Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
മൂന്ന് മാസത്തിനുള്ളിൽ ബാംഗ്ലൂർക്ക് പോവും. പിന്നെ നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കൂലോ . നീ നാട്ടിൽ വരുമ്പോഴൊക്കെ നമുക്ക് ഇതുപോലെ കൂടാന്നേ!"
ഞങ്ങൾക്കിടയിൽ എന്നും അവളായിരുന്നു കൂടുതൽ പ്രാക്ടിക്കൽ ആയ വ്യക്തി. ഞാനെന്നും ഒരു റൊമാന്റിക് ആയിരുന്നു. പാട്ടും എഴുത്തും കവിതയും ഒക്കെയായി നടക്കുന്ന ഒരു തനി കാല്പനികൻ.
ഒരുപക്ഷെ അവൾ പറയുന്നതാവാം ശരി. അവളെ ഇങ്ങനെ ഉപേക്ഷിച്ചു പോവേണ്ടി വന്നത് എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്. അതിന്റെ പേരിൽ അവൾ ഒരിക്കൽ പോലും എന്നോട് പരാതി പറഞ്ഞിട്ടില്ല. എന്നും പ്രൊട്സാഹിപ്പിച്ചിട്ടേ ഉള്ളു. ഇതും ഒരുപക്ഷെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഉള്ള പാതയിലെ ഒരു ഇരുണ്ട ശകലമാവാം .
"നീയെന്താ ഒന്നും മിണ്ടാത്തെ ?"
അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
"ഏയ്, ഒന്നൂല്ല . നീ പറഞ്ഞത് പോലെ ഇത് വിഷമിക്കണ്ട ദിവസമല്ല. ജീവിതം മുഴുവൻ നിന്നെ ഓർക്കുമ്പോ സന്തോഷത്തോടെ ആയിരിക്കണം ഈ ദിവസവും ഓർമിക്കേണ്ടത്"
"ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം? ഓർമ്മിക്കണം എന്ന വാക്കു മാത്രം!! - ആ ലൈൻ ആണോ വിച്ചൂ?" എന്ന് ചോദിച്ചു അവൾ ഇളകി ചിരിച്ചു. അല്ലെങ്കിലും എൻറെ കവിതാ ഭ്രമത്തെ കളിയാക്കൽ പണ്ടേ അവളുടെ വീക്നെസ് ആണ്.
പെട്ടെന്ന് മൂഡ് മാറിയ ഞാൻ "ഇവിടെ വാടി" എന്നും പറഞ്ഞു അവളെ വലിച്ചു എൻറെ ദേഹത്തേക്കിട്ടു. എൻറെ രണ്ടു കാലും കൊണ്ട് അവളെ പൂട്ടി ഇട്ട് അവളുടെ വയറിന്റെ വശങ്ങളിൽ ഇക്കിളിയാക്കി.
എന്റെ ഇക്കിളിയാക്കലിൽ പൊട്ടിചിരിച്ചുകൊണ്ട് അവൾ കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി. ഒടുവിൽ അത് കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവൾ ഒടുവിൽ അവളുടെ ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ചു.
എൻറെ ദേഹത്തേക്ക് അമർന്ന് കിടന്ന് അവളെൻറെ ചെവിയിൽ പതുക്കെ നക്കി.
ചെവി എന്നും എനിക്ക് ഒരുപാട് സെൻസിറ്റീവ് ആണ്. അത് കണ്ടുപിടിച്ചതും അവൾ തന്നെ ആണ്. പണ്ടൊരു സിനിമ തീയറ്ററിൽ വെച്ച്. അന്നെന്നെ ആ പടം മുഴുവൻ കാണാൻ വിടാതെ ചെവിയിൽ അവൾ ആർമാദിച്ചു . ഒടുവിൽ തിയേറ്ററിൽ നിന്ന് ഇടക്ക് വെച്ചിറങ്ങി ആ പാർക്കിംഗ് സ്പോട്ടിൽ വെച്ച്
💬 Comments
View all comments