നീലാംബരി 14 [കുഞ്ഞൻ]
"മൂർത്തി സാറ് മരിച്ചേ പിന്നെ ഒന്നും നടന്നിട്ടില്ല..." അവൾ വിഷമത്തോടെ പറഞ്ഞു... "ആരാ ഈ മൂർത്തി സാറുടെ കൂട്ടുകാരൻ... " "ആ ആളുടെ പേരൊന്നും അറിയില്ല... പക്ഷെ ആള് ഒരിക്കൽ പോലും ഇങ്ങോട്ട് വന്നിട്ടില്ല... ഒരു ദുഷ്ട്ടന്റെ മോന്ത... കണ്ടുകഴിഞ്ഞാൽ ഒരു രാജാവിന്റെ ലൂക്ക് ഒക്കെ തോന്നും... പക്ഷെ ദുഷ്ടനാ... എന്നെ നന്നായി സുഖിപ്പിക്കും... അതുപോലെ തന്നെ വേദനിപ്പിക്കും... ഭയങ്കര താടിയും മുടിയുമൊക്കെ ആയി ഒരാൾ... കണ്ടാൽ ഒരു സന്യാസി..." അവൾ ഡ്രെസ്സുകൾ എടുത്തിട്ടു... "മൂർത്തി സാറ് എങ്ങനെയനുള്ള ആളാ..." "വളരെ നല്ലവനാ... എന്റെ കുടുംബത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്... രണ്ട് ചേച്ചിമാരുടേം കല്യാണം മൂർത്തി സാറാ നടത്തി തന്നത്..." "പക്ഷെ അതിന് പകരം അയാൾ നിന്നെ ഉപയോഗിച്ചില്ലെ..." അച്ചു അവളിൽ നിന്നും കൂടുതൽ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ശ്രമിച്ച് കൊണ്ടിരുന്നു "ഓ... അതൊന്നും അങ്ങനെ അല്ല... കാർന്നോന്മാര് പറയാറില്ലേ മോങ്ങാനിരുന്ന നായേടെ തലേക്ക് തേങ്ങാ വീണു എന്ന്... അതുപോലെയാ എന്റെ കാര്യം..." "അപ്പൊ ഒരു കല്യാണജീവിതം ഒക്കെ നീ ആഗ്രഹിക്കുന്നില്ലേ..." "ആഗ്രഹമൊക്കെയുണ്ട്... പക്ഷെ എന്തായാലും ഇപ്പൊ ഇല്ല... ഇവിടുത്തെ പണി നിർത്തിപോണം എന്നാ അമ്മ പറയുന്നത്... ഞങ്ങളെ ആരും അറിയാത്തിടത്തേക്ക്... " "അതിന് ഇവിടുന്ന് പോകുമ്പോ പൈസ വേണ്ടേ ജീവിക്കാൻ... " "ഓ അത് അമ്മക്ക് എന്തൊക്കെയോ പ്ലാൻ ഉണ്ട്... മൂർത്തി സാറ് ഉള്ളപ്പോ തന്നെ എന്തൊക്കെയോ അമ്മക്ക് കൊടുത്തിട്ടുണ്ട്..." "എന്ത്..." "അങ്ങനെ ചോദിച്ചാൽ ഒന്നും അറിയില്ല... എന്തോ വീടും ഒരു ചെറിയ തോട്ടവും എന്നൊക്കെയാണ് അമ്മയിൽ നിന്നും കേട്ടിട്ടുള്ളത്... ആരോടും പറയല്ലേ എന്ന് പറഞ്ഞതാ... എന്തോ അച്ചുവേട്ടനെ കണ്ടപ്പോ വല്ലാത്തൊരു സമാധാനം... അതുകൊണ്ടാ പറഞ്ഞത്... ആരോടും പറയല്ലേ..." "പിന്നെ ഞാൻ കാലത്ത് ഒരു മൈക്കും കോളാമ്പിയുമെടുത്ത് ഇറങ്ങാൻ പോവാ..." അവർ ചിരിച്ചു...
💬 Comments
View all comments