Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
കൂടി വിചാരിച്ച വല്ലതും നടക്കും.
"അഡ്രസ്സ് തരാം പക്ഷെ അവൻ ഇപ്പൊ അവിടെ ഇല്ല, അടുത്ത ആഴ്ച, ശനി ആവുമ്പോഴേ എത്തുള്ളു..." സമീർ പറഞ്ഞു. അവൾ അതിന് ശെരി വെച്ചു. അവൻ അവൾക്ക് അഡ്രസ് കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി.
ഇതെല്ലാം ഒരു തൂണിന്റെ മറവിൽ നിന്ന് ശ്രീഹരി കാണുണ്ടായിരുന്നു, അവൻ ആകാംഷയോട് കൂടി സമീറിന്റെ വരവിനായി കാത്തിരുന്നു.
"എന്തായി സർ, അവൾ..."
"ഞാൻ ഏകദേശം എല്ലാം ശെരിയാക്കിട്ട ഉണ്ട്. നീ അവൾക്ക് ഒരാഴ്ച samayam കൊടുക്ക്, അത് കഴിഞ്ഞ വാല് തന്നെ നിന്റെ അടുത്തേക്ക് വരും"
"ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് ജോലി ചെയ്യാൻ ഒരവസരം തന്നു, ഇപ്പൊ ഇതാ എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്ത് തന്നു..." ശ്രീഹരി സങ്കടത്തോടും കടപ്പാടോടും കൂടി പറഞ്ഞു.
"ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോടാ... അപ്പൊ എല്ലാം പറഞ്ഞത് പോലെ, നിന്റെ കൂടെ ഉള്ള വർക്കിന്റെ അവസാന ദിവസം ഇന്നാണ്. ഭാഗ്യം ഉണ്ടെകിൽ ഇനിയും കാണാം..." എന്ന സമീർ പറഞ്ഞു, എന്നാൽ മനസ്സിൽ ഇനി ഒരിക്കലും കാണരുതേ എന്നായിരുന്നു അവൻ ആഗ്രഹിച്ചത്. പര്സപരം ഒന്ന് കെട്ടിപ്പിടിച്ച ശേഷം രണ്ടുപേരും പിരിഞ്ഞു.
സമീറും ലോഹിതും വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ മുമ്പോട്ട് നീങ്ങി. ആദ്യം പോയി സംസാരിച്ച ആഷികയുടെ അഹങ്കാരവും പ്രതികാര മനോഭാവവും കണ്ടപ്പോ ഹൃതിക്കിന് പറ്റിയ പെൺ അല്ല എന്ന് തോന്നിയ അവർക്ക്, ആഷികക്ക് ഇട്ടൊരു പണി കൊടുക്കാനും ഹൃതിക്കിന് ആരേലും കൈ പിടിച്ച് ഏല്പിക്കാനും പറ്റിയ ആൾ റാഷിക ആണ് എന്ന് തോന്നി. പക്ഷെ അതിന് വേണ്ടി ഒരു പാവം പിടിച്ച പയ്യനെ ബലിയാട് ആകേണ്ടി വന്നു, എന്നാലും ആ ലക്‌ഷ്യം സഹലമാവാൻ ഇനി വെറും ഏഴ് ദിവസം കൂടി, ഏഴാം നാൾ ഇരുവരുടെയും മുന്നിൽ വെച്ച് ഹൃദയം കൈമാറാൻ കഴിയാതെ പോയ രണ്ടാളെയും ഒന്നിക്കുക എന്ന സ്വപ്നമായി സമീറും ലോഹിതും കാത്തിരുപ്പ് തുടങ്ങി.
(വെള്ളിയാഴ്ച തൃശൂർ... ഹൃതികിന്റെ താമസ സ്ഥലം)
ഹൃതികിന്റെ മാറോട് ചേർത്ത് അവൻ ആഷികയെ കെട്ടിപിടിച്ച് ബെഡിൽ ചാറിയിരിക്കുക
💬 Comments
View all comments