പവിത്രം 2 [Cuck Hubby]
ഭർത്താവ് മഹിയിൽ നിന്നും എന്നോ നഷ്ടപ്പെട്ടുപോയ പരിഗണനകൾ,, ഒരു നോക്ക്, കൊച്ചു കൊച്ചു അഭിനന്ദനങ്ങൾ അതെല്ലാം ഈ അപരിചിതന്റെ വർത്തമാനങ്ങളിൽ നിന്നും അവളുടെ മനസ്സ് കണ്ടെത്തുകയായിരുന്നു..
തന്റെ ശൂന്യമായ ജീവിതത്തിലേക്ക് ആ വാക്കുകൾ അവൾ ഉള്ളാലെ സ്വീകരിക്കുകയായിരുന്നു,, ഓഫീസിലേക്കുള്ള യാത്രയിലുടനീളം അവൾ അവന്റെ വാക്കുകളെക്കുറിച്ച് ഓർത്ത് ഉള്ളാലെ ചിരിച്ചുകൊണ്ടിരുന്നു
ഓഫീസിൽ എത്തിയാലും ചിലപ്പോഴൊക്കെ കണ്ണാടിയിൽ നോക്കി ഇന്ന് ഈ സാരിയോടൊപ്പം അവൻ പറഞ്ഞപോലെ ആ പച്ചപ്പൊട്ടു കൂടി അണിഞ്ഞാൽ എങ്ങനെയിരിക്കും എന്ന് അവൾ സങ്കൽപ്പിച്ചു നോക്കുമായിരുന്നു,,
ഒരു തരത്തിൽ തൻ്റെ മാത്രം രഹസ്യമായ ഒരു ചെറിയ സ്വാതന്ത്ര്യത്തിന്റെ വാതിൽ അവൾക്ക് മുമ്പിൽ പതിയെ തുറന്നു വരികയായിരുന്നു…
പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അവൻ തന്നെ തീർത്തും അവഗണിച്ചപ്പോൾ,അല്ലെങ്കില്‍ അവനെ കാണാൻ കഴിയാതെയായപ്പോൾ മാത്രമാണ് താൻ അവനുമായി മാനസികമായി എത്രത്തോളം അടുത്തിരിക്കുന്നു എന്ന് അവൾ തിരിച്ചറിയുന്നത്. അവന്റെ ആ സാമീപ്യവും ചെറിയ കമന്റുകളും വലിയ കരുതലുകളും എല്ലാം തന്റെ ഉള്ളിൽ എത്രത്തോളം അഡിക്ഷനായി മാറിയിരിക്കുന്നു എന്നവൾ അമ്പരപ്പോടെ മനസ്സിലാക്കുകയായിരുന്നു.
രണ്ടേ രണ്ടു ദിവസം അവനെ കാണാതെയും അവന്റെ കമന്റുകൾ കേൾക്കാതെയും ആയപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. വ്യാഴാഴ്ച അവൾ പതിവിലും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി. അന്ന് ബസ്സിൽ കയറാൻ സാധിച്ചെങ്കിലും, അവനെ അവിടെ കാണാൻ കഴിഞ്ഞില്ല. ബസ്സിലെ കണ്ടക്ടർ മാറിയിരുന്നു,, അവനു പകരം മറ്റൊരാൾ,, ഒരു മധ്യവയസ്കൻ…
ഓഫീസിലെ തിരക്കുകൾക്കിടയിലും അവളുടെ ഉള്ളം ഒരു കാവിലുത്സവത്തിന്റെ കൊടിയിറക്കത്തിന് ശേഷമുള്ള ശൂന്യത പോലെ വിറങ്ങലിച്ചു നിന്നു..
കൊട്ടിത്തീർത്ത ചെണ്ടമേളത്തിന്റെ മുഴക്കം പോലെ അവനിലെ ഓർമ്മകൾ നെഞ്ചിൽ ആഞ്ഞുകൊട്ടുമ്പോഴും, വെളിച്ചപ്പാടിന്റെ തുള്ളലിന് ശേഷം ദൈവമിറങ്ങിപ്പോയ കോവിലിലെ നിശബ്ദത പോലെ, അവൾ തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോയിരുന്നു…!
അവൾ ഫോൺ കയ്യിലെടുത്തു, മനസ്സിൽ തങ്ങിനിന്ന അവന്റെ നമ്പർ മൊബൈലിലേക്ക് പകർത്തി. ഒരു മെസ്സേജ് അയക്കണോ അതോ വിളിക്കണോ? ഒന്നിനും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല…
മെസ്സേജുകൾ പലതും കുറിച്ചിട്ടു, പക്ഷേ വീണ്ടും വീണ്ടും വായിച്ചു അത് ഡിലീറ്റ് ചെയ്തു. പലതവണ അയക്കാൻ വിരലുകൾ പാകപ്പെടുത്തിയെങ്കിലും, ഒടുവിൽ പരാജയം സമ്മതിച്ച് അവൾ മൊബൈൽ ടേബിളിലേക്ക് തിരികെ വെച്ചു. എന്തു പറയണം? എന്തു ചോദിക്കണം? എങ്ങനെ തുടങ്ങണം? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു…
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കെ, മനസ്സിലെ ചെണ്ടമേളങ്ങളുടെ കൊട്ട് കൂടുതൽ ശക്തിയോടെ മുഴങ്ങിക്കൊണ്ടിരുന്നു.. ആ ശബ്ദം ഒരു കാട്ടുതീ പോലെ അവളുടെ ഉള്ളിലാകെ പടർന്നു,,, ഓരോ നിമിഷവും അവൻറെ ഓർമ്മകൾക്ക് ആക്കം കൂട്ടിക്കൊണ്ടേയിരുന്നു.
ഒടുക്കം ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ, അവൾ രണ്ടും കൽപ്പിച്ച് എല്ലാ ധൈര്യവും സംഭരിച്ച് ആ നമ്പറിലേക്ക് നേരിട്ടു വിളിച്ചു. മൂന്നോ നാലോ തവണ റിംഗ് ചെയ്‌തെങ്കിലും മറുഭാഗത്ത് ആരും അറ്റൻഡ് ചെയ്തില്ല. വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ ഡിസ്കണക്ട് ചെയ്ത് മൊബൈൽ തിരികെ ടേബിളിലേക്ക് ഇട്ടു. വല്ലാത്തൊരു ഭയവും കിതപ്പും അവളെ തളർത്തിയിരുന്നു.
അല്പനിമിഷങ്ങൾ കഴിഞ്ഞതും ടേബിളിൽ കിടന്ന അവളുടെ മൊബൈൽ ഒന്ന് വിറച്ചു. ഇടിമുഴക്കം പോലെ ആ റിംഗ്‌ടോൺ അവളുടെ കാതുകളിൽ അലയടിച്ചു.
💬 Comments
View all comments