Chapter Title : ഒരു എം വി ഐ യുടെ ഓർമ്മക്കുറിപ്പുകൾ [Sahrudayan]
കാത്തിരിക്കണം. ഫോൺ ചെയ്യാൻ നോക്കാതെയാണ് ഞാൻ പുറപ്പെട്ടത്. വീടുകൾ തൊട്ടടുത്താണ്. ഒരു മിനിറ്റ് പോലും വേണ്ട. വെറും 50 മീറ്റർ ദൂരം കാണുമായിരിക്കും.
ഞാൻ ചെന്ന് ബെൽ അടിച്ചു. അവളാണ് വാതിൽ തുറന്നത്.
“സാജൻ വന്നില്ലേ”
“ഉണ്ട് കുളിക്കുന്നു”.
“ഞാൻ ഫോം കൊണ്ടുവന്നിട്ടുണ്ട് ഫോട്ടോയും കിട്ടി”.
“എവിടെ ഫോട്ടോ കാണട്ടെ”, അവൾ ഫോട്ടോ പിടിച്ചുവാങ്ങി.
“മോശമായില്ല”.
“എന്നല്ല നന്നായിട്ടുണ്ട് മനസുവെച്ചാൽ സിനിമയിലും ചാൻസ് കിട്ടും”, എന്റെ കമന്റ് അവൾക്ക് ഇഷ്ട്ടപ്പെട്ടു. അവളെന്നെ നോക്കി കണ്ണിറുക്കി. പക്ഷെ അതിരുവിടാൻ ഞാൻ തയ്യാറല്ലായിരുന്നു. എന്തുപറ്റി എന്ന മട്ടിൽ അവൾ എന്നെ നോക്കി. ഒന്നുമില്ല എന്ന ഭാവത്തിൽ ഞാൻ തലയനക്കി.
“ഓ രാജേഷ് വന്നോ” കുളി കഴിഞ്ഞു തല തോർത്തിക്കൊണ്ടു സാജൻ ചോദിച്ചു. വീട്ടിലെ ഒരു അതിഥി ആയല്ല വീട്ടിലെ ഒരംഗം പോലെതന്നെയാണ് എന്നെ കരുതുന്നത്.
“എന്തായി ടെസ്റ്റിംഗ്”, പെട്ടെന്ന് ഞങ്ങൾ രണ്ടുപേരുടെയും മുഖത്ത് ഒരു ഭാവവ്യതാസം ഉണ്ടായെങ്കിലും അത് സാജൻ കാണാതെ മാനേജ് ചെയ്തു.
“ഷീബ നല്ലപോലെ ചെയ്യുന്നുണ്ട്”.
അവൾ എന്നെ സംശയത്തോടെ നോക്കി.
“ലൈസൻസ് ഇല്ലെന്നേയുള്ളു ഷീബയ്ക്ക് നന്നായി ഓടിക്കാൻ അറിയാം”, ഞാൻ സംഗതി ക്ലിയർ ആക്കി.
“അഥവാ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിലും രാജേഷ് എല്ലാം മാനേജ് ചെയ്യുമല്ലോ” “അത് പിന്നെ ഞാൻ ചെയ്യാതിരിക്കുമോ” എന്റെ മറുപടി അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. “ഈ രാജേഷ് എനിക്ക് നല്ലപോലെ എല്ലാ കാര്യവും പറഞ്ഞുതരുന്നുണ്ട്”.
“അവനുള്ളത് നിന്റെ ഭാഗ്യം”. അതുകേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. സാജൻ കാണാതെ അവളെന്നെ നോക്കി കണ്ണിറുക്കി.
“ഇനി ഈ ഫോം പൂരിപ്പിക്കണം”.
“അവൾ തന്നെ ചെയ്യട്ടെ”, സാജൻ പറഞ്ഞു.
“അതെ അതുകൊണ്ടു തന്നെയാണ് ഞാനും ഒന്നും ചെയ്യാതിരുന്നത്”.
ഒന്നും ചെയ്യാതിരുന്നതെന്ന എന്റെ പ്രയോഗം കേട്ട് അവൾ എന്നെ രഹസ്യമായി നോക്കി, കള്ളൻ.
“ചിലപ്പോൾ നാളെയും കൂടി ഷീബ ഓഫീസിൽ വരേണ്ടിവരും”
“ഇനിയെന്താ ഉള്ളത്”, അവൾ ചോദിച്ചു.
“അവിടെ രജിസ്റ്ററിൽ ഒപ്പിടണം’.
ഏതു രജിസ്റ്ററിലാ എന്ന് അവൾ മനസുകൊണ്ട് ചോദിക്കുന്നത് ഞാൻ അറിഞ്ഞു. “പെട്ടെന്നുതന്നെ തിരിച്ചു കൊണ്ടുവന്നു വിടാം”.
“അയ്യോ നാളെ എനിക്ക് ഒരിടം വരെ പോകണമല്ലോ”
“എവിടെ”,
💬 Comments
View all comments