Chapter Title : ഒരേയൊരാൾ 3 [ഹരി]
കാലത്തിന് കുറുകെ കിതക്കുന്ന പ്രപഞ്ചത്തിനെപ്പറ്റിയുമെല്ലാം അവളുടെ ഡയറിയില്‍ കവിതകൾ നിറഞ്ഞു... വെക്കേഷന്റെ അവസാനരാത്രിയിൽ അങ്ങനെ ഒരു കവിതയ്ക്ക് അടിവരയിടുകയായിരുന്നു ജ്യോതി.
"കഴിഞ്ഞോ?"
രാജി ചോദിച്ചു.
"ങേ... നീ ഉറങ്ങീല്ലേ...?"
ജ്യോതി ആശ്ചര്യപ്പെട്ടു.
"ഉറക്കം വരുന്നില്ല"
രാജി കട്ടിലില്‍ എഴുന്നേറ്റിരുന്നു.
"എഴുതി കഴിഞ്ഞോ?"
രാജി വീണ്ടും ചോദിച്ചു.
ജ്യോതി ഒരു പുഞ്ചിരിയോടെ ഡയറി രാജിക്ക് നീട്ടി. രാജി അത് വാങ്ങി വായിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ട്. അതിന്റെ ഈണത്തിന് കാതോർത്ത് ജ്യോതി അവൾ വായിച്ചു തീരുന്നതും കാത്തിരുന്നു. ചൂണ്ടുവിരലിൽ നീലമഷി പടർന്നിട്ടുണ്ട്.....
"വളരെ നന്നായിട്ടുണ്ട്..."
രാജിയുടെ ശബ്ദത്തിലും ഭാവത്തിലും സങ്കടം നിഴലിച്ചുകിടക്കുന്നത് ജ്യോതി കണ്ടു. അവളുടെ ഉള്ളിലും ഒരു നീറ്റലനുഭവപ്പെട്ടു. പക്ഷെ അത് മറച്ചുപിടിച്ചുകൊണ്ട് ജ്യോതി ഒരല്പം കളിനിറഞ്ഞ സ്വരത്തില്‍ ചോദിച്ചു,
"എന്റെ കവിത വായിക്കുമ്പോ ഒക്കെ ആ തെണ്ടിയെ ഓർമ്മിക്കുമല്ലേ...!"
"ഏത് തെണ്ടിയെ?"
രാജിയുടെ ചുണ്ടിന്റെ കോണിലും ഒരു കള്ളച്ചിരിയുണ്ടായിരുന്നു.
"നിന്നെ ഇട്ടിട്ട് പോയില്ലേ... ആ തെണ്ടിയെ തന്നെ..."
ജ്യോതി ചിരിച്ചു. കൂടെ രാജിയും.
പിന്നെ ഒന്ന് ചിരിയടക്കി രാജി പറഞ്ഞു,
" ഞാന്‍ ഒരുപാട് സ്നേഹിച്ചതല്ലേ... ഇടക്കൊക്കെ ഇങ്ങനെ ഓർത്തുപോകും... എത്ര വേണ്ടാന്ന് വച്ചാലും പിന്നേം പിന്നേം ഇങ്ങനെ...."
"അതൊക്കെ കഴിഞ്ഞില്ലേ... പോയോര് പോട്ടെ... "
ജ്യോതി രാജിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ പോലെ വീണ്ടും അവൾ കരയുന്നത് കാണാന്‍ അവൾക്ക് വയ്യായിരുന്നു. പക്ഷേ രാജി കരഞ്ഞില്ല. പകരം ചിരിച്ചു. എന്നിട്ട് പറഞ്ഞു,
" നിനക്ക് അതൊന്നും മനസ്സിലാവില്ല... നിനക്ക് പ്രേമമൊന്നും അറിയില്ലല്ലോ... ആകെ അറിയുന്നത് ഈ വിരലിടലല്ലേ.... അതിലിപ്പൊ ഭയങ്കര എക്സപേർട്ട് ആണല്ലോ..."
രാജി അവളെ കളിയാക്കിച്ചിരിച്ചു. ജ്യോതിയും ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
"ഇതെന്താ ഞാന്‍ മാത്രാണോ ലോകത്ത് ചെയ്യുന്നത്..? എല്ലാവരും ചെയ്യുന്നയല്ലേ... നീയും ചെയ്യാറില്ലേ...? ഇല്ലേ...? "
ജ്യോതി രാജിയെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.
രാജിക്ക് അപ്പോള്‍ നാണം വന്നു.
"അതൊക്കെയുണ്ട്..."
രാജി തലകുനിച്ച് പറഞ്ഞു.
"ആഹ്... എന്നിട്ടാണ് എന്നെ കളിയാക്കുന്നത്. ആ തെണ്ടിയെ സങ്കല്പിച്ചായിരിക്കും നിന്റെ പരിപാടി... അല്ലേ? "
ജ്യോതി ചോദിച്ചു.
" അങ്ങനെ സങ്കല്പിക്കേണ്ട കാര്യമൊന്നുമില്ല."
ഒരുപാട് നാണത്തോടെ
💬 Comments
View all comments