0%

Chapter Title : നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]

പറയാൻ ഭാവിച്ച് പിന്നെ വാക്ക് കിട്ടാതെ പരുങ്ങി.

സൈനൂത്തായെ അവൻ കിണറ്റിന്റെ അടുത്തുള്ള അലക്കുകല്ലിൽ ഇരുത്തി. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ അടിയും തൊഴിയും സത്യത്തിൽ മനസ്സിലാണ് ഏറ്റതെന്ന് അവന് അവരുടെ മുഖം കണ്ടപ്പോൾ തോന്നിരുന്നു.

"...റിയാസ്സൂ പൊയ്ക്കോ...ഞാൻ കുറച്ച് നേരം ഇവിടെ ഒറ്റക്കിരിക്കട്ടെ.....".

മറ്റൊന്നും അവനോട് പറയാതെ അവൾ തല താഴ്ത്തി നിശബ്ദമായി ഇരുന്ന് കരഞ്ഞു. കുറച്ച് നേരം അവൻ അവിടെ ചുറ്റിപറ്റിനിന്നതിന് ശേഷം അവൻ ഉമ്മറത്ത് പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷുക്കൂറിക്ക നടന്ന വരുന്നത് കണ്ടു. ഇക്കയെ കണ്ടപ്പോൾ ഉള്ളിൽ പതഞ്ഞ് നിന്ന ദേഷ്യം എല്ലാം പറന്നു പോയി. അവനെ കഷ്ടപ്പെട്ട് എത്രവരെ പഠിപ്പിച്ചതിന്റെ സ്നേഹാദരവാണ് അതിന് കാരണം.

"...റിയാസ്സൂ ഉറങ്ങില്ല....".

"...ഇല്ല...ഇക്കാ...".

"...ഉം....".

"...ഇക്കാ....സൈനൂത്ത...പുറകിലിരുന്ന് കരയുകയാ.....".

"...ഉം...കരയട്ടെ.....നാശം....". ഇക്കയുടെ വായയിൽ നിന്ന് കനത്തിൽ മദ്യത്തിന്റെ ഗന്ധം പുറത്തേക്കൊഴുകി.

"....ഇക്ക സൈനൂത്തയോട് സംസാരിക്കുമോ....".

"...ഞാനൊന്നും സംസാരിക്കാനില്ല റിയാസ്സൂ...".

"...ഞാൻ സൈനൂത്തയെ ഇങ്ങോട്ട് വിളിക്കാം.....ഇക്ക സംസാരിക്കണം....നിങ്ങൾ സ്നേഹത്തോടെ പഴയപോലെ ജീവിക്കണം....എന്റെ ആഗ്രഹം അതാണ്.....ഇക്ക എതിര് പറയരുത്......".

ഷുക്കൂറിക്ക നിശബ്ദമായി ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരുന്നു.

"....ഞാൻ ഇത്തയെ വിളിച്ച് കൊണ്ടുവരാം....".

ഷുക്കൂറിക്കയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ ഉള്ളിലേക്ക് പോയി. ഉമ്മയെ വീടിനാകാത്തതൊന്നും കാണുന്നില്ല. പിന്നാപ്പുറത്തെ കിണറ്റ് കരയിലേക്ക് ചെന്നപ്പോൾ സൈനൂത്ത ചുമരിൽ പതിയെ പിടിച്ച് നടന്ന് വരുന്നു. അതിനടുത്ത് ഉമ്മ വിങ്ങിപ്പൊട്ടാറായ മുഖവുമായി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

"......ഇക്ക വന്നിട്ടുണ്ട്.....ഞാൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്...സൈനൂത്ത അവിടേക്ക് ഒന്ന് വരൂ....എല്ലാം ശരിയാകും....".

അവൻ നിഷ്കളങ്കതയോടെ അവന്റെ സൈനൂത്തയെ നോക്കി പറഞ്ഞു. സൈനൂത്ത സംസാരിക്കാൻ തീർത്തും അശക്തയായിരുന്നു. അവൻ സൈനൂത്തയെ ഉമ്മറത്തേക്ക് നടക്കുന്നതിന് സഹായിക്കാനായി ചുമലിൽ പിടിച്ചു. സൈനൂത്ത എന്റെ ഉമ്മയെ നോക്കി. ഉമ്മയുടെ അടുത്ത് സഹായത്തിനായാണോ അതോ വേറെ എന്തിനാണോ നോക്കിയത് എന്ന് എനിക്ക് മനസ്സിലായില്ല. സൈനൂത്തായുടെ മുഖത്ത് തിരിച്ചറിയാൻ സാധിക്കാത്ത മുഖഭാവം അപ്പോൾ വന്നു ചേർന്നിരുന്നു.

ഉമ്മ അനങ്ങാതെ അവിടെ നിൽക്കുന്നത് കണ്ട് വിഷമം വർദ്ധിച്ച തനിയെ നടന്നോളാമെന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. അവൻ സൈനൂത്തയുടെ ചുമലിൽ നിന്ന് കയ്യെടുത്ത് അവരുടെ തൊട്ട് മുന്നിൽ പതുക്കെ നടന്നു. ഇതെല്ലാം

💬 Comments

View all comments