0%

Chapter Title : പ്രണയരതി 2 [കിരാതൻ'S]

ടെൻഷൻ....".

"...അതിനൊന്നും സംഭവിച്ചില്ലല്ലോ...ആദി........". വല്ല്യാമ്മീ എന്നോട് പറഞ്ഞു.

ആദ്യമായാണ് വല്ല്യാമ്മീ എന്നോട് സംസാരിക്കുന്നത്. ഞാൻ ശരിക്കും സ്തംഭിച്ച് പോയി. നിശ്ശബ്ദത പേറുന്ന അവരുടെ സാമിപ്യം സത്യത്തിൽ എനിക്ക് നീരസം ഉണത്തിരുന്നെങ്കിലും ഇപ്പോൾ പെട്ടെന്നത് മാറിരിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കി. എന്തോ അവരുടെ പ്രായത്തെ കരുതിയായിരിക്കാം ആ മാറ്റാമെന്ന് ഞാൻ സ്വയം കരുതി.

കനത്ത മഴ തുള്ളിക്കൊരു കുടം എന്ന പോലെ തകർത്ത് പെയ്യുകയായിരുന്നു. ഹൈദരാബാദിന്റെ മണ്ണിന്റെ പ്രിത്യേകത കാരണം മഴയിൽ പെട്ടെന്ന് വെള്ളം കയറുമായിരുന്നു. അതിവിടെയും സംഭവിച്ചിരിക്കുന്നു. വഴിയിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞിരിക്കുന്നു.

"...വല്ല്യാമ്മീ...മഴ വെള്ളം വഴിയിൽ ഉയർന്ന് വരികയാണല്ലോ....പെട്ടെന്നൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാ തോന്നുന്നേ....".

വല്ല്യാമ്മീ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഫോണെടുത്ത് അതിൽ പറ്റിയ വെള്ളത്തുള്ളികൾ തുകികളഞ്ഞ്  സഫ്നക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വഴിയിൽ കുടുങ്ങി കിടക്കുകയാണെന്ന് അറിഞ്ഞ അവൾ വല്ലാതെ പേടിച്ചു.അവളെ ആശ്വസിപ്പിക്കാൻ എനിക്കാകുമോ എന്ന ഘട്ടം വന്നപ്പോൾ ഫോൺ ഞാൻ വല്ല്യാമ്മീക്ക് കൊടുത്തു. വല്ല്യാമ്മീ വളരെ ശാന്തതയോടെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അതിൽ രണ്ടുമൂന്ന് വട്ടം ആദി ഒപ്പം ഉള്ളത്കൊണ്ട് പേടിക്കാനൊന്നും ഇല്ല എന്നെ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അവരിൽ എന്നെ കുറിച്ചുള്ള വിശ്വാസം ഇന്നിം സ്വയം മതിപ്പുളവാക്കി. വല്ല്യാമ്മീ ബാക്കി സംസാരിക്കാനായി ഫോൺ എനിക്ക് തന്നു. സഫ്ന എനിയ്ക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടിൽ വളരെ ഖേദം പ്രകടിപ്പിച്ചു. വല്ലാതെ ഫോർമൽ ആകല്ലേ എന്ന പറഞ്ഞ് ഞാൻ അവളുടെ സംസാരത്തെ വഴി തിരിച്ച് വിട്ടു. സത്യത്തിൽ ഞാൻ എന്ന വ്യക്തി ആക്സിഡന്റ് സംഭവിച്ച് കിടക്കുന്ന റീത്തക്കും, അവളുടെ കൂട്ടുകാരിയായ സഫ്നക്കും, അവളുടെ അമ്മാവന്റെ ഭാര്യയായ വല്ല്യാമ്മീക്കും വളരെ വിശ്വാസമുള്ളവനായിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. സഫ്ന ഫോണിലൂടെ അപ്പോഴും എന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

"...സഫ്ന....ഇനി എന്നെ പുകഴ്ത്തിയാൽ ഞാൻ പൊങ്ങി അങ്ങ്  ചന്ദ്രനിലേക്ക് പോകും......എന്നെ നാളെ ഈ ഭൂമിയിൽ കാണണമെങ്കിൽ ഇങ്ങനെ പുകഴ്ത്തി പോക്കാതിരിക്കു...ഹഹഹഹ....".

"...ശരി.....ഇനി ഞാൻ പോകുന്നില്ല.....എന്തായാലും വളരെ താക്സ്സ്.....ആദി.....".

"..ദേ  വീണ്ടും എന്നെ പോകുന്നു...എന്തായാലും വല്ല്യാമ്മീയെ ഞാൻ സേഫായി വീട്ടിൽ എത്തിച്ചിരിക്കും...കേട്ടോ.." ഞാൻ അവളോട് പറഞ്ഞു.

"...എത്തിക്കഴിഞ്ഞ് വിളിക്കാൻ....മറക്കരുതേ....ആദി...".

💬 Comments

View all comments