0%
Chapter 1

പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് | Read All Parts | 👁 101653 |

കണ്ണുനീർ നിശ്ശബ്ദമായി ഒഴുകി. ആരും കാണാതിരിക്കാൻ അവൻ പലവട്ടം അത് തുടച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും, ഉള്ളിലെ വേദനയെ മറച്ചുവയ്ക്കാൻ അവന് കഴിഞ്ഞില്ല.


ഇരുമ്പഴികൾക്കുള്ളിലേക്ക് വീണ്ടും കയറുമ്പോൾ മനുവിന് തോന്നിയത്, ജയിലിൽ അടച്ചിരിക്കുന്നത് തന്റെ ശരീരം മാത്രമല്ല... പ്രതീക്ഷകളും സ്വപ്നങ്ങളും ജീവിതവും കൂടിയാണെന്നായിരുന്നു.


സെല്ലിനുള്ളിലേക്ക് തിരികെ കയറിയതും അവിടെയുണ്ടായിരുന്ന ചില തടവുകാർ മനുവിനെ കണ്ടു പരിഹാസച്ചിരി ചിരിച്ചു.


"എന്താടാ... നിന്റെ ഭാര്യ ഇപ്പോൾ ഗർഭണിയാണെന്നു അറിഞ്ഞല്ലോ യുസഫ് പണിപറ്റിച്ചോ?"


"നിന്റെ കെട്ടിയോൾ ഒരു കഴപ്പി ആണെന്ന് പറഞ്ഞല്ലോ സത്യമാണോ..."


"നാട്ടിൽ ഓരോ ദിവസവും പുതിയ കഥകളാണ് കേൾക്കുന്നത്..."


അങ്ങനെ ഓരോരുത്തരും മനപ്പൂർവം കുത്തിനോവിക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.


ആ വാക്കുകളിൽ എത്രത്തോളം സത്യമുണ്ടെന്നറിയില്ലായിരുന്നു. പക്ഷേ അവ കേൾക്കുന്ന ഓരോ നിമിഷവും മനുവിന്റെ ഹൃദയം വീണ്ടും വീണ്ടും തകർന്നുകൊണ്ടിരുന്നു.


അവൻ തലകുനിച്ച് ഒന്നും മിണ്ടാതെ തന്റെ മൂലയിലേക്ക് നടന്നു.

അവരുടെ പരിഹാസച്ചിരിയും കുത്തുവാക്കുകളും ഏറെ നേരം അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആ രാത്രി ജയിലിലെ തണുത്ത തറയിൽ ചാരിയിരുന്ന മനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.


കണ്ണുകൾ അടയ്ക്കുമ്പോഴെല്ലാം സ്റ്റിഫിയയുടെ മുഖം മാത്രം മനസ്സിലേക്ക് ഓടിയെത്തി. അവളോട് ചെയ്ത ഓരോ തെറ്റും ഓരോ ക്രൂരതയും ഓർമ്മകളായി തിരികെ വന്നു.

ആ ഓർമ്മകളും ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും ചേർന്ന്, അവന്റെ മനസ്സിനെ ഓരോ നിമിഷവും അല്പാല്പമായി തകർത്തുകൊണ്ടിരുന്നു.


വീണ്ടും ദിവസങ്ങൾ കടന്നുപോയി.


ഓരോ ദിവസവും മനുവിന്റെ മനസ്സ് കൂടുതൽ തകർന്നുകൊണ്ടിരുന്നു. സ്റ്റിഫിയയെക്കുറിച്ചുള്ള ആകുലത അവനെ ഉള്ളിൽനിന്ന് വിഴുങ്ങി. അതിനൊപ്പം ജയിലിലെ മർദനവും ഭീഷണികളും അവന്റെ ആത്മവിശ്വാസം പൂർണമായി തകർത്തു.


ഒരുകാലത്ത് ദേഷ്യത്തോടെ എല്ലാവരുടെയും മുന്നിൽ നെഞ്ചുവിരിച്ച് നടന്നിരുന്ന മനു ഇപ്പോൾ നിഴൽ കണ്ടാൽ പോലും ഭയപ്പെടുന്ന ഒരാളായി മാറിയിരുന്നു.


രണ്ട് ആഴ്ചകൾക്കുശേഷം വീണ്ടും ഒരു ദിവസം അവനെ കാണാൻ ഒരു വിസിറ്റർ എത്തിയെന്ന വാർത്ത ലഭിച്ചു.


പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട മനു തലകുനിച്ചുകൊണ്ട് വിസിറ്റിംഗ് മുറിയിലേക്ക് നടന്നു.


അകത്ത് കയറിയതും അവൻ നിശ്ചലനായി.


അവനെ കാത്തുനിന്നത് യൂസഫായിരുന്നു.


യൂസഫിനെ കണ്ട നിമിഷം മനുവിന്റെ ഉള്ളിൽ ഒരിക്കൽ കൂടി ദേഷ്യം ആളിക്കത്തി. പക്ഷേ ആ ദേഷ്യം വാക്കുകളായി പുറത്തുവരാൻ പോലും അവന് ധൈര്യമുണ്ടായില്ല.


യൂസഫ് ചുണ്ടിൽ ഒരു നേരിയ പുഞ്ചിരിയോടെ ചോദിച്ചു.


"എന്തായി മനു... ഇവിടെ സുഖമാണോ?"


മനു മറുപടി പറഞ്ഞില്ല.


"നിന്നെ നന്നായി ശ്രദ്ധിക്കണമെന്ന് ഇവിടുത്തെ ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞിട്ടുണ്ട്."


ആ വാക്കുകൾ കേട്ടതും മനുവിന്റെ നിയന്ത്രണം നഷ്ടമായി. കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കെ അവൻ വിറയുന്ന ശബ്ദത്തിൽ പറഞ്ഞു.


"സാർ... എന്നെ ഇവിടെനിന്ന് രക്ഷിക്കണം. ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് ചോദിക്കുന്നു. എനിക്ക്... എനിക്ക് എന്റെ ഭാര്യയെ തിരികെ വേണം."


യൂസഫ് കുറച്ചുനേരം അവനെ നോക്കി നിന്നു. പിന്നെ അഹങ്കാരത്തോടെ പറഞ്ഞു.


"ജീവിതം ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് പോകുന്നത്, മനു. ചില തീരുമാനങ്ങൾ തിരുത്താനുള്ള സമയം കഴിഞ്ഞാൽ പിന്നെ അതിന് വലിയ വില കൊടുക്കേണ്ടിവരും. നീ മാപ്പ് പറഞ്ഞത് കൊണ്ട് ഞാൻ നിന്നോട് ക്ഷമിക്കാം വേണമെങ്കിൽ നിന്നെ ഇവിടെനിന്നും രക്ഷിക്കുകയും ചെയാം പക്ഷെ രണ്ടാമത് പറഞ്ഞ കാര്യം നടക്കില്ലല്ലോ

💬 Comments

View all comments