Chapter Title : പുലയന്നാർ കോതറാണി [kuttan achari]
മിണ്ടിയില്ല. 'കാട്ടുറാണിമാർ വിവാഹം വരെ കന്യകളായിരിക്കുന്നതാണു പതിവ് 'കോതറാണി ആതിരയുടെ മുഖത്തു നോക്കാതെ പറഞ്ഞു. 'അക്കാര്യം അമ്മ പേടിക്കേണ്ട, എന്റെ കന്യകാത്വം ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല. വാക്ക് 'ആതിര പറഞ്ഞു. 'ങൂം ആറ്റിങ്ങൽ നാടുവാഴിക്ക് ആയിരം പറ മുളയരി കൊടുക്കണം. ദാസിമാരുടെ അടുക്കൽ ചെന്നു മേൽനോട്ടം വഹിക്കൂ.' അവർ ആതിരയോടു പറഞ്ഞു. 'ശരി അമ്മേ 'ആതിര ധാന്യപ്പുരയിലേക്കു ചെന്നു.അവിടെ മുളയരി അളക്കുന്നുണ്ടായിരുന്നു.അളന്നിട്ട മുളയരിക്കൂട്ടത്തിലേക്കു ആതിരയുടെ വാർമുടിയിലൊരെണ്ണം ഉതിർന്നു വീണു. ---------------------------------------- ആറ്റിങ്ങലിലെ യുവരാജൻ മാനവർമ മൂന്നുദിവസമായി ഉണ്ണുന്നില്ല, ഉറങ്ങുന്നില്ല.എല്ലാം അവതാളത്തിലാണ്. മാനവർമ കൈയിൽ ഒരു മുടിനാരുമായി ഇങ്ങനെയിരിക്കുകയാണ്.മുളയരിക്കൂട്ടത്തിൽ നിന്നു കിട്ടിയ മുടിനാര് യുവരാജാവിനെ അനുരാഗബദ്ധനാക്കി.അതിന്റെ ഉടമ ആരാണെങ്കിലും തന്റെ പത്‌നിയാക്കും എന്ന നിശ്ചയത്തിലാണ് അദ്ദേഹം. മന്ത്രിമുഖ്യനായ ആദിത്യൻ അദ്ദേഹത്തിനരുകിലേക്കു ചെന്നു. 'മാനവർമ യുവരാജാവേ, ഈ മുടിയുടെ ഉടമ ആരെന്നറിഞ്ഞിട്ടുണ്ട്. പുലയന്നാർ കോട്ട ഭരിക്കുന്ന കോതറാണിയുടെ മകൾ ആതിര.' അദ്ദേഹം മാനവർമയോടു പറഞ്ഞു. ആതിരാറാണി...ഒരു മാന്ത്രികന്റെ ചിരിയോടെ അദ്ദേഹം പറഞ്ഞു.ഇവളാകട്ടെ എന്റെ പട്ടമഹിഷി...
കുളികഴിഞ്ഞശേഷം പൂർണനഗ്നയായി നിന്ന് ഉപാസനാമൂർത്തിയെ പൂജിക്കുകയായിരുന്നു കോതറാണി.ഭൃത്യകൾ പൂജാമുറിയിൽ ധൂമ്രക്കുററികൾ പുകയ്ക്കുന്നുണ്ടായിരുന്നു.അസാമാന്യമായി വിരിവുള്ള കനത്തചന്തികളാണു കോതറാണിക്ക്. മുലകൾ ഒരു കൊട്ടയുടെ വലുപ്പത്തിൽ. ഭർത്താവിന്റെ മരണത്തിനു ശേഷമാണ് പുലയന്നാർ രാജ്യത്തിന്റെ സാരഥ്യം കോതറാണിക്കു ലഭിച്ചത്. അതവർ നന്നായി നിർവഹിക്കുന്നു. ആറ്റിങ്ങൽ രാജ്യത്തുനിന്നു ഒരുപാടു സമ്മാനങ്ങൾ എത്തിയിരിക്കുന്നു റാണി..കോതറാണിയുടെ സൈന്യാധിപനായ മാതേവൻ അവരോടു പറഞ്ഞു. 'എന്തേ വിശേഷിച്ച്' കോതറാണി മാതേവനോടു ചോദിച്ചു. അറിയില്ല അയാൾ മറുപടി നൽകി.പൂർണനഗ്നമായ കോതറാണിയുടെ ശരീരത്തെ തൊഴുതശേഷം അയാൾ പോയി. ഒരു നേര്യതും ആഭരണങ്ങളും അണിഞ്ഞശേഷം കോതറാണി പുറത്തേക്കിറങ്ങി. 50 കാളവണ്ടികളിലായി ഒട്ടേറെ വിശിഷ്ടവസ്തുക്കൾ ആറ്റിങ്ങലിൽ നിന്നു കൊടുത്തയച്ചിരിക്കുന്നു. വണ്ടിക്കാർക്കാണെങ്കിൽ കാരണം അറിയുകയുമില്ല. 'വണ്ടികളിൽ നിന്നു ചരക്കിറക്കട്ടെ റാണി,' മാതേവൻ വീണ്ടും ചോദിച്ചു. 'വേണ്ട, കാര്യമെന്തെന്നറിഞ്ഞിട്ടുമതി.' ധർമിഷ്ടയായ കോതറാണി അയാളോടു പറഞ്ഞു. കുറച്ചുനിമിഷങ്ങൾക്കുള്ളിൽ പുലയന്നാർകൊട്ടാരത്തിൽ ആറ്റിങ്ങൽ രാജാവിന്റെ കുതിരവണ്ടിയെത്തി. അതിൽ നിന്നു മാനവർമ പുറത്തിറങ്ങി. സാമാന്യം ഉയരമുള്ള, ബലിഷ്ഠദേഹവും വെളുത്തനിറവുമുള്ള അതിസുന്ദരനായ രാജാവായിരുന്നു മാനവർമ.രാജാവിനെ ഉപചാരപൂർവം കോതറാണി സ്വീകരിച്ച് അകത്തേക്കാനയിച്ചു. 'എന്താണു പതിവില്ലാതെ സമ്മാനങ്ങളും സന്ദർശനവും' അവർ മാനവർമയോടു ചോദിച്ചു. 'പറയാം,' മാനവർമ പറഞ്ഞു. 'കോതറാണിക്കു
💬 Comments
View all comments