0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

Author : AniKuttan Read All Parts 207

വച്ചാല്‍, അവളുടെ പേര് ശില്പ എന്നാകില്ല. അവള്‍ നിന്നോട് പേര് മാറ്റി പറഞ്ഞതാകും.

എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. അങ്ങനെ ആകുമോ? എങ്കില്‍. മരണമടഞ്ഞവരുടെ കൂട്ടത്തിലൊന്നും അവളുടെ മുഖം ഇല്ലായിരുന്നു എന്നത് എന്നില്‍ ചെറിയൊരു ആശ്വാസം നല്‍കി.

അപ്പോള്‍ പരിക്ക് പറ്റിയവരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടെങ്കിലോ? എനിക്ക് ഉടനെ അങ്ങോട്ട്‌ പോകണം എന്ന് തോന്നി. എന്റെ തീരുമാനം അറിഞ്ഞപ്പോള്‍ മുണ്ടെ ചേട്ടന്‍ പറഞ്ഞു

എടുത്തു ചാടി കയറി ചെന്നാല്‍ നിനക്ക് അവളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇത്രയും വലിയ അപകടം നടന്നിട്ട് ശരിയായ പേരോ അദ്ദ്രെസ്സോ ഒന്നും ഇല്ലാതെ അവിടേക്ക് ചെന്നാല്‍ ഈസിയായി ഹോസ്പിടളിനുള്ളില്‍ കയറി അവളെ കണ്ടു പിടിക്കാന്‍ പറ്റുമെന്നാണോ നീ കരുതുന്നത്?

എനിക്ക് ആകെ വട്ടു പിടിക്കുന്നതായി തോന്നി.

എനിക്കവളെ കാണണം.

നീയല്ലേ പറഞ്ഞെ, കേരളത്തില്‍ നിന്റെ ട്രെയിന്‍ മിസ്‌ ആയപ്പോള്‍ ഒരു സ്റേഷന്‍ മാസ്റര്‍ നിന്നെ സഹായിച്ചെന്നു. അയാളുടെ നമ്പര്‍ കയ്യിലുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക്‌ നിന്നെ സഹായിക്കാന്‍ പറ്റിയേക്കും.

ശരിയാണ്. എന്റെ ടിക്കെടിനു പിന്നില്‍ അയാള്‍ മൊബൈല്‍ നമ്പര്‍ കുറിച്ചിട്ടിട്ടുണ്ട്‌. ഇവിടെ വന്നപ്പോള്‍ ഞാന്‍ മറന്നു പോയതാണ്.

ഞാന്‍ ഓടി മുകളി റൂമില്‍ പോയി ടിക്കെറ്റ് തപ്പിയെടുത്തു. ഭാഗ്യത്തിന് അത് വലിച്ചു കീറി കളഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ ഞാന്‍ മസ്ടരെ വിളിച്ചു.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അയാള്‍ ആദ്യം എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ മങ്ങി.

സാധാരണ ഗതിയില്‍ രേസേര്‍വശന്‍ യാതര്കാരില്‍ കുറച്ചു പേര് തെറ്റായ അദ്ദ്രെസ്സില്‍ ആണ് യാത്ര ചെയ്യുന്നത്. പെട്ടെന്ന് ടിക്കെറ്റ് കിട്ടാതെ വരുമ്പോള്‍ ഏതെങ്കിലും എജെന്റുമാരുടെ കയ്യില്‍ നിന്നും വാങ്ങും. അതാണേല്‍ മറ്റാരുടെയെങ്കിലും പേരിലാകും. ഇവിടെയും ശില്‍പയും കുടുംബവും അങ്ങനെ ആകാനാണ് വഴി. പിന്നെ നിയും നേത്രാവതിയില്‍ പല പല സീറ്റില്‍ ഇരുന്നായിരിക്കുമല്ലോ യാത്ര ചെയ്തത്.

മരണപെട്ടവരുടെ ബോടികള്‍ അവരുടെ ടിക്കറ്റില്‍ നിന്നോ അവര്‍ക്കൊപ്പം കിട്ടിയ id പ്രൂഫില്‍ നിന്നുമൊക്കെ ഊഹിക്കുന്നതാണ്. ബന്ധുക്കള്‍ വന്നു ആയിടെന്റിഫയി ചെയ്‌താല്‍ മാത്രമേ അവ പുറത്തു വിടൂ. പരിക്ക് പറ്റിയവരുടെതും അങ്ങനൊക്കെ തന്നെ ആണ്. പ്രത്യേകിച്ച് ഇത്രയധികം പേരുടെ പേര് വിവരങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുള്ള റിസര്‍വേഷന്‍ ടാറ്റ ബസില്‍ നിന്നാണ് പുറത്തു വിടുന്നത്.

എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ടാറ്റ ബേസ് ചെക്കു ചെയ്തു. നോ രക്ഷ.

അവസാനം ഹോസ്പിറ്റലില്‍ ചെന്നു അന്വേഷിക്കാന്‍ വേണ്ടുന്ന സവ്കര്യങ്ങള്‍ അദ്ദേഹം ചെയ്തു

💬 Comments

View all comments