പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
എന്നെ തെറ്റിദ്ധരിച്ചതാണ്. അന്ന് എന്താണ് നടന്നതെന്ന് ഒന്ന് കേൾക്കൂ... ദയവായി."
"ഇനി എനിക്ക് ഒന്നും കേൾക്കണ്ട," മനു കടുപ്പത്തോടെ പറഞ്ഞു.
സ്റ്റിഫിയ അവന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു.
"സാർ പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ വസ്ത്രം ധരിച്ചത്, ചേട്ടായി. ഇനി ഒരിക്കലും അങ്ങനെയൊരു വസ്ത്രം ഞാൻ ധരിക്കില്ല... എന്നെ വിശ്വസിക്കൂ."
എന്നാൽ അവളുടെ വാക്കുകൾ കേൾക്കാൻ മനു തയ്യാറായിരുന്നില്ല.
ദേഷ്യത്തോടെ അവൻ അവളുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്തു.
"ഇനി എന്നെ കാണാൻ ഇങ്ങോട്ട് വരരുത്."
അതും പറഞ്ഞ് അവൻ വീടിന്റെ വാതിൽ വലിച്ചടച്ചു.
വാതിലിന് പുറത്തുനിന്ന് കരഞ്ഞുകൊണ്ടിരുന്ന സ്റ്റിഫിയയ്ക്ക് ഇനി പോകാൻ മറ്റൊരിടമില്ലായിരുന്നു. കണ്ണുനീർ തുടച്ചുകൊണ്ട് അവൾ നേരെ യൂസഫിന്റെ വീട്ടിലേക്ക് നടന്നു.
സ്റ്റിഫിയ വരുമെന്ന് മുൻകൂട്ടി കാത്തിരുന്ന യൂസഫ്, അവളെ കണ്ടതും തന്റെ പദ്ധതിക്ക് അനുസരിച്ച് ഒന്നും അറിയാത്തതുപോലെ അഭിനയിക്കാൻ തുടങ്ങി.
സ്റ്റിഫിയയെ കണ്ടതും യൂസഫ് സഹതാപം നിറഞ്ഞ മുഖത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
"എന്ത് പറ്റി മോളേ? അവൻ വീണ്ടും ഉപദ്രവിച്ചോ?"
ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ സങ്കടം ഇരട്ടിയായി. വീടിന്റെ മുറ്റത്ത് നിന്നുകൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങി.
അവളെ സമാധാനിപ്പിക്കുന്നതുപോലെ അഭിനയിച്ച യൂസഫ്, പതിയെ അവളെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സോഫയിൽ ഇരുത്തി.
കുറച്ചുനേരം കരച്ചിൽ അടക്കാൻ ശ്രമിച്ച ശേഷം സ്റ്റിഫിയ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
"സാറല്ലേ പറഞ്ഞത്... ചേട്ടായിക്ക് എന്നെ മോഡേൺ ആയി കാണണമെന്ന്..."
"അതെ... അതിന് മനു എന്താ പറഞ്ഞത്?" യൂസഫ് ചോദിച്ചു.
"ഇപ്പോൾ ചേട്ടായി പറയുകയാണ്... ഞാൻ തേവിടിച്ചിയാണെന്ന്. ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ പോലും തയ്യാറായില്ല."
യൂസഫ് ദേഷ്യം അഭിനയിച്ചുകൊണ്ട് പല്ലുകൾ കടിച്ചു.
"അല്ലെങ്കിലും അവനെ വിശ്വസിക്കരുതെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. നീ ഇനി വിഷമിക്കണ്ട. അവനുള്ളത് ഞാൻ കൊടുത്തോളാം."
അത് കേട്ട സ്റ്റിഫിയ ഭയത്തോടെ പറഞ്ഞു.
"അയ്യോ... ചേട്ടായിയെ ഒന്നും ചെയ്യരുത്. ഒന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കാമോ? ഞാൻ പറഞ്ഞിട്ട് ചേട്ടായി ഒന്നും കേൾക്കുന്നില്ല."
യൂസഫ് കുറച്ചുനേരം ആലോചിക്കുന്നതുപോലെ മിണ്ടാതിരുന്നു. ശേഷം ശാന്തമായി പറഞ്ഞു.
"ശരി... ഞാൻ അവനോട് സംസാരിക്കാം. നീ പേടിക്കണ്ട."
അൽപസമയം കഴിഞ്ഞപ്പോൾ യൂസഫ് സ്റ്റിഫിയയെയും കൂട്ടി മനുവിന്റെ വീട്ടിലേക്ക് തിരിച്ചു.
വരാന്തയിൽ ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു മനു.
പക്ഷേ... വീടിന്റെ മുറ്റത്തേക്ക് ഒരു കറുത്ത കാർ പതിയെ കയറിവരുന്നത് കണ്ട നിമിഷം, അവന്റെ മുഖത്തെ ദേഷ്യം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി.
പകരം... ഭയം.
അവന്റെ നെഞ്ചിടിപ്പ് പോലും കൂടിത്തുടങ്ങി.
കാർ വീടിന്റെ മുന്നിൽ വന്ന് നിന്നു.
എഞ്ചിൻ ഓഫ് ആയതോടെ അവിടമാകെ ഒരു അസ്വാഭാവിക നിശ്ശബ്ദത.
ഡ്രൈവിങ് സീറ്റിന്റെ വാതിൽ പതിയെ തുറന്നു.
യൂസഫ് പുറത്തേക്കിറങ്ങി.
അയാൾ പതിയെ മനുവിന് നേരെ നടന്നു. ആ ചുവടുകൾ കേൾക്കുമ്പോൾ തന്നെ മനുവിന്റെ തൊണ്ട
💬 Comments
View all comments