Chapter Title : പുലയന്നാർ കോതറാണി [kuttan achari]
നിന്ന മല്ലയ്യയോടു പറഞ്ഞു.കൊണ്ടൂർമുറ്റത്ത് അരങ്ങേറിയ സംഭവങ്ങൾ കണ്ടു സ്തബ്ധനായി നിന്ന മല്ലയ്യ ആജ്ഞ അനുസരിച്ച് സ്വപ്നാടത്തിലെന്ന പോലെ വിജയത്തമ്പുരാട്ടിയുടെ മുന്നിൽ വന്നു.അവരുടെ കാലിൽ വീണ് അവൻ മാപ്പിരന്നു. 'മന്നിക്കണം തമ്പുരാട്ടി, തപ്പു പറ്റിപ്പോയാച്ച്' അവൻ കരഞ്ഞുകൊണ്ടു കേണു. 'ആരാണു നിന്നെ അയച്ചത്.' ഭാവഭേദങ്ങളൊന്നുമില്ലാതെ വിജയത്തമ്പുരാട്ടി അവനോടു ചോദിച്ചു. അവർ കൈകൾ രണ്ടും ഇടുപ്പിൽ കുത്തിയാണ് നിന്നിരുന്നത്. പൂർണനഗ്നമായ അവരുടെ ശരീരത്തിൽ കരടിയുടെ ചോരയുടെ അടയാളങ്ങളുണ്ടായിരുന്നു.അസാമാന്യ വളർച്ചപൂണ്ട അവരുടെ മുലകളും ചന്തികളും തുള്ളിവിറയ്ക്കുന്നുണ്ടായിരുന്നു. മറവരാജകുമാരി ചിന്നകോടി തന്നെ അയച്ചതും തുടർന്നുള്ള കാര്യങ്ങളും വള്ളിപുള്ളിവിടാതെ അവൻ തമ്പുരാട്ടിയെ ധരിപ്പിച്ചു. 'ഓഹോ അങ്ങനെയാണു കാര്യങ്ങൾ' വിജയത്തമ്പുരാട്ടി മല്ലയ്യയുടെ കഥ കേട്ട ശേഷം ആത്മഗതം നടത്തി. രേവണ്ണയുടെ തോക്ക് കൈയ്യിൽ പിടിച്ചു സാകൂതം നോക്കുകയായിരുന്നു യുദ്ധപ്രവീണയായ രതിത്തമ്പുരാട്ടി. തോക്കെന്നു കേട്ടിട്ടുള്ളതല്ലാതെ കാണുന്നതാദ്യം. വെടിവയ്ക്കുന്ന വിദ്യയെങ്ങനെയെന്നു അവർ മല്ലയ്യയോടു തിരക്കി. മല്ലയ്യ അതവർക്കു കാട്ടിക്കൊടുത്തു. സൈനികരിലൊരാളുടെ തലയ്ക്കു നേരെ രതിത്തമ്പുരാട്ടി തോക്കു ചൂണ്ടി. ശേഷം കാഞ്ചി വലിച്ചു. 'ഠിം' സൈനികൻ തലതകർന്നു മരിച്ചുവീണു. 'കൊള്ളാം.' പുതിയ ആയുധത്തെ തലോടിക്കൊണ്ട് രതിത്തമ്പുരാട്ടി പറഞ്ഞു. 'സൂക്ഷിച്ചു വച്ചോളൂ അനുജത്തി, ആവശ്യം വരും' നേരിയ ചിരിയോടെ വിജയ പറഞ്ഞു. തുടർന്നു മല്ലയ്യയെ ചിത്രവധം ചെയ്യുന്ന ചടങ്ങായിരുന്നു. അയാളുടെ ഗുദദ്വാരത്തിലൂടെ ഒരു കുന്തം കയറ്റി വയർ പിളർത്തി പുറത്തെടുത്തു. ശേഷം അയാളെ കാടു കടത്തിവിട്ടു. മറവരാജ്യം വരെ ഗുദത്തിൽ കുന്തവുമായി ഓടിയ ശേഷം കൊട്ടാരത്തിലെത്തി കാര്യങ്ങൾ അറിയിച്ച് മല്ലയ്യ മരിച്ചുവീണു.ചിന്നകോടിയും രേവണ്ണയും കോപത്താൽ ജ്വലിച്ചു അധികനാൾ കഴിഞ്ഞില്ല. ഒരു വേനൽക്കാലം നോക്കി മറവപ്പട കൊട്ടൂർക്കാടുകൾ ലക്ഷ്യമിട്ട് കാടിറങ്ങി. ഒറ്റയും പറ്റയുമായിട്ടാണ് ഇതുവരെയുള്ള ആക്രമണങ്ങളെങ്കിൽ ഇത്തവണ തിരിച്ചായിരുന്നു. യുദ്ധവീരനായ കരികാലൻ നായ്ക്കനാണ് ഒരു പട നയിച്ചത്. അടുത്തപട നയിച്ചത് മറവപ്രഭുവായ മലയൻ പാണ്ഡ്യൻ. രേവണ്ണ മുത്താലത്തോറായിരുന്നു ഇരുപടകളുടെയും സർവസൈന്യാധിപൻ. ആന കുതിര , അമ്പ് വില്ല് തുടങ്ങി തങ്ങൾക്കുള്ള സർവസന്നാഹങ്ങളുമൊരുക്കിയാണ് പട കാട്ടിലെത്തിയത്. വിവരം കൊട്ടൂർ റാണിമാർ അറിഞ്ഞു. അത്രയ്ക്കഹമ്മതിയോ, ഒറ്റ മറവനായ പോലും ഇവിടന്നു മടങ്ങിപ്പോകില്ല. കാര്യമറിഞ്ഞു ക്രുദ്ധയായ വിജയത്തമ്പുരാട്ടി പ്രസ്താവിച്ചു നെയ്യാറിന്റെ തീരത്തിനപ്പുറമിപ്പുറമായി പടകൾ താവളമടിച്ചു. അപ്പുറം മറവർ, ഇപ്പുറം
💬 Comments
View all comments