Chapter Title : നീ ഉണർന്നൊഴുകുമോ..? 2 [സ്പൾബർ]
ഇബിലീസ് വിചാരിച്ചാലും മനുഷ്യരുടെ വിധി മാറ്റാം …
ഞാനുമൊരു ഇബിലീസാ…
അവളെ നന്നാക്കാനും, രാമേട്ടന്റെ വിധി മാറ്റാനും എന്നെക്കൊണ്ട് കഴിയും…
നിങ്ങള് അവളുടെ മുന്നിലേക്ക് എന്നെയൊന്ന് കൊണ്ട് പോയാ മതി…”
ജയയുടെ മുഖത്ത് നോക്കിനാല് വർത്താനം പറയാഞ്ഞിട്ട് ഉമ്മറിന് നിൽപുറക്കുന്നില്ല..
“ഉം… വേണം… അവളെ നന്നാക്കണം…
എനിക്ക് സമാധാനത്തോടെയും, സ്വന്തന്ത്രത്തോടെയും ജീവിക്കുകയും വേണം…
അതിന് നീയെന്നെ സഹായിക്കണം…
പക്ഷേ, ഇപ്പഴല്ല..
ഉച്ചവരെ നമുക്ക് പണിയെടുക്കാം..
അത് കഴിഞ്ഞ് നമുക്കൊന്നിരിക്കണം…
ചിലത് തീരുമാനിക്കുണ്ട്…”
രാമേട്ടന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു..
സങ്കടഭാവം മാറി, പകരം അവിടെ കടുത്ത പക ആളിക്കത്തുന്നത് ഉമ്മർ കണ്ടു..
“രാമേട്ടനെന്ത് പറഞ്ഞാലും ഞാൻ ചെയ്യും…
ഒരു കാര്യം ചെയ്യാം… ഉച്ചവരെ പണിയെടുത്ത് നമുക്ക് നേരെ ബാറിൽ പോകാം…
ഇന്നും രാമേട്ടൻ കുടിക്കണം…
കുടിച്ച് തന്നെ വീട്ടിലേക്ക് പോണം..
ഇന്ന് നമുക്കിതിനൊരു തീരുമാനമുണ്ടാക്കണം രാമേട്ടാ…”
ഉമ്മറിന് ഉൽസാഹമായി..
അവനിത് പോലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ഇഷ്ടമാണ്.. എപ്പഴും എന്തേലും പ്രശ്നമുള്ളതാണ് അവന് താൽപര്യം..
ഒരു പ്രശ്നവുമില്ലെങ്കിൽ വെറുതേ പോയി ഒരടിയെങ്കിലുമുണ്ടാക്കണം..
ഒന്ന് രണ്ട് അടിക്കേസുകളും അവനുണ്ട്..
ബാക്കിയുള്ളവരും എത്തിയതോടെ പണി തുടങ്ങി..
നാലാള് പിടിച്ച് തലയിലേക്ക് വെച്ച് കൊടുക്കുന്ന വലിയ പാറക്കല്ലുകൾ പുഷ്പം പോലെ ഉമ്മർ വേണ്ട സ്ഥലത്ത് കൊണ്ട് പോയിടും…
അവന് ക്ഷീണമില്ല..
ആസ്വതിച്ചാണവൻ ജോലി ചെയ്യുന്നത്..
രാമേട്ടൻ പണിക്കിടെ അവനെ നോക്കും..
അവനെ കാണുന്നത് തന്നെ അയാൾക്കിപ്പോ ഒരു സമാധാനമാണ്..
അവനിൽ ഒരു രക്ഷകനെയാണ് അയാൾ കാണുന്നത്..
ഉച്ചവരെ പണിയെടുത്ത്,രണ്ടാളും നിർത്തി..
കൂടെയുള്ളവരെ ബാക്കിയെല്ലാം പറഞ്ഞേൽപിച്ച്, വീട്ട് കാരനോട് കുറച്ച് പൈസയും വാങ്ങി രാമേട്ടനും,ഉമ്മറും പോയി..
ബാറിലെ ഒഴിഞ്ഞ മൂലയിൽ, ഇരുണ്ട വെളിച്ചത്തിലിരുന്ന് രണ്ടാളും ഓരോന്നടിച്ചു..
രാമേട്ടനിന്ന് പേടിയില്ല..
നിറഞ്ഞ സന്തോഷമാണയാൾക്ക്..
എരിയുന്ന പകയും…
“സത്യത്തിൽ എന്തൊക്കെയാ രാമേട്ടാ ഇന്നലെ നടന്നത്…?”..
ഉമ്മർ തുടക്കമിട്ടു..
രാമേട്ടൻ ഇന്നലെരാത്രി നടന്നതെല്ലാം വിശദമായി പറഞ്ഞു..
താൻ കരുതിയതിലും എത്രയോ ഭീകരമാണ് ഇയാളുടെ അവസ്ഥയെന്ന് ഉമ്മറിന് മനസിലായി..
“ന്റെ രാമേട്ടാ… വീടും സ്ഥലവും അവളുടെ മാത്രം പേരിലാക്കിയത് വലിയ മണ്ടത്തരമായിപ്പോയി…
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയതല്ലേ അത്..?.
അതിലിപ്പോ നിങ്ങൾക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞാ…”
കാലിയായ രണ്ട് ഗ്ലാസിലേക്കും ഒരോ പെഗ് കൂടി വീഴ്ത്തി ഉമ്മർ പറഞ്ഞു..
“അന്നതൊന്നും ചിന്തിച്ചില്ലെടാ…
ഇപ്പോഴാണ് അതിലുള്ള അപകടം മനസിലാക്കിയത്…
എന്ത് വന്നാലും വേണ്ടില്ല, അതെല്ലാം എന്റെ പേരിൽ തന്നെ തിരിച്ചെഴുതണം…”
രാമേട്ടൻ ഇനി മുന്നോട്ട് തന്നെ എന്നുറപ്പിച്ചിരുന്നു.
“പിന്നെ,
💬 Comments
View all comments