നീലാംബരി 15 [കുഞ്ഞൻ]
അതോടെ തമ്പുരാന്റെ ഒളിസേവക്കുള്ള പണം കണ്ടെത്തുന്നത് നന്നേ ബുദ്ധിമുട്ടി... എന്തിനും ഏതിനും ദേവി തമ്പുരാട്ടി കൂടി അറിഞ്ഞാലേ പണം ചിലവാക്കാൻ പറ്റോ എന്നുള്ള അവസ്ഥയായി... അതിൽ രുദ്രൻ തമ്പുരാന് അമർഷം ഉണ്ടായിരുന്നെങ്കിലും പുറത്ത് കാണിച്ചില്ല... അങ്ങനെ ഒരു ദിവസം ഒരു വാർത്ത വന്നു... തമ്പുരാട്ടിയുടെ അച്ഛൻ തിരുമേനി മരണപെട്ടു... മകളെയും കൂട്ടി ദേവി തമ്പുരാട്ടി ഇല്ലത്തേക്ക് വച്ച് പിടിച്ചു... അച്ഛന്റെ മരണാന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞു... പക്ഷെ വാലായ്മ വിടാതെ ഇല്ലത്തുനിന്ന് ഇറങ്ങാൻ പാടില്ലെന്നുള്ള കാരണം കൊണ്ട് തനിച്ചാക്കി 16 ദിവസം തമ്പുരാട്ടിക്ക് മാറി നിൽക്കേണ്ടി വന്നു... പാലക്കാട്ടേക്ക് തിരിച്ച് വന്ന ആ ദിവസം... ഒരിക്കലും മറക്കാത്ത ആ ദിവസം... പാലക്കാട്ടേക്ക് തിരിക്കുന്നത് തമ്പുരാട്ടി കോലോത്തേക്ക് പറഞ്ഞിരുന്നില്ല... അവൾ മൂന്ന് വയസ്സായ നീലാംബരിയെയും കൂട്ടി പൂമുഖത്തേക്ക് കേറി... സമയം ഒരു ഉച്ചക്ക് 2 മണി കഴിഞ്ഞിരിക്കും... സാധാരണ പ്രവർത്തി ദിവസമായതിനാൽ തമ്പുരാൻ ഓഫീസിൽ പോയിട്ടുണ്ടാവും എന്നറിയാമായിരുന്നതിനാൽ... താക്കോൽ കൊണ്ട് വാതിൽ തുറന്നു... തമ്പുരാനെ അറിയാവുന്നത് കൊണ്ട് ജോലിക്കാരെ ഒക്കെ താൻ വന്നിട്ട് വന്നാമതി എന്ന് ചട്ടം കെട്ടിയിരുന്നു... ബാഗും എടുത്ത് മുറിയിലേക്ക് പോയി... മുകളിലായിരുന്നു മുറി... അവിടെ നീലാംബരിയെ ഉറക്കി കെടുത്തി... താഴെ അടുക്കളയിലേക്ക് വന്നു... താഴേക്കിറങ്ങി അടുക്കളയിലേക്ക് നടക്കുമ്പോ ഇടതു വശത്തെ മുറിയിൽ നിന്നും ഒരു ഞെരക്കം കേട്ടു... സാധാരണ പുറത്തുനിന്നു കൊണ്ട് വരുന്ന സാധനങ്ങളും പിന്നെ ഒരു വേലക്കാരിയും കിടക്കുന്ന മുറിയാണ് അത്... ങേ.. ഇനി വേലക്കാരി വന്നോ... അവൾക്ക് പ്രത്യേകിച്ച് ഒരു സംശയവും തോന്നാത്തത് കൊണ്ട് ചാരിയിട്ട വാതിൽ അൽപ്പം തുറന്ന് നോക്കി... അവിടെ കണ്ട കാഴ്ച്ച അവളുടെ മനസിനെ പിടിച്ചുലച്ചു... രുദ്രൻ തമ്പുരാൻ ഏതോ ഒരു പെണ്ണിന്റെ മേലെ കിടന്ന് തന്റെ കാമം ശമിപ്പിക്കുന്നു... അയാൾ വായ പൊത്തിപിടിച്ചിരിക്കുന്നതിനാൽ അവളുടെ നേരിയ ഞെരക്കം മാത്രേ പുറത്ത് വരുന്നുണ്ടായിരുന്നുള്ളു... എന്തുചെയ്യണം എന്ന് ഒരുപിടിയും ഇല്ലായിരുന്നു... പുറത്ത് പറമ്പിൽ ആളുകൾ ഉണ്ട്... ഇപ്പൊ എങ്ങാനും താൻ വഴക്കുണ്ടാക്കിയാൽ ചിലപ്പോ മാനം നഷ്ടപ്പെടും... മാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്... അവൾ ചുറ്റും നോക്കി... കൈയിൽ ഒരു കത്തി കിട്ടി... പക്ഷെ ഒരു മുഖം മനസ്സിൽ തെളിഞ്ഞു വന്നു... "നീലാംബരി..." തന്റെ മാത്രം നീലു.. ഈ അച്ഛന്റേം അമ്മേടേം മകളായി ജനിച്ചു എന്ന ഒരേ ഒരു കുറ്റം ചെയ്തവൾ... സ്വയം നശിപ്പിക്കാനായി കൈയിൽ കിട്ടിയ കത്തി പതിയെ നിലത്ത് വീണു... ഉള്ളിൽ നിന്നും തമ്പുരാന്റെ കാമ സീൽകാരങ്ങൾ ഉയർന്നു പൊങ്ങി... ഒപ്പം പെണ്ണിന്റെ കരച്ചിലോടു കൂടിയ ഞെരക്കവും... വായ പൊത്തി പിടിച്ചിരിക്കുന്നതിനാൽ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല...
💬 Comments
View all comments