Chapter Title : നെല്ലിച്ചുവട്ടിൽ [Noufal Muhyadhin]
ജീവിക്കാം." ഗായത്രിയുടെ ഉറച്ച വാക്കുകൾ കേട്ട സുൽഫിക്കർ അവളെ അരയിൽ ചുറ്റിപ്പിടിച്ചൊന്ന് വിതുമ്പി. സുൽഫിക്കറിന്റെ കണ്ണുനിറഞ്ഞത് ആദ്യമായി കാണുന്ന ഗായത്രിയുടെ കൈകളിൽ നിന്ന് ബാഗ് ഊർന്ന് താഴെവീണു പോയി. അവൾ കുനിഞ്ഞവനെ ചേർത്തു നിർത്തി നെറ്റിയിൽ സ്നേഹചുംബനം നൽകി, ബാഗെടുത്ത് ഒന്നും മിണ്ടാതെ തടങ്കലിലേയ്ക്ക് തിരിച്ച് കയറി.
വർഷങ്ങൾ പന്ത്രണ്ട് വീണ്ടും കൊഴിഞ്ഞിപ്പഴും പ്രണയം കൊഴിയാത്ത മനസ്സുമായി ജീവിക്കുന്ന സുൽഫിക്കറും ഗായത്രിയും തങ്ങൾ പഠിച്ച സ്കൂളിൽ ജോലി നേടി.
സൽമ പടിയിറങ്ങി, വീടൊഴിഞ്ഞു.. നാടടങ്ങി. നാട്ടുകാരെല്ലാം അവരെ പുകഴ്ത്തിപ്പാടി. പുതുതലമുറ അവർക്കു വേണ്ടി മുറവിളിയുയർത്തി. അന്നൊരിക്കൽ സ്കൂളിന്റെ നൂറാം വാർഷികത്തലേന്ന് സുൽഫിക്കറും ഗായത്രിയും തിരക്കിലായിരുന്നു. നൂറുവർഷമൊന്നിച്ച് ജീവിക്കാൻ കൊതിച്ച് പുതുജീവിതത്തിലേയ്ക്ക് പുതുവസ്ത്രമൊരുക്കാൻ... അവൾക്കായി ചേർത്തുവച്ച പട്ടും വളയും സുഗന്ധം പൂശി നെഞ്ചിൽ ചേർത്ത സുൽഫിക്കർ ആരുമില്ലാതൊരു നേരം ജീവന്റെ പാതിയെ കൈയിൽ കൊരുത്ത് കമ്പികുട്ടന്‍.നെറ്റ്ആളൊഴിഞ്ഞ പൂമുഖത്തേയ്ക്ക് പിടിച്ചു കയറ്റി. താനൊരുക്കിയ മണിയറ അവൾക്ക് ഇഷ്ടമാവുമായിരിക്കും എന്നോർത്ത് നെടുവീർപ്പിട്ട സുൽഫിക്കറിനെ ഇടംകണ്ണിട്ടൊന്ന് നോക്കിയ ഗായത്രി തള്ളിയവനെ അകത്താക്കി നാണിച്ച് ചുവന്നൊന്ന് കണ്ണുപൊത്തി.
"ടാ ചെക്കാ ഇവിടെ പാലൊന്നും ഇല്ലേ?"
"ഉം...ഫ്രിഡ്ജിലുണ്ട്"
"ഹും... ഇപ്പോ വരാട്ടോ" ഗായത്രിയതും പറഞ്ഞ് പാലെടുത്ത് അടുക്കളയിൽ കയറി സാരി കയറ്റിക്കുത്തി...
നാണിച്ച് കുനിഞ്ഞ് വരുന്ന പെണ്ണിനായി സുൽഫിക്കർ മല്ലികപ്പൂമെത്തയിൽ മലർന്നങ്ങിനെ കിടന്നു.
ആരോടും പരാതിയില്ലാത്ത പാവങ്ങൾ നൂറുവർഷമൊന്നിച്ച് വാഴട്ടെ...
💬 Comments
View all comments