Chapter Title : പ്രഹേളിക [Ne-Na]
എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൻ ഇപ്പോൾ ഇങ്ങു വരില്ലേ."
"എങ്കിലും അവൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാനല്ലേ പോയിരിക്കുന്നത്."
ഒരു ചിരിയോടെ അവൻ ചോദിച്ചു.
"നീ അല്ലെ ഇന്ന് വീട്ടിൽ വച്ച് ഭയങ്കര ആവേശത്തോടെ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാം എന്നൊക്കെ പറഞ്ഞത്."
അവൾ ഒരു ജാള്യതയോടെ ചിരിച്ചു.
"നീ ഇറങ്ങി വാ.."
അവൻ അതും പറഞ്ഞ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ അവളും ഇറങ്ങി.
കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. അവർ ഒരു ടേബിളിനു ഇരു വശത്തും ആയി ഇരുന്നു.
ആകാശ് വിളിച്ച് പറഞ്ഞു.
"ചേട്ടാ രണ്ടു ചായ.."
കുറച്ച് സമയത്തിനകം തന്നെ ചായ അവരുടെ മുന്നിൽ എത്തി. തണുത്ത അന്തരീക്ഷത്തിൽ ചൂട് ചായ കുറേശ്ശെയായി ഊതി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് നവീൻ കാറിനടുത്തു തങ്ങളെ തിരയുന്നത് അവർ കണ്ടത്.
ആകാശ് ഉറക്കെ വിളിച്ച് പറഞ്ഞു.
"നവീൻ... ഞങ്ങളിവിടുണ്ട്."
ആകാശിന്റെ വിളികേട്ട നവീൻ അവർക്കരികിലായി ചെന്നിരുന്നു.
കാവ്യ ആകാംഷയോടെ ചോദിച്ചു.
"ഫോൺ കിട്ടിയോ?"
അവൻ ഒരു ചിരിയോടെ ഫോൺ മേശപ്പുറത്തേക്ക് എടുത്ത് വെച്ചു.
ആകാശിന്റെയും കാവ്യയുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു.
അത് കണ്ട നവീൻ പറഞ്ഞു.
"കൂടുതൽ സന്തോഷിക്കണ്ട. ഒരു പ്രശ്നം ഉണ്ട്."
കാവ്യ ചോദിച്ചു.
"എന്താ അതിൽ ചാർജ് ഇല്ലേ?"
"അന്ന് ഇവൾ സ്വിച്ച്ഓഫ് ചെയ്തു വച്ചോണ്ട് ചാർജ് ഒക്കെ ഉണ്ട്. പക്ഷെ മീരക്ക് ഇതിന്റെ ലോക്ക് നമ്പർ ഓർമയില്ല."
കാവ്യ ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു.
"അതിനെന്താ.. ഇതിൽ ഫിംഗർപ്രിന്റ് ലോക്ക് ഉണ്ടല്ലോ."
നവീൻ അവളുടെ തലക്ക് തട്ടിക്കൊണ്ടു പറഞ്ഞു.
"ഡി പൊട്ടി.. അതിനു ഇവൾക്കിതിൽ തൊടാൻ പറ്റില്ലല്ലോ. കോട്ടയത്ത് പോയി ദിവ്യയുടെ വിരൽ ഇതിൽ തൊട്ടാലേ നമുക്കിനി ഇത് ഓപ്പൺ ചെയ്യാൻ പറ്റുള്ളൂ."
ആകാശ് പറഞ്ഞു.
"മീര.. ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചൂടെ.. ഇത്രൊയൊക്കെ ഓർത്തെടുക്കാൻ കഴിഞ്ഞതല്ലേ."
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ നിസ്സഹായത്തോടെ പറ്റുന്നില്ലെന്ന് തലയാട്ടി.
"അവൾക്ക് പറ്റുന്നില്ലടാ.. അവൾ കുറെ ശ്രമിച്ചതാണ്."
കാവ്യ നിരാശയോടെ ചോദിച്ചു.
"അപ്പോൾ നാളെ നമ്മൾ കോട്ടയത്തേക്ക് പോകേണ്ടി വരുമോ?"
നവീൻ
💬 Comments
View all comments