Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
അവര് ഈ നാട്ടീന്നു പോയില്ലേ. ഇപ്പോ അവളും കൂടി എന്തൊക്കെയോ പണിക്ക് പോയിട്ടാ കഴിയണേ ""
""ശരിക്കും അമ്മാവനെന്തിനാ ഇങ്ങനെ എല്ലാം മറച്ചു വെക്കുന്നെ.. എല്ലാരോടും കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ആരെങ്കിലും സഹായിക്കാതിരിക്കോ "" എന്റെ ന്യായമായ സംശയം ഞാൻ ഉന്നയിച്ചു..
""അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല.. എല്ലാവരേം ഒരുമിച്ചൊന്നു കണ്ടാൽ മതിയെനിക്ക്.."" അതും പറഞ്ഞു ദേവകിയമ്മ എണീറ്റ് പോയി..
അപ്പോൾ എല്ലാവരും വരുമ്പോൾ അവളും ഇവിടെ വരില്ലേ.. അവളെ കാണേണ്ടി വരില്ലേ.. എല്ലാവരെയും ഫേസ് ചെയ്യേണ്ടേ.. എന്തായാലും കുഴപ്പമില്ല. ചെയ്ത കുറ്റത്തിനുമൊന്നുമല്ലലോ എന്നെ പിടിച്ചേ.. എന്നാലും അന്ന് രാത്രി വന്നത് ആരായിരിക്കും.. എന്തിനായിരിക്കും അങ്കി എനിക്കെതിരെ അന്ന് സംസാരിച്ചത്. കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. അവയെല്ലാം അവളിലേക്കുള്ള ഓർമ്മയുടെ വാതിലാണെന്ന ചിന്തയിൽ ആ ചോദ്യങ്ങളൊക്കെ മായ്ച്ചു കളഞ്ഞു..
ഇനിയാണ് ജോലികൾ കിടക്കുന്നതു..... രണ്ടു ദിവസം കൊണ്ടു എല്ലാ പണികളും ഓടി നടന്നു ചെയ്തു.. എല്ലാം അച്ഛന്റെ നിർദ്ദേശ പ്രകാരം പഴയ ആളുകളെ തന്നെ ഏൽപ്പിച്ചു.. നാളെയാണ് ഒന്നാം ഓണം.. എല്ലാവരും നാളെ വരും. എല്ലാവരെയും കാണാൻ അതിയായ ആഗ്രഹമുണ്ട്.. അന്നത്തെ എന്റെ വേദന കൊണ്ടു മാത്രമാണ് ഞാനാരുമായും ബന്ധപെടാതെ നിന്നത്.. അകത്തേക്ക് നടന്നു ചെന്നു പണ്ടത്തെ ആ ആൽബം ഞാനെടുത്തു നോക്കി. പൊടിപിടിച്ചു കിടന്ന അത് ഞാൻ തുണിയുപയോഗിച്ച് വൃത്തിയാക്കി. അവസാനമായി എടുത്ത ആ ഫോട്ടോ ഞാൻ നോക്കി. പട്ടുപാവാടയും ധരിച്ചു എന്റെ അടുത്ത് നിൽക്കുന്ന ആ ഫോട്ടോ കണ്ടപ്പോൾ അറിയാതെന്റെ കണ്ണിൽ നിന്നും അൽപ്പം കണ്ണുനീർ ഉതിർന്നു.. ആ ചിത്രത്തിൽ വിരലുകളാൽ തലോടി അത് മടക്കി വച്ചു.. മനസ്സിൽ നിന്നും വെറുത്തു പോയിട്ടും ഇവിടെ വന്നത് മുതൽ അവളെ കാണാനുള്ള ആഗ്രഹം കൂടുന്നത് പോലെ.. കാണുമ്പോൾ എങ്ങനെ ഒഴിഞ്ഞു മാറും.. എന്നാലും എന്റെ കൂടെ കളിച്ചു വളർന്നു എന്റെ ഒപ്പം നടന്നു എല്ലാ കാര്യങ്ങളും പങ്കുവെച്ചു അവസാനം എന്റെ സഖി ആയി മാറേണ്ട പെണ്ണായിരുന്നവൾ. നിലാവുള്ള ആകാശത്തു തിളങ്ങി നിൽക്കുന്ന അമ്പിളി മാമനെ നോക്കി അവളും ഞാനും ഇരിക്കാറുള്ള അതേ ബാൽക്കണിയിൽ ഞാനിരുന്നു... നേരം പുലരുവോളം..
നേരം
💬 Comments
View all comments