Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]
ശേഷാചലം ഉണർന്നത് മറ്റൊരു വാർത്തയുമായാണ്. പുഷ്പരാജിന്റെ പത്നി ശ്രീവല്ലി പട്ടണത്തിലെ ഏറ്റവും വലിയ തുണിക്കടയുടെ ഉദ്ഘാടനത്തിന് എത്തുന്നു. പുഷ്പയുടെ പ്രതാപം കാരണം നാട്ടുകാർക്കെല്ലാം അവളോട് വലിയ ബഹുമാനമായിരുന്നു. ചുവന്ന സാരിയും ആ പച്ച ബ്ലൗസും മാറ്റി, ഇന്ന് അവൾ നീല നിറത്തിലുള്ള പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു.
ഉദ്ഘാടന ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയ ശ്രീവല്ലിയെ ഒരു കൂട്ടം സ്ത്രീകൾ വളഞ്ഞു. അവർക്ക് അവളോടൊപ്പം ഫോട്ടോ എടുക്കണം. ആ തിരക്ക് കണ്ടപ്പോൾ ശ്രീവല്ലി കേശവനെ അടുത്തേക്ക് വിളിച്ചു.
ശ്രീവല്ലി: "കേശവാ, നീ പിള്ളേരെയും കൂട്ടി വണ്ടിയിൽ ഇരുന്നോ. ഇവരുടെ കൂടെ ഫോട്ടോ ഒക്കെ എടുത്ത് ഞാൻ പതുക്കെ വന്നോളാം. ഈ വെയിലത്ത് നീ ഇവിടെ നിൽക്കണ്ട."
കേശവൻ ആദ്യം മടിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അല്പം മാറി ജീപ്പിനടുത്ത് നിന്നു. ശ്രീവല്ലി ചിരിച്ചുകൊണ്ട് ആ പെണ്ണുങ്ങളുടെ കൂടെ പോസ് ചെയ്യുകയായിരുന്നു.
പെട്ടെന്നാണ് ആ അന്തരീക്ഷം മാറിയത്. വലിയൊരു സൈറൺ മുഴക്കിക്കൊണ്ട് ഷെഖാവത്തിന്റെ പോലീസ് ജീപ്പ് അവിടേക്ക് പാഞ്ഞെത്തി. ടയറുകൾ നിലവിളിച്ചുകൊണ്ട് കടയുടെ മുന്നിൽ നിന്നു. ജീപ്പിൽ നിന്ന് ഷെഖാവത്ത് ക്രോധത്തോടെ താഴെയിറങ്ങി.
അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
ഷെഖാവത്ത് നേരെ ശ്രീവല്ലിയുടെ അടുത്തേക്ക് നടന്നു. ചുറ്റും നിന്ന സ്ത്രീകൾ പേടിച്ച് മാറി.
ഷെഖാവത്ത്: (ഉച്ചത്തിൽ, എല്ലാവരും കേൾക്കെ) "എന്താടാ ഇവിടെ നടക്കുന്നത്? പട്ടാപ്പകൽ നടുറോഡിൽ വ്യഭിചാരം നടത്തുകയാണോ നിങ്ങൾ?"
ആ വാക്ക് കേട്ടതും ശ്രീവല്ലി ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു. "സാറേ... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? ഇതൊരു കടയുടെ ഉദ്ഘാടനത്തിന് വന്നതാ..." അവൾ വിറയലോടെ പറഞ്ഞു.
ഷെഖാവത്ത്: "മിണ്ടരുത്! ഉദ്ഘാടനത്തിന്റെ മറവിൽ എന്തൊക്കെ അനാശ്യാസമാണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് കൃത്യമായ വിവരമുണ്ട്. എടോ, പിടിക്കടാ ഇവളെയൊക്കെ! എല്ലാവരെയും വണ്ടിയിൽ കയറ്റ്!"
പോലീസുകാർ ബലമായി ശ്രീവല്ലിയുടെയും കൂടെയുണ്ടായിരുന്ന സ്ത്രീകളുടെയും കൈകളിൽ പിടിച്ചു. കാര്യം മനസ്സിലാവാതെ ശ്രീവല്ലി അലറിക്കരഞ്ഞു. "കേശവാ! എന്നെ രക്ഷിക്കൂ... കേശവാ!"
ഷെഖാവത്ത് ക്രൂരമായി ചിരിച്ചുകൊണ്ട് അവളെ ജീപ്പിന്റെ പിന്നിലേക്ക് തള്ളിക്കയറ്റി. ജീപ്പ് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി.
ദൂരെ മാറി നിന്നിരുന്ന കേശവൻ ഇത് കണ്ടതും പരിഭ്രാന്തനായി ഓടിവന്നു.
💬 Comments
View all comments