Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]
വിളിച്ചു. അനക്കമൊന്നും കേട്ടില്ല. പക്ഷെ ലൈറ്റ് കത്തി. ഉള്ളിൽ വാതിലു തുറക്കുന്ന ശബ്ദവും കേട്ടു.
ഞാൻ മുൻവശത്തേക്ക് നടന്നു. അമ്മ വാതിൽ തുറന്നു. ഒന്നും ചോദിച്ചില്ല, അത്രയും ആശ്വാസം. ഞാൻ ഡോർ അടച്ചു കുറ്റിയിടുന്നതിന് മുൻപ് തന്നെ അമ്മ തിരിഞ്ഞു നടന്നിരുന്നു. അമ്മ മുറിയിൽ കയറി വാതിലടച്ചു.
ഞാൻ നേരം വൈകുന്ന ദിവസങ്ങളിലെല്ലാം ഭക്ഷണം അടുക്കളയിൽ വിളമ്പി വെച്ചിട്ടുണ്ടാകും അമ്മ. അതുകൊണ്ട് തന്നെ ചോദിക്കേണ്ടതും പറയേണ്ടതും ഇല്ലായിരുന്നു. വിശപ്പില്ലായിരുന്നെങ്കിലും കുറച്ചു കഴിച്ചു.
ചേച്ചിയുടെ റൂമിന് മുൻപിലെത്തി അൽപനേരം കാതോർത്തു നിന്നു. ഉള്ളിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം. ഞാൻ പിന്തിരിഞ്ഞു. എന്റെ റൂമിലെത്തിയതും ലൈറ്റിടാൻ പോലും നിന്നില്ല, നേരെ ബെഡ്ഡിലേക്ക് വീണു.
ഇന്നുറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. അത്രയും കലങ്ങി മറിഞ്ഞു കിടക്കുകയാണ് മനസ്സ്. വീണ്ടും ഉള്ളിലൂടെ ഒന്നിനു പിറകെ ഒന്നായി ഓരോ രംഗങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു. സമ്മർദ്ദം താങ്ങാനാവാതെ ഭാന്ത് പിടിക്കുമോ എന്നുപോലും തോന്നിപ്പോയി. ചേച്ചിയെ കാണണം, കണ്ടേ പറ്റൂ. ഞാനെഴുന്നേറ്റു.
ലൈറ്റിടാതെ തന്നെ ചേച്ചിയുടെ വാതിലിനടുത്തെത്തി. പതുക്കെ മുട്ടിയാലോ?. ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്കു തന്നെ കേൾക്കാൻ തുടങ്ങി. ലോക്ക് വെറുതേ പിടിച്ചൊന്ന് തിരിച്ചു നോക്കി. അത്ഭുതപ്പെട്ടുപോയി, അവൾ കുറ്റിയിട്ടിട്ടില്ല. മറന്നതാവുമോ.?
പതുക്കെ ശബ്ദമുണ്ടാക്കാതെ ഉള്ളിലേക്കു കയറി വാതിൽ ചാരി. നല്ല ഇരുട്ടായതുകൊണ്ട് തപ്പിത്തടഞ്ഞ് അവളുടെ കട്ടിലിനടുത്തെത്തി. കട്ടിലിൽ തപ്പിനോക്കി അവളുടെ കിടപ്പിന്റെ വശം മനസ്സിലാക്കി. അവളുടെ കാലു വെച്ചിരിക്കുന്ന ഭാഗമാണെന്ന് ഉറപ്പുവരുത്തി ഞാൻ നിലത്തേക്കിരുന്നു. തല കട്ടിലിലേക്ക് ചേർത്തുവെച്ചു.
വിങ്ങിപ്പൊട്ടുകയായിരുന്നു ഹൃദയം. വിതുമ്പുകയായിരുന്നു ചുണ്ടുകൾ. വിറക്കുന്ന കൈകളോടെ പതുക്കെ അവളുടെ കാലുകളിൽ തൊട്ടു. പൊട്ടിക്കരയാതിരിക്കാൻ പാടുപെട്ടു. പക്ഷെ അവളുടെ കാലുകളിലേക്ക് ഇറ്റിറ്റു വീഴുന്ന കണ്ണീർത്തുള്ളികളെ തടയാൻ എനിക്കൊരിക്കലും കഴിയുമായിരുന്നില്ല. എന്റെ എല്ലാ സമനിലയും തെറ്റി ചേച്ചിയുടെ കാൽപ്പാദങ്ങളിൽ മുഖമമർത്തി ഞാൻ പൊട്ടിക്കരഞ്ഞു. കാൽപ്പാദം രണ്ടും വിടാതെ മുറുക്കിപ്പിടിച്ച് കരഞ്ഞു. അൽപ്പനേരം കഴിഞ്ഞ് ഒരു കൈ അവന്റെ തലയിലൂടെ തഴുകുന്നത് അവനറിഞ്ഞു.
അവൾ ആദ്യമായി സ്വന്തം രക്തത്തെ തിരിച്ചറിയുകയായിരുന്നു. കടലുപോലെ ഇരമ്പിയിരുന്ന അവളുടെ ഹൃദയത്തെ ശാന്തമാക്കാൻ തക്കവണ്ണം ശക്തിയുണ്ടായിരുന്നു അവന്റെ കണ്ണുനീരിന്. അവളുടെ ഹൃദയം ആർദ്രമായി. അവളവനെ പിടിച്ചുയർത്തി.
💬 Comments
View all comments