Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
വല്യ പാടാ ഏട്ടാ"
"കോർണറ് ചെയ്യാൻ ഇത് ആർ വൺ ഫൈവൊന്നും അല്ലല്ലോ. ക്രൂയിസറല്ലേ ചിന്നൂ."
മലഞ്ചെരിവിലാകെ ഇലഞ്ഞി പൂവിൻ്റെ ഗന്ധം പരന്നു. നേരിയ മഞ്ഞ് കാഴ്ചയെ മറക്കുന്നു. ഉൾക്കാട്ടിൽ കാട്ടുപന്നികൾ അമറുന്ന ശബ്ദം കേട്ട് ഞാൻ ചെവി കൂർപ്പിച്ചു. പുലി ഇര പിടിക്കുകയാവും.
"നല്ല മണല്ലേ ഏട്ടാ..." ചുറ്റും പരന്ന സുഗന്ധം ആഞ്ഞ് ശ്വസിക്കുന്നതിനിടെ ചിന്നു വെറുതേ ചോദിച്ചു.
"അത് ചുരത്തിൻ്റെ താഴെ എവിടെയോ ഇലഞ്ഞി പൂത്തതിൻ്റെ മണാ"
"യക്ഷികളുണ്ടാവും"
"അത് ഏഴിലം പാല. ഇത് ഇലഞ്ഞി"
"ഇലഞ്ഞി പൂക്കുമ്പോ പിന്നെ ആരാണ്ടാവാ"?
"ആരുണ്ടാവാൻ? ആനണ്ടാവും ചിലപ്പോ"
ചിന്നു ആനകളേയും പ്രതീക്ഷിച്ച് വേഗം പറ്റെ കുറച്ച് ജാഗ്രതയോടെ ചുറ്റും നിരീക്ഷിച്ച് ബൈക്കോടിക്കാൻ തുടങ്ങി.
"ചിന്നൂ... കോട പരന്നത് കണ്ടില്ലേ? മഴ പെയ്തോണ്ടാവും. ഒരിത്തിരി സ്പീഡില് പോവാം. പതിനൊന്നര ആവുമ്പോഴേക്ക് ഗൂഡല്ലൂരെത്തണം"
"അപ്പോ ആനയോ"?
"ആന ഇവിടുണ്ടാവില്ല. നാടുകാണീല്. പന്തല്ലൂര്. ദേവാലേല്.... അവിടെ ഒക്കെയാ ആനണ്ടാവാ. അതല്ലെങ്കില് നേരത്തേ പൈക്കര എത്തുന്നേന് മുന്നെ ഒരു കാട് കണ്ടില്ലേ? അവിടേണ്ടാവും. നീ ഇങ്ങട്ട് പോന്നപ്പോ ഈ റോഡൊന്നും ശ്രദ്ധിച്ചില്ലേന്നോ"
"ഞാൻ ശ്രദ്ധിച്ചതാ. പിന്നെ ഏട്ടനാനേനെ പറ്റി ഇങ്ങനെ പറഞ്ഞപ്പോ..."
"ആന അങ്ങനെ എല്ലാടത്തൂണ്ടാവില്ല. കാടായിട്ട് കാര്യല്ല. ആനക്ക് നിക്കാൻ പറ്റിയ സ്ഥലം കൂടിയാവണം"
ഹസാർഡ് ലൈറ്റ്സ് ഓൺ ചെയ്ത് ചിന്നു ബൈക്കിൻ്റെ വേഗം കൂട്ടി. കോടമഞ്ഞ് മൂടിയ വഴികളിലൂടെ അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴും ആനകളായിരുന്നു എൻ്റെ മനസ്സിൽ.
***
ബാംഗ്ലൂരിൽ നിന്ന് പാലായിലേക്കുള്ള ഒരു സൂപ്പർ ഡീലക്‌സുണ്ട് രാത്രിയിൽ. ആ ബസ് ഗൂഡല്ലൂർ എത്തുന്ന സമയം കണക്കു കൂട്ടുകയായിരുന്നു ഞാൻ. പന്ത്രണ്ടരക്ക് ആണെന്ന് തോന്നുന്നു.
എന്തായാലും ആ ബസ് ഗൂഡല്ലൂർ എത്തുന്നതിന് മുന്നെ ഞങ്ങൾക്കും ഗൂഡല്ലൂരെത്തണം. പെട്ടെന്ന് റോഡിന് കുറുകെ മൂടൽ മഞ്ഞിലൂടെ ചില നിഴൽ രൂപങ്ങൾ ഓടി മറഞ്ഞു.
"ഏട്ടാ... എന്തോ ഒരു സാധനം വണ്ടീടെ മുന്നുക്കൂടെ പോയി. പ്രേതാവും"
" പ്രേതാവൂന്നോ? നിൻ്റെ പേടിയൊക്കെ പോയോ"?
" എന്താന്നറിയില്ല ഏട്ടാ... ആ മരം കണ്ട് കഴിഞ്ഞതോടെ പേടിയൊക്കെ പോയ പോലെണ്ട്"
"അതേതായാലും നന്നായി ചിന്നൂ... ഇത് കാറ്റടിക്കുമ്പോ
💬 Comments
View all comments