Chapter Title : നൂറ എന്ന നൂർജഹാൻ [ലോഹിതൻ]
ഉമ്മ അറിഞ്ഞില്ലെങ്കിലും ആസിഫ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...
പിന്നീട് ക്‌ളാസിൽ പതിവില്ലാത്ത ഒരു അടുപ്പം ആസിഫിനോട് മാഷ് കാണിച്ചു തുടങ്ങി...
അവന്റെ വീട്ടിലെ കാര്യങ്ങളെല്ലാം വിശദമായി തന്നെ അയാൾ ചോദിച്ച റിഞ്ഞു.......
ഒരു ദിവസം ഹമീദ് മാഷ് അവനോട് പറഞ്ഞു വൈകുന്നേരം വിട്ടു പോകരുത്.. എനിക്ക് ആസിഫിനോട് ഒരു കാര്യം സംസാരിക്കാനുണ്ട്...
എന്താ മാഷേ...
എടോ അത് പറയാനല്ലേ വൈകുന്നേരം കാണണം എന്ന് പറഞ്ഞത്.. താൻ സ്കൂൾ വിട്ടുകഴിഞ്ഞു ഗെയ്റ്റിനു വെളിയിൽ വെയ്റ്റ് ചെയ്യ്.. ഞാൻ വന്നിട്ട് നമ്മൾക്ക് ഒരുമിച്ചു പോകാം...
പറഞ്ഞത് പോലെ അയാളെ കാത്തുനിന്ന ആസിഫിന്റെ അരുകിൽ വന്ന് നിന്ന ഷിഫ്റ്റ് കാറിൽ അവൻ കയറി... കുറച്ചു ദൂരം ഓടി ടൗണിന് പുറത്തുള്ള ഒരു ബേക്കറിയുടെ മുൻപിൽ വണ്ടി നിർത്തി അവനോട് ഇറങ്ങാൻ പറഞ്ഞു...
കടക്കുള്ളിലെ ഒഴിഞ്ഞ ഒരു ഭാഗത്തുപോയി അവർ ഇരുന്നു...
രണ്ട് ഓറഞ്ച് ജ്യുസ്സിന് ഓർഡർ കൊടുത്ത ശേഷം മാഷ് പറയാൻ തുടങ്ങി...
അസിഫേ.. ഞാൻ ഉദ്ദേശിക്കുന്ന കാര്യം നിന്നോട് പറയണ്ടതാണോ അല്ലയോ എന്ന് എനിക്ക് സംശയമുണ്ട്... പക്ഷേ ഇതുപറയാൻ വേറെ ആരും ഇല്ല എന്നതാണ് സത്യം...
എന്റെ നാട് നിനക്ക് അറിയാമല്ലോ..
എനിക്ക് നാൽപതു വയസു കഴിഞ്ഞു.. ഒരു മകളുണ്ട്.. ഒൻപതിൽ പഠിക്കുന്നു..
അവളുടെ ഉമ്മ ആറു വർഷം മുൻപ് രണ്ടാമത്തെ പ്രസവത്തോടെ മരിച്ചുപോയി.. ആ കുഞ്ഞും പോയി..
ഉമ്മ മരിച്ചതോടെ കുട്ടികൾ ഇല്ലാത്ത എന്റെ സഹോദരിയുടെ കൂടെ യാണ് മകൾ...
ഞാൻ ഇതൊക്കെ എന്തിനാണ് നിന്നോട് പറയുന്നത് എന്നായിരിക്കും നീ ഓർക്കുന്നത്...
ഞാൻ അന്യഷിച്ചറിഞ്ഞത് പ്രകാരം ഇപ്പോൾ നിന്റെ വീട്ടിലെ ഏക ആണ് നീയാണ്... പിന്നെയുള്ളത് നിന്റെ അളിയനാണ്.. അവർ നാട്ടിൽ ഇല്ല...
പിന്നെയുള്ളത് നീ മാത്രമാണ് അതുകൊണ്ടാണ് നിന്നോട് പറയുന്നത്...
ഞാൻ നിന്റെ ഉമ്മയെ അന്ന് പരിചയപ്പെട്ടിരുന്നല്ലോ.. നിനക്കും ഉപ്പയില്ല.. അതായത് നിന്റെ ഉമ്മയും എന്നെപോലെ സിംഗിൾ ആണ്.. ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കുന്നതിൽ നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടോ...
ഉണ്ടങ്കിൽ ഞാൻ പറഞ്ഞത് മറന്നേക്കൂ.. എതിർപ്പില്ലങ്കിൽ ഉമ്മയോട് സൂചിപ്പിച്ചു നോക്ക്.. ഉമ്മക്ക് കൂടി സമ്മതം ആണെങ്കിൽ നിന്റെ അളിയനോടും ഇത്തയോടും ഞാൻ
💬 Comments
View all comments