പണി 2 [ആനീ]
കുലുക്കവുമില്ല. പോരാത്തതിന് അവരോടൊക്കെ ചിരിച്ചും വർത്തമാനം പറഞ്ഞുമാണ് അവൾ ഇരിക്കുന്നത് നിങ്ങൾക്ക് എന്താ പറ്റിയെ പറ വിഷ്ണു…."
വിഷ്ണു വണ്ടി റോഡരികിൽ ഒതുക്കി നിർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"കിരൺ ... എനിക്കും ഒന്നും മനസ്സിലാകുന്നില്ല. ആക്സിഡന്റ് നടന്ന അന്ന് ആ ഇരുട്ടിൽ ഫ്ലാറ്റിൽ വെച്ച് ഞാൻ ചില കാര്യങ്ങൾ കണ്ടിരുന്നു. ആരോ അവളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് പോലെ ... ചില നിഗൂഢമായ സംസാരങ്ങൾ ശാസങ്ങൾ ... പക്ഷേ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൾ പറയുന്നു അവൾ സുരക്ഷിതയാണെന്ന് അതൊക്കെ ചിലപ്പോൾ എന്റെ തോന്നൽ മാത്രമാകാം പക്ഷെ ഉള്ളിന്റെ ഉള്ള് പറയുവാ . അന്നുമുതൽ അവൾ മാറിയിട്ടുണ്ട് എനിക്കുറപ്പാ ."
കിരൺ അമ്പരപ്പോടെ വിഷ്ണുവിനെ നോക്കി.
"നീ പറയുന്നത് സത്യമാണോ? അവളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് നീ കണ്ടോ? എങ്കിൽ പിന്നെ അവൾ എങ്ങനെ നിന്റെ അടുത്ത് തിരിച്ചെത്തി? വിഷ്ണൂ... എന്റെ ഉള്ളിൽ എന്തോ ഒരു വല്ലാത്ത പേടി തോന്നുന്നു. അവളുടെ നോട്ടം പോലും ഇപ്പോൾ പഴയതുപോലെയല്ല. വല്ലാത്തൊരു തീക്ഷ്ണതയുണ്ട് ആ കണ്ണുകളിൽ."
"എനിക്കും അങ്ങനെ തന്നെ തോന്നുന്നു കിരൺ പക്ഷെ അവളെന്റെ പെണ്ണാ എനിക്ക് തിരിച്ചു വേണം അവളെ എന്താടാ ഞാൻ ചെയ്യണ്ടേ ,"
വിഷ്ണുവിന്റെ ശബ്ദം വിറച്ചു.
"ചിലപ്പോൾ രാത്രിയിൽ ഞാൻ ഉണരുമ്പോൾ അവൾ ബാൽക്കണിയിൽ നിന്ന് ആരോടെന്നില്ലാതെ സംസാരിക്കുന്നത് കാണാം. ഞാൻ അടുത്ത് ചെല്ലുമ്പോൾ അവൾ ഒന്നുമറിയാത്ത പോലെ ചിരിക്കും. അവൾ എന്റെ നക്ഷത്ര തന്നെയാണോ എന്ന് എനിക്ക് പലപ്പോഴും സംശയമാണ്."
കിരൺ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.
"നമുക്ക് ആ പഴയ ഫ്ലാറ്റിൽ ഒന്നുകൂടി പോകണം വിഷ്ണൂ. അവിടെ എന്തോ നടന്നിട്ടുണ്ട്. ഒന്നുകിൽ നക്ഷത്ര എന്തോ വലിയ അപകടത്തിൽ പെട്ടിരിക്കുകയാണ്, അല്ലെങ്കിൽ അവൾ നമ്മളിൽ നിന്ന് എന്തോ മറച്ചു വെക്കുന്നു. ഈ മാറ്റം വെറുമൊരു സ്വഭാവമാറ്റമല്ല എന്തോ കാര്യമായി അവിടെ നടന്നിട്ടുണ്ട് ."
വിഷ്ണു ആലോചനയിലാണ്ടു.
നക്ഷത്രയുടെ ആ പ്രകോപനപരമായ മാറ്റവും, സുഹൃത്തുക്കളുടെ ഇടയിലെ അവളുടെ അമിത സ്വാതന്ത്ര്യവും എല്ലാം വിരൽ ചൂണ്ടുന്നത് വലിയൊരു അപകടത്തിലേക്കാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു .
കിരണിന്റെ ആജ്ഞ അനുസരിച്ചു കൊണ്ട്
ആ വിജനമായ പാതയിലൂടെ കാർ ഓടുമ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ ആയിരം ചോദ്യങ്ങൾ തിരതല്ലുകയായിരുന്നു അന്ന് താന്റെ കാറിൽ എന്തുകൊണ്ടാണ് രണ്ട് എയർ ബാഗും വർക്ക് ചെയ്യാത്തെ ഇരുന്നത് നക്ഷത്ര ഇരുന്ന ഇടതു വശത്തെ എയർബാഗ് മാത്രമാണ് ഓപ്പൺ ആയിട്ടുള്ളത് അതിൽ തന്നെ എന്തോ ഒന്ന് ഉണ്ട് ഉറപ്പ് അവൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചു…..
പണിതീരാത്ത ആ ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഒരു തണുത്ത കാറ്റ് അവരെ വന്ന് പൊതിഞ്ഞു. മഴ തോർന്നിരുന്നെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.
"വിഷ്ണൂ, പേടിക്കണ്ട... സത്യം എന്തായാലും നമുക്ക് അറിയണം നക്ഷത്രയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെ പറ്റുള്ളൂ ."
കിരൺ ഫോണിലെ ടോർച്ച് തെളിച്ചുകൊണ്ട് മുന്നിൽ നടന്നു.
കാർ വന്നിടിച്ച അതേ പാടുകൾ ഇന്നും അവിടെയുണ്ട് തകർന്ന
💬 Comments
View all comments