Chapter Title : പെരുമഴകാലം [Extended and Revised]
ഉള്ളു എന്നെനിക്ക് തോന്നി. കുറച്ചു നേരം കൂടി അവിടെ ഇരുന്ന് ഇറങ്ങാൻ നേരം അവൾ വാതിൽ പടി ചാരി എന്നെയും നോക്കി നിന്നിരുന്നു. നേരത്തെ പാർസൽ വാങ്ങി പോയ പെണ്ണിനെ പിന്നെ ആ വഴിക്ക് ഞാൻ കണ്ടില്ല.എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നേരത്തെ വഴി ചോദിച്ച കടയിൽ എത്തി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി അതിൽ നിന്നും ഒന്ന് കത്തിച്ചു നിക്കുമ്പോ അവളുടെ കോൾ എനിക്ക് വന്നു.
“ഹായ്.”
“ഭക്ഷണം ഒന്നും വേണ്ടന്ന് പറഞ്ഞത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.”
“വേണ്ടന്ന് ഞാൻ പറഞ്ഞത് ഇന്നല്ലേ? ഒരിക്കൽ കൂടി വരാൻ ഉണ്ട് അന്ന് മതി സൽക്കാരം.”
“ഹം.”
“പറ്റുവാണങ്കിൽ തരാമെന്ന് കരുതി ഞാൻ മറ്റെ പാർസലും കൊണ്ടു വന്നിരുന്നു.”
“അയ്യോ തരാഞ്ഞത് നന്നായി. ”
“അത്രക്ക് പേടിയാണോ?”
“പറയാൻ ഉണ്ടോ?”
“സ്വന്തം ഭർത്താവ് അയച്ചു തന്നതല്ലേ പിന്നെ എന്താ?”
“അതാ പേടി.”
“നാത്തൂൻ ആള് പൊളി ആണല്ലേ?”
“അതെന്തേ?”
“അല്ല ആ കവർ വാങ്ങി പോയതാ. പിന്നെ ആ വഴിക്ക് കണ്ടില്ല.”
“അതിൽ എന്താന്ന് പോലും ഞാൻ കാണില്ല. എല്ലാം അവൾക്ക് ഉള്ളതാ.”
“അടിപൊളി. ഇനി എന്നാ ഇത് തരാൻ പറ്റുക?”
“അത് ഞാൻ വിളിക്കാം എന്നാ എന്നും അറിയില്ല. പിന്നെ അതിന് മാത്രം അതിലൊന്നുമില്ല. ചേട്ടന് ബുദ്ധിമുട്ട് ആയി അല്ലെ?”
“മേക്കപ്പ് ബോക്സ് എന്നാണ് എന്നോട് പറഞ്ഞത്. വിളിച്ചാൽ മതി.”
“പുറത്ത് ഇറങ്ങാൻ കഴിയാത്ത എനിക്ക് മേക്കപ്പ് ബോക്സ്. പ്രഹസനം തന്നെ.”
“ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി”
“എന്ത്?”
“കൂട്ടിലിട്ട തത്ത ആണെന്ന്.”
“ഒന്നുല്ലങ്കിൽ പഠിപ്പ് വേണം. അല്ലങ്കിൽ പൈസ വേണം. അല്ലങ്കിൽ ഇതാണ് അവസ്‌ഥ.”
“മുഹ്‌സിൻ സപ്പോർട്ട് അല്ലെ?”
“കട്ടക്ക് കൂടെ ഉണ്ട്. പക്ഷേ ഉപ്പയാണ് അവസാന വാക്ക്.”
“മിക്കവാറും ആളുകളുടെ അവസ്ഥ ഇത് തന്നെ. ആരും ആരോടും പറയാറില്ല.”
“അയ്യോ. ഞാൻ പെട്ടെന്ന് പറഞ്ഞു പോയതാ. ഇക്കാ ഇത് അറിയല്ലേ?”
“ഹേയ്. മോള് വിളിച്ചാൽ മതി.”
“ഹം. അടുത്ത ആഴ്ച വീട്ടിൽ പോകും അപ്പൊ അവിടെ വരാൻ പറ്റുമോ?”
“അതും മൊട്ട കുന്നാണോ?”
“അല്ലാട്ടോ.
💬 Comments
View all comments