Chapter Title : മൂസാക്കയുടെ സാമ്രാജ്യം 1 [കോയ]
രാത്രി ഏതു ബീവിയെ ആണോ വിളിക്കുന്നത് അവർ വന്ന് കളി കഴിഞ്ഞു തിരികെ അവരവരുടെ റൂമിലേക്ക് പോകും, അതാണ് പതിവ്.
എണീറ്റ് ബാത്‌റൂമിൽ പോയി ഒന്ന് പെടുത്തു വന്ന ശേഷം മൂസാക്ക മുണ്ടും ഷർട്ടും ധരിച്ച് ഒരു തലേക്കെട്ടും കെട്ടി പള്ളിയിലേക്ക് തിരിച്ചു. പള്ളിയിൽ നിന്നും ഇറങ്ങി തിരികെ നടക്കുമ്പോൾ പുറകെ നിന്നും തന്നെ ആരോ വിളിക്കുന്നത് കേട്ടു.
"മൂസാക്കാ... മൂസാക്കാ.. ഇങ്ങള് അവിടെ നിക്കി."
മൂസാക്ക തിരിഞ്ഞ് നോക്കിയപ്പോൾ സ്ഥലക്കച്ചവടക്കാരൻ ഹനീഫ് ആയിരുന്നു അത്. "എന്താടാ ഹനീഫെ.. വെളുക്കനെ തന്നെ പെടച്ച് വരണത്."
"മൂസാക്കാ...ഞാൻ ഇങ്ങളെ നോക്കി നടക്കായീനി... ഒരു കച്ചോടത്തിൻ്റെ കാര്യം പറയാനാ... കണ്ണായ സ്ഥലത്തു ഒരു വീടും പറമ്പും കൊടുക്കാറുണ്ട്. പാർട്ടിക്ക് കാശിന് നല്ല അത്യാവശ്യം ഉള്ള കൂട്ടരാ. ഒന്ന് ശ്രമിച്ചാൽ ചുളു വിലക്ക് ഇങ്ങു പോരും."
"എടാ...യ്യ് മുൻപ് എന്നെ പിടിപ്പിച്ച മൊതല് ഇപ്പോളും വിൽക്കാൻ പറ്റാതെ കിടക്കാ. അനക്ക് അൻ്റെ കമ്മീഷൻ കിട്ടിയല്ലോ ? ഇനി ഏതായാലും അന്നോട് കച്ചോടം ചെയ്യുന്ന പരിപാടി നിർത്തി. അത് മാത്രല്ലാ.. ഈ കുഗ്രാമത്തില് ഇപ്പ തന്നെ കൊറേ സ്ഥലം വാങ്ങീട്ടുണ്ട്. ഇനി ഇവിടെ വാങ്ങാൻ പരിപാടി ഇല്ല."
"എൻ്റെ മൂസാക്കാ.. ഇങ്ങള് അങ്ങനെ പറയരുത്. ഇങ്ങള് ഇവിടെ സ്ഥലക്കച്ചോടം ചെയ്യുന്നോണ്ടാ ഞമ്മളും കെട്ടിയോളും കഞ്ഞി കുടിച്ച് പോണത്."
"അന്നേം അൻ്റെ കെട്ടിയോളേം കഞ്ഞി കുടിപ്പിക്കലല്ല എൻ്റെ പണി. അൻ്റെ ബാപ്പാൻ്റെ കാലം തൊട്ടേ അന്നെ ഞമ്മക്കറിയുണോണ്ടാ അനക്ക് എടക്കിടെ ഇങ്ങനെ കച്ചോടം തരണത്. അത് വച്ച് വല്ലാതെ ഉണ്ടാക്കാൻ വരല്ലേ."
"എന്താ മൂസാക്കാ ഇങ്ങള് ഇങ്ങനെയൊക്കെ പറേണത്. ഞാൻ ആ പൊരേടം ഇങ്ങൾക്ക് പിടിക്കുംന്നു തോന്നീട്ടാ ഇങ്ങളോട് പറഞ്ഞത്. ഇങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട."
"പോട്ടെടാ.. ഞമ്മക്ക് ശരിയാക്കാ. യ്യു ബാ...." മൂസാക്ക അവനെയും കൂട്ടി അടുത്തുള്ള ഒരു ചായക്കയിൽ കയറി.
"ഞമ്മക്കൊരു കട്ടൻ പഞ്ചാര വേണ്ട... " മൂസാക്ക വെയിറ്ററോട് പറഞ്ഞു. "അനക്ക് പാൽചായ അല്ലെ ?" അയാൾ ഹനീഫിനോട് ആരാഞ്ഞു.
"പാലൊഴിച്ചത്.. പഞ്ചാര വേണ്ട" അവനും ഓർഡർ കൊടുത്തു.
"ഇനി പറ. പൊരേല്
💬 Comments
View all comments