെ പിന്നിലെ സീറ്റിൽ കിടത്തി”
ഉപ്പ തിരിഞ്ഞു നോക്കി. കോണ്ടസ്സയുടെ വിശാലമായ പിൻസീറ്റിൽ സുഖമായി ഉറങ്ങുന്ന പേരക്കുട്ടിയെ സംതൃപ്തിയോടെ അൽപ്പ സമയം നോക്കിയിരുന്നു.
“പിന്നെപ്പോ എന്തായാലും മാനാഞ്ചെറേറ്റം വന്നു. ന്നാ ചന്ദ്രനോടൊന്ന് പറയാന്ന് വെച്ചു. ഞാനവടെ ചെന്നപ്പോണ്ട് ഓൻ പൊകേത്തെ എലി മണ്ടും പോലെ നടക്കണു. പോണ്ടിച്ചേരീലെ ഫാക്ടറീല് എന്തോ പറ്റി സൂപ്പർവൈസറും മാനേജറും ഹോസ്പിറ്റലിലാന്ന്. ജർമ്മനീന്ന് കൊണ്ട് വന്ന മെഷീനും കേടായിക്ക്ണ്. ചന്ദ്രനാണേല് വൈന്നാരം കക്കിനാഡക്കും പോണം. അപ്പോ ഞാനവടെ പോയി നോക്കണ്ടി വരും”
ഷഹാനയുടെ മുഖം വാടി. അവൾ എന്ന് ഉപ്പയുടെ കൂടെ കുറച്ച് സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചാലും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായി വരും. ഉപ്പ മകളുടെ ഭാവ മാറ്റം ശ്രദ്ധിച്ചു.
“പൂവീ…ഇയ്യെന്തിനാ വെഷമിക്കണെ? മൻസൂറ് മംഗലാപുരത്താ. ഓനവടന്ന് നാളേ എത്തൂ. ഓനും കൂടെ വന്നിട്ട് നാളേ ഞാൻ പോവൂ. ഇന്ന് മുഴുവനും ഉപ്പ അൻ്റെ കൂടെ തന്നെണ്ടാവും”
അവൾ ഉപ്പയുടെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ചു.
“ഇങ്ങളെടുത്ത് ഇങ്ങനെ ഇരിക്കാൻ
💬 Comments
View all comments