Chapter Title : പെരുമഴകാലം [Extended and Revised]
ആദ്യമൊരു ഹായ് അതിന് താഴെ ഒരു ലൊക്കേഷനും. ഇതാരപ്പ എന്ന് കരുതി ഞാൻ ചോദിച്ചു ആരെന്ന്. ഉടനടി മറുപടി അനീഷ വീട്ടിലേക്കുള്ള ലൊക്കേഷൻ ആണ് അവൾ സെന്റ് ചെയ്തു തന്നത്. പറയുന്ന പോലെ അവൾ അന്ന് വിളിച്ചപ്പോൾ നമ്പർ സേവ് ചെയ്യാൻ വിട്ട് പോയിരുന്നു. അവർക്കുള്ള പാർസൽ പൊതി എവിടെയാണാവോ എടുത്ത് വെച്ചിട്ടുള്ളത്? ഞാൻ അകത്തൊക്കെ പോയി നോക്കി. അമ്മ അത് എടുത്ത് സെയ്ഫ് ആയി വെച്ചിട്ടുണ്ട് .
“ചേട്ടാ ഉച്ചക്ക് മുന്നേ ഇതങ്ങോട്ട് കൊടുത്തിട്ട് വന്നൂടെ.”
കാർത്തിക അമ്മയുണ്ടോന്ന് പോലും നോക്കാതെ എന്നെ ചാരി അത് പറഞ്ഞപ്പോ അമ്മയും പിന്താങ്ങി.
ഉടനെ ഫോണെടുത്ത് അനീഷയെ വിളിച്ചു.
“ഹലോ.”
“പ്രകാശൻ ആണ്.”
“ആ ചേട്ടാ. മനസ്സിലായി.”
“ഇന്ന് അവിടെ ഉണ്ടാവോ വന്നാൽ?”
“ആ ചേട്ടാ ഉണ്ടാവും. എപ്പോഴാ വരിക?”
“എനിക്ക് ഉച്ചക്ക് മുന്നേ തിരിച്ചെത്തണം.”
“അത് പറ്റില്ല വന്നാൽ കഴിച്ചിട്ടെ പോകാവൂ. ഇല്ലങ്കിൽ ഇക്ക എന്നെ ചീത്ത പറയും.”
“ഫുഡിന് വേറെ ഒരു ദിവസം എന്തായാലും വരണമല്ലോ അന്നാകാം.”
“അത്.”
“അതു മതി.”
“ചേട്ടന്റെ ഇഷ്ട്ടം.”
ഞാൻ ചായയും കുടിച്ചു പോകാനായി ഇറങ്ങി. കൊടുക്കാൻ പറ്റുക ആണങ്കിൽ അവൾക്കുള്ള സാധനങ്ങളും കൊടുക്കാമെന്ന് കരുതി അതും എടുത്ത് ഞാൻ ബൈക്കിൽ വെച്ചു. ലൊക്കേഷൻ നോക്കി ഞാൻ പത്തിരുപത് കിലോമീറ്റർ ഓടി ചെന്ന് നിന്നത് ഒരു മൊട്ട കുന്നിൽ നല്ല മഴയുടെ ലക്ഷണം കണ്ടപ്പോ മൂഞ്ചിയെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാനവളെ വിളിച്ചു.
“ഈ ലൊക്കേഷൻ വന്നു നിന്നത് ഒരു മൊട്ട കുന്നിൽ ആണാല്ലോ?
“അയ്യോ. ഏത് ഭാഗത്ത ചേട്ടാ?
“ഞാനിവിടെ ആദ്യമാണ്. ഒരു പിടുത്തവും ഇല്ല.”
“പടച്ചോനെ. എന്തെങ്കിലും കാണാൻ ഉണ്ടോ അവിടെ.”
“ഇവിടെ. പറയാൻ തക്കം ഒന്നുമില്ലല്ലൊ ”
“പടച്ചോനെ. ഇനി എന്ത് ചെയ്യും?”
“കുന്നിന്റെ താഴെ മറ്റോ ആണോ വീട്?”
“അങ്ങനെ ചോദിച്ച ഏട്ടാ കുന്നൊന്നും ഇവിടെ ഇല്ല.”
“പിന്നെ എങ്ങനെ ഈ ലൊക്കേഷൻ കിട്ടി ഇവിടെ അടുത്ത് തന്നെ ആകും.”
“അയ്യോ.”
അവളുടെ വാക്കുകളിൽ ഭയം നിറയുന്നത് ഞാൻ അറിഞ്ഞു. അതിൽ തന്നെ പെണ്ണൊരു പാവം ആണന്ന്
💬 Comments
View all comments