Chapter Title : നാഗത്ത് മന [Bijoy]
ഞാനാണ് ഏറ്റവും ഇളയത്. ഡിഗ്രി ആദ്യ വർഷം ഹോസ്റ്റലിൽ നിന്ന് പഠിച്ച ഞാൻ അത് മതിയാക്കി തറവാട്ടിൽ നിന്ന് പോയി വരാൻ തീരുമാനിച്ചു. അങ്ങനെ ആദ്യം വർഷ എക്സാം കഴിഞ്ഞു വരുന്ന വഴിയാണ്.
മഹേശ്വരി : ആ... വന്നോ നീ. നേരം മൂന്ന് മണി ആയല്ലോ. എന്താ നേരം വൈകിയേ.
ഞാൻ തുളസി തറയും കടന്ന് ചെല്ലുമ്പോൾ ചെറിയമ്മ ചോദിച്ചു.
അങ്ങനെ ചാരു കസേരയിൽ നിവർന്നു ഇരുന്ന് ഗൗരവത്തോടെ അവരെന്നോട് ചോദിച്ചു.
ഞാൻ : ബസ് കിട്ടാൻ വൈകി ചെറിയമ്മേ.
മഹേശ്വരി : മ്മ്.... ഊണിനു മുന്നേ വരണ്ടേ. നിന്റെ അമ്മ എന്തൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നു.
ഞാൻ : അമ്മ എവിടെ...
മഹേശ്വരി : സാവിത്രി.... കണ്ണൻ വന്നു.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു.
സാവിത്രി : കണ്ണാ.... എപ്പോ വന്നെടാ....
എന്നെ കണ്ട് അമ്മ ഓടി വന്ന് കെട്ടിപിടിച്ചു പറഞ്ഞു.
ഞാൻ : ഇപ്പൊ വന്നുള്ളൂ അമ്മേ. അമ്മ ഒന്ന് വണ്ണം വെച്ചല്ലോ.
സാവിത്രി : പോടാ... നീയാകെ മെലിഞ്ഞു.
മഹേശ്വരി : മ്മ്... ചെക്കൻ നല്ലോണം വലുതായി. പതിനെട്ട് കഴിഞില്ലേടാ കണ്ണാ.
ഞാൻ : ആ..കഴിഞ്ഞ മാസം കഴിഞ്ഞു.
മഹേശ്വരി : അകത്തേക്ക് വിളിച്ച് കൊണ്ടുപോ സാവിത്രി. ചെന്നു അച്ചനെ കാണു. നീ വല്ലതും കഴിച്ചോ.
ഞാൻ : ഇല്ല ചെറിയമ്മേ.
മഹേശ്വരി : ആ... എന്നാ ആദ്യം അച്ചനെ കണ്ട് വാ. സാവിത്രി... അവന് കഴിക്കാൻ എടുത്ത് വെക്ക്.
ഞാൻ അകത്തേക്ക് പോകുമ്പോൾ ചെറിയമ്മ പറയുന്നത് കേട്ടു.
സാവിത്രി : എടുത്തു വെച്ചിട്ടുണ്ട് തമ്പുരാട്ടി.
കാരണവർ സ്ഥാനത്തു ഇരിക്കുന്നവരെ തമ്പുരാട്ടി - തമ്പുരാൻ എന്ന് തറവാട്ടിലെ മുതിർന്നവർ വിളിക്കണം എന്നുള്ള ചട്ടം ഉണ്ട്.
ഞാൻ അങ്ങനെ അച്ചനെ കാണാൻ ചെന്നു.
അനന്തരാമൻ : ഹാ... എന്റെ കുട്ടി വലിയ ചെക്കനായല്ലോ.
ഞാൻ അടുത്തു വന്മിരുന്നതും അച്ചൻ പറഞ്ഞു.
ഞാൻ : പിന്നെ... കുറച്ചു നാൾ കാണാത്തതുകൊണ്ട് അച്ചന് തോന്നുന്നതാ.
അച്ചൻ : അടുത്ത കാരണവർ സ്ഥാനം നിനക്കാണ്. വേഗം തറവാട്ടിലെ ചിട്ടകളും അനുഷ്‌ടനങ്ങളും പഠിച്ചോളു കുട്ടി.
ഞാൻ : എന്തൊക്കെയാ അച്ചാ.
അച്ചൻ : എവിടെ ആ രണ്ട് കുതിരകൾ.
ഞാൻ : ഞാൻ വിളിച്ച് വരാം അച്ചാ.
അമ്മയെയും ചെറിയമ്മയേയുമാണ് അച്ചൻ അങ്ങനെ വിളിക്കുന്നത്. കാരണം അച്ഛനെക്കാൾ ഉയരവും അതിനൊത്ത വണ്ണവും ഉള്ള അവരെ കണ്ടാൽ
💬 Comments
View all comments