Chapter Title : ഓഡീഷൻ [Smitha]
രജനി വാര്യർ പറയുന്നത് കേട്ട് മൂവരും ടി വിയിലേക്ക് നോക്കി.
"മൂന്ന് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ട് ജങ്ഷന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഷാദശാംശങ്ങൾ തേടി അന്വേഷണസംഘം നോയിഡയ്ക്ക് തിരിച്ചിരിക്കുന്നു!"
"ഇതേതാ ഈ കേസ്?"
പ്രീ കുമാർ വക്കച്ചനെ നോക്കി.
"ഒരു മൂന്ന് മാസം കഴിഞ്ഞുകാണും,"
വക്കച്ചൻ പറഞ്ഞു.
"വടക്കേ ഇന്ത്യയിൽ നിന്നാണ് എന്ന് തോന്നുന്നു,കേരളത്തിലേക്ക് ഒരു പെൺകുട്ടി വന്നു...അവളുടെ കാർ കാക്കനാട്ട് ജങ്ക്ഷൻ എത്തിയപ്പം കേടായി..അതിലെ വന്ന ഒരു കാറിന് കൈ കാണിച്ചു...കാറിനകത്ത് ഉണ്ടായിരുന്നവൻ ആ കൊച്ചിനെയും കൊണ്ട് എങ്ങോട്ടോ പോയി ബലാത്സംഗം ചെയ്ത് കൊന്ന് മുഖമൊക്കെ തിരിച്ചറിയാൻ പറ്റാത്ത രീതീല് വികൃതമാക്കി...ബോഡി ഉപേക്ഷിച്ച് കടന്നുകളഞ്ഞു..."
“ഈശ്വരാ!"
പ്രേം കുമാർ തലയിൽ കൈവെച്ചു.
"സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?"
ലാവണ്യ പ്രേംകുമാറിനോട് ചോദിച്ചു.
അയാൾ പെട്ടെന്ന് അവളെ നോക്കി.
"അവിടെവെച്ചോ?"
അയാൾ പെട്ടെന്ന് ചോദിച്ചു.
"ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!"
പുറത്ത് വീണ്ടും കാറ്റ് ബൊഗൈൻ വില്ലകളെ ഉലച്ചു.
പുറത്ത് സായാഹ്നം ഇളവെയിൽ കൊണ്ട് പരിസരങ്ങളെ നിറച്ചു.
"എനിക്ക് എന്തായാലും ഇതിൽ റോൾ വേണം,"
പെട്ടെന്ന് ലാവണ്യ പറഞ്ഞു.
"കേട്ടോ വക്കച്ചൻ സാറേ! പ്രേം സാറിനോടും കൂടെയാ പറയുന്നേ!"
"നീ ഓഡിഷനിൽ പങ്കെടുത്തോ!"
പ്രേം പറഞ്ഞു.
"ഇതിന്റെ കാസ്റ്റിങ് മുഴുവൻ ഓഡീഷൻ നടത്തിയേ എടുക്കൂ..അവരിനി എത്ര സീസൺഡ് ആക്റ്റേഴ്സ് ആണെന്നു പറഞ്ഞാലും!"
ലാവണ്യ മുഖം കോട്ടി.
"അതിന്റെ ആവശ്യമുണ്ടോ പ്രേമേ?"
അനുനയിപ്പിക്കുന്ന സ്വരത്തിൽ വക്കച്ചൻ ചോദിച്ചു.
"അതിന്റെ ആവശ്യമുണ്ടല്ലോ വക്കച്ചാ!"
"ഓഡീഷനിൽ എന്നെ ശരിക്കും ഭയപ്പെടുത്തുന്ന അഭിനയം കാഴ്ച്ചവെക്കുന്നവളേ നായികയാകും! നാഗവല്ലിയും ലിസയുമൊക്കെ ഒരുമിച്ചു വന്നാൽ പേടിക്കാത്ത എന്നെ ശരിക്കും ഭയപ്പെടുത്തി അഭിനയിക്കുന്നവളാരോ അവളായിരിക്കും നായികാപ്രാധാന്യമുള്ള ഈ സിനിമയിലെ നായിക!"
"ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?"
വക്കച്ചൻ ഇഷ്ടക്കേട് തുറന്നു ചോദിച്ചു.
"ഇതൊരുമാതിരി രാംഗോപാൽ വർമ്മയുടെ നായകൻമാർ ചെയ്യുന്നപോലെ!"
"സ്റ്റേജിൽ ജഡ്ജസിറ്റേയും എന്റെയും മുമ്പി വെച്ച് അഭിനയിച്ച് കാണിക്കണം എന്ന് നിർബന്ധമില്ല ...ഞാൻ വീട്ടിലുള്ളപ്പോൾ അവിടെ കാഷ്വൽ ആയി വന്നിട്ട് ...അല്ലെങ്കിൽ ഞാൻ പോകുന്ന വഴി .... അപ്രതീക്ഷിതമായി കടന്ന് വന്ന് ഭയപ്പെടുത്തി ...അങ്ങനെയൊക്കെ മതി ..ഞാൻ ഭയപ്പെടണം ...അതേ ചെയ്യേണ്ടതുള്ളൂ....!"
പ്രേം കുമാർ എഴുന്നേറ്റു.
"എങ്ങോട്ടാ പോകുന്നെ?"
വക്കച്ചൻ ചോദിച്ചു.
"വീട്ടിൽ പോകണം...ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യണം!"
കാക്കനാട്ട് ആണ് പ്രേംകുമാറിൻറ്റെ വീട്.
ലാവണ്യയുമെഴുന്നേറ്റു.
"നീയും പോകുവാണോ?"
വക്കച്ചൻ
💬 Comments
View all comments