Chapter Title : ഒരു തണുത്ത വെളുപ്പാന്കാലത്ത് 1 [വിച്ചു]
കുളിച്ചിട്ടു വരാം.. പിള്ളേർക്ക് അപ്പം എടുത്തു കൊടുക്കണേ. ചായ ഞാൻ ഫ്ലാസികിൽ ഒഴിച്ച് വച്ചിട്ടുണ്ട് അതും കൊടുക്കണേ...
ഇവൾക്ക് ഈ തണുപ്പത്തും തോട്ടിൽ തന്നെ പോയി കുളിക്കണോ സുകു മനസ്സിൽ ചിന്തിച്ചു... അവൾ പെട്ടന്നു നടന്നു.. മഴ പൊടിയുന്നുണ്ട്. പാടത്തു പല ഇടത്തും വെള്ളം കെട്ടിക്കിടക്കുന്നു. നേരം വെളുത്തു വരുന്നതേ ഉള്ളു. ഈശ്വരാ കടവിൽ ആരും ഇല്ലന്ന് തോന്നുന്നു... അവൾ കടവിലേക്ക് ഇറങ്ങി ബക്കറ്റ് വച്ചിട്ട് ചുറ്റും നോക്കി ആരും ഇല്ല അവിടെയൊന്നും.. ആ ശ്രീധരൻ തമ്പിയുടെ മോട്ടോർ പുര ഉണ്ട് കടവിനോട് ചേർന്ന്. അയാളങ്ങനും ഉണ്ടവുമോ അതിൽ.. രാവിലെ പാടം നോക്കാൻ ഇറങ്ങണ്ടതാണ് അയാൾ.. നെല്ലെല്ലാം മുളച്ചു വരുന്ന്നതേയുള്ളു.. അയാൾക്ക് മാത്രമേ ഈ കരയിൽ കൃഷി ഉള്ളു.. പട്ടാളക്കാരൻ ആയിരുന്നു അയാൾ .. ആ ജീവിതശൈലീ അയാളെ ഈ പ്രായത്തിലും ആരോഗ്യവാനായി വച്ചിരിക്കുന്നു... കവലയിൽ ബസ് ഇറങ്ങിയിട്ട് വീട്ടിലേക്കു നടക്കുന്നത് അയാളുടെ പറമ്പിന്റെ അടുത്തുകൂടി ഉള്ള വഴിയിലൂടെ ആണ്.. അയാൾ ആ പറമ്പിൽ നിന്ന് തന്നയും നോക്കി വെള്ളമിറക്കുന്നത് കാണാം.. മുഖത്തു നോക്കി ഒരു തുപ്പുതുപ്പാന് തോന്നുന്നത്... പക്ഷെ സുകുവേട്ടൻ അയാളുടെ കയ്യിൽ നിന്നും പലപ്പോഴായി കുറച്ചു കാശു വാങ്ങിയിട്ടുണ്ട്. അത് അയാൾ ഇതുവരെ തിരിച്ചു ചോദിച്ചില്ല. ഇനി താനായിട്ട് എന്തങ്കിലും പറഞ്ഞാൽ അയാൾ അത് ചോദിച്ചാലോ. എവിടുന്നു കൊടുക്കാനാ. തന്റെയും സുകുവേട്ടന്റെയും ശമ്പളം കൊണ്ട് വീട് കഷ്ട്ടി മുന്നോട്ടു പോകുന്നു. പിള്ളേരുടെ പഠിത്തം.. വീട് വച്ചതിന്റെ ലോൺ... പിന്നെ സാധനങ്ങളുടെ വില മുകളിലോട്ടാ പോകുന്നത്.. അതെല്ലാം ചിന്തിച്ചുകൊണ്ട് ശ്രീജ അലക്കിയ തുണിഎല്ലാം പിഴിഞ്ഞു ബക്കറ്റിൽ വച്ചു
തമ്പി വളച്ചാക്കുമായി ചായിപ്പിൽ നിന്നും പുറത്തോട്ടു ഇറങ്ങി.. മഴ പൊടിയുന്നുണ്ട്.. ആ പണിക്കാരൻ ചെറുക്കനോട് വരാൻ പറഞ്ഞിട്ടുണ്ട്. തെങ്ങിന് തടം വെട്ടണം.. പാടത്തെ വരമ്പിലൂടെ അയാൾ വേഗം നടന്നു. അയാൾ വരുന്നത് കണ്ട ഒരു തവള തോട്ടിലെ വെള്ളത്തിലേക്ക് ഊളിയിട്ടു... അയാൾ വേഗം വന്ന് മോട്ടോർ പുരക്കത്തേക്ക് കയറി. കയ്യിൽ ഇരുന്ന ചാക്ക് അവിടെ വച്ചിട്ട് ഷർട്ട് ഊരി അയയിൽ തൂക്കി... എന്നിട്ട് തൂമ്പയും എടുത്തു പുറത്തേക്കു ഇറങ്ങാൻ
💬 Comments
View all comments