Chapter Title : പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]
താനും സേവിച്ചന് വഴിപ്പെടേണ്ടി വരുമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ അതിങ്ങനെ പച്ചക്ക് അമ്മയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുമെന്ന് കരുതിയില്ല.
"എന്താ മോളെ പേടിച്ചു പോയോ?"
"അല്ല അമ്മ പെട്ടെന്നിങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു പതറിപ്പോയി."
"ആ സത്യം അങ്ങ് മനസ്സ് കൊണ്ട് അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാത്തിനും ഒരു നിസ്സാര ഭാവം കൈ വന്നോളും.."
"അമ്മേ കലേഷേട്ടനെ വിളിക്കണ്ടേ.. എത്ര കാലമാണ് നമ്മളിങ്ങനെ...." സുഷമ്മ പകുതിയിൽ നിർത്തി...
"മ്മ് ഹും... അവൻ ആ പൈസയും നശിപ്പിച്ചു. നിനക്കതിനിയും മനസ്സിലായില്ലേ. സേവിച്ചൻ നമ്മളെ വച്ചു പൈസ മുതലാക്കി കഴിയുമ്പോൾ എവിടുന്നെങ്കിലും അവൻ കേറി വരും. അവനറിയാം ഇവിടെ ഇനിയെന്താണ് നടക്കുകയെന്ന്."
കല്യാണിയമ്മ വെറുപ്പോടെ പറഞ്ഞു. പിന്നെ കണ്ണു നിറച്ചു കൊണ്ട് സുഷമ്മയെ നോക്കി, ആ മുഖത്തു തഴുകി കൊണ്ട് അവളോടായി പറഞ്ഞു " അവനു വേണ്ടി നിന്നെ കല്യാണമാലോചിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഇല്ലെങ്കിൽ നീയി നരകത്തിൽ വന്നു പെടില്ലായിരുന്നു. മോള് അമ്മയോട് ക്ഷമിക്ക്. "
സുഷമ്മ എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും കാവ്യ അടുക്കളയിലേക്ക് കയറി വന്നു. പെട്ടെന്ന് തന്നെയവർ സംഭാഷണം നിർത്തി.
അമ്മയും, നാത്തൂനും കാര്യമായി എന്തോ പറയുകയായിരുന്നുവെന്നും, താൻ വന്നപ്പോൾ അവർ സംഭാഷണം നിർത്തിയതാണെന്നും കാവ്യക്ക് മനസ്സിലായി. അവളത് പ്രകടിപ്പിക്കാതെ അവിടെചുറ്റി പറ്റി നിന്നു.
-------------------------------------------------------------
നേരം എട്ടു മണി കഴിഞ്ഞു. കല്യാണിയമ്മയും, പെൺപിള്ളേരും വാതിലടച്ചു ഹാളിൽ തന്നെ ഇരുന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
എല്ലാവരും ഡോറിൽ ഒരു മുട്ട് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഏത് നിമിഷവും ഡോറിലൂടെ സേവിച്ചൻ കടന്നു വരുമെന്ന് അവർക്കറിയാമായിരുന്നു.
ആ റൂമിൽ കനപ്പെട്ട മൗനം തങ്ങി നിന്നു. ഏതോ പ്രേത സിനിമയിലെ പോലെ വാതിലിൽ ആരോ തട്ടി വിളിച്ചു.
വാതിലിൽ മുട്ടു കേട്ടതും, കല്യാണിയമ്മ സുഷമ്മയെ നോക്കി. അവൾ കാവ്യയെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.
കല്യാണിയമ്മ അവര് പോയത് നോക്കി, പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു ശേഷം വാതിക്കലേക്ക് നടന്നു.
അവർ പതിയെ വാതിലിന്റെ കൊളുത്തെടുത്തു. സേവിച്ചൻ കടുത്ത മുഖത്തോടെ പുറത്തു നിൽപ്പുണ്ടായിരുന്നു.
അവന്റെ മുഖത്തേക്ക് നോക്കാതെ കല്യാണിയമ്മ താഴോട്ട് നോക്കി
💬 Comments
View all comments