Chapter Title : ഒരു ഭാര്യയുടേ തോട്ടപ്പണി [ആനീ]
തോട്ടത്തിന്റെ നടുവിൽ, മുത്തുവിന്റെ കാമക്കണ്ണുകൾക്ക് മുന്നിൽ ആ രാത്രി ചിലവഴിക്കാൻ അവൾ തീരുമാനിച്ചു.
"ശരി... ഇന്ന് രാത്രി ഇവിടെ നിൽക്കാം പക്ഷെ രാവിലെ തന്നെ മെക്കാനികിനെ മുത്തു കുട്ടി വരണം,"
അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
മുത്തുവിന്റെ മുഖത്ത് ഒരു വിജയിയുടെ ചിരി വിരിഞ്ഞു.
" അതെക്കെ ഞാൻ നോക്കി ചെയ്തോളാം വരൂ മേടം... പായ ഞാൻ റെഡിയാക്കി തരാം. ഇന്ന് രാത്രി നിങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരിക്കും ."
മുത്തു വിന്റെ ആ വാക്കുകളിലെ വിഷം ഇന്ദുവിന്റെ ഉള്ളിൽ ഭയം നിറച്ചു.
മുത്തു മുന്നിൽ നടന്നു, അവൾക്ക് പിന്നാലെ ഇന്ദുവും അഭിയും ആ ഇടുങ്ങിയ കുടിലിലേക്ക് വീണ്ടും ചുവടുകൾ വെച്ചു.
മുത്തു ആ പഴയ കട്ടിലിൽ മുഷിഞ്ഞ ഒരു വിരിപ്പ് ഒന്ന് കുടഞ്ഞു വിരിച്ചു കൊടുത്തു.
ആ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അയാളുടെ നിഴൽ ആ ഭിത്തിയിൽ ഒരു ഭീകരരൂപം പോലെ പടർന്നു നിൽക്കുന്നുണ്ടായിരുന്നു.
ഇന്ദു തന്റെ കറുത്ത സ്ലീവ്‌ലെസ് ടോപ്പിന്റെ അറ്റത്ത് വിരലുകൾ മുറുക്കിപിടിച്ച് കൊണ്ട് അയാളെ പല കൂറി നോക്കി. അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ആ ചെറിയ മുറിക്കുള്ളിൽ ഈ കാട്ടാളന്റെയോപ്പം രാത്രി ചിലവഴിക്കേണ്ടി വരുമോ എന്ന ചിന്ത അവളെ തളർത്തി.
"താനും... താനും ഇവിടെയാണോ കിടക്കുന്നത്?"
ഇന്ദു വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
മുത്തു ഒന്ന് ചിരിച്ചു. ഇരുട്ടിൽ അവന്റെ വെളുത്ത പല്ലുകൾ തെളിഞ്ഞു കണ്ടു.
"ഏയ്... ഇല്ല മേടം. നിങ്ങൾ ധൈര്യമായി കിടന്നോ. എനിക്ക് തോട്ടത്തിന്റെ അങ്ങേ അറ്റത്ത് ഒരു കാവൽ മാടമുണ്ട്. അവിടെ പോയി വേണം കിടക്കാൻ. കാട്ടുപന്നികൾ ഇറങ്ങുന്ന നേരമാ, അവിടെ ഇരുന്നാലേ തോട്ടം മൊത്തം കാണാൻ പറ്റൂ. ഞാൻ അങ്ങോട്ട് പോവുകയാണ് പിന്നെ അത്യാ വശ്യം വെടിയും പൊട്ടിക്കണം."
അയാളുടെ മറുപടി കേട്ടപ്പോൾ ഇന്ദുവിന്റെ ഉള്ളിൽ പെട്ടെന്ന് ഒരു ആശ്വാസം പടർന്നു. തോട്ടത്തിന്റെ അങ്ങേ അറ്റത്തുള്ള കാവൽ മാടം എന്നാൽ ഈ കുടിലിൽ നിന്നും നല്ല ദൂരമുണ്ടാകും. ഈ രാത്രിയിൽ ഇയാളുടെ സാമീപ്യം അത്രയും ദൂരേക്ക് മാറുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് വലിയ ആശ്വാസം തോന്നി.
"ശരി മുത്തു, അത് മതി. താൻ പൊയ്ക്കോ,"
അഭി ഇടയ്ക്ക് കയറി പറഞ്ഞു.
മുത്തു പുറത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ താലത്തിൽ തോട്ടത്തിൽ വിളഞ്ഞ കുറച്ച് പഴങ്ങളുമായി തിരിച്ചുവന്നു. ചുവന്നു തുടുത്ത മലയൻ പഴങ്ങളും വാഴപ്പഴവും ആ താലത്തിൽ
💬 Comments
View all comments