0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 6410

പക്ഷേ പുഷ്പ അവനെ ഏൽപ്പിച്ചു പോയ അധികാരവും ആൾബലവും അവന്റെ കൂടെയുണ്ടായിരുന്നു. ഷെഖാവത്തിനെ ശാരീരികമായി നേരിടുന്നതിനേക്കാൾ നല്ലത് ഒരു 'അപകടം' ഒരുക്കുന്നതാണെന്ന് കേശവൻ തീരുമാനിച്ചു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഷെഖാവത്ത് മടങ്ങുന്ന ആ വിജനമായ റോഡാണ് കേശവൻ തിരഞ്ഞെടുത്തത്. പുഷ്പയുടെ വിശ്വസ്തരായ ഏതാനും ആളുകളെ അവൻ വിളിച്ചുകൂട്ടി.

കേശവൻ: "അവൻ ഇന്ന് രാത്രി ഈ വഴി വരും. നമ്മുടെ ചന്ദനത്തടി കയറ്റിയ ആ  ലോറി റെഡിയാക്കി വെക്ക്. ബ്രേക്ക് കിട്ടാത്തതുപോലെ വേണം അത് അവന്റെ വണ്ടിയിലേക്ക് ഇടിച്ചു കയറ്റാൻ. അവനെ കൊല്ലണ്ട... പക്ഷേ ചാവാൻ പാടില്ലാത്ത വിധം അവൻ അനുഭവിക്കണം."

രാത്രി പന്ത്രണ്ടു മണിയോടടുക്കുന്നു. റോഡിൽ കനത്ത മൂടൽമഞ്ഞും ഇരുട്ടും മാത്രം. ഷെഖാവത്തിന്റെ പോലീസ് ജീപ്പ് വേഗത്തിൽ ആ വളവ് തിരിഞ്ഞു വന്നു. പെട്ടെന്ന്,

ഹെഡ്ലൈറ്റുകൾ അണച്ച നിലയിൽ വശത്തെ ഇടറോഡിൽ നിന്നും ചന്ദനത്തടി കയറ്റിയ ഒരു കൂറ്റൻ ലോറി ഇരച്ചു പാഞ്ഞു വന്നു.

ഷെഖാവത്ത്: "എന്താടാ ഇത്... എടാ നിർത്തടാ!"

അവൻ അലറിയെങ്കിലും ഡ്രൈവർക്ക് ജീപ്പ് വെട്ടിക്കാൻ സമയമുണ്ടായിരുന്നില്ല. ലോറിയുടെ മുൻഭാഗം ആഞ്ഞുവന്ന് ജീപ്പിന്റെ വലതുഭാഗത്ത് ഇടിച്ചു. ജീപ്പ് കറങ്ങിപ്പോയി അടുത്തുള്ള ഒരു വലിയ മരത്തിലേക്ക് ഇടിച്ചു കയറി. ചന്ദനത്തടികൾ ജീപ്പിന്റെ മുകളിലേക്ക് ചിതറി വീണു.

ജീപ്പിന്റെ ചില്ലുകൾ തകർന്ന് ഷെഖാവത്തിന്റെ മുഖത്തും ശരീരത്തിലും തുളച്ചു കയറി. തലയിൽ നിന്നൊഴുകിയ ചോര അവന്റെ യൂണിഫോമിൽ പടർന്നു. പുഷ്പരാജിന്റെ ഭാര്യയെ അപമാനിച്ച അതേ യൂണിഫോം ഇപ്പോൾ ചോരയിൽ കുതിർന്നു കിടക്കുകയാണ്.

ഷെഖാവത്ത്: "ഹെല്പ്... ആരെങ്കിലും..." അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.

അല്പസമയത്തിന് ശേഷം ആ വഴി വന്ന ചില ഗ്രാമവാസികൾ (കേശവൻ ഏർപ്പാടാക്കിയവർ തന്നെ) അവനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടു. ബോധരഹിതനായ ഷെഖാവത്തിനെ അവർ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ കേശവൻ ബംഗ്ലാവിലെത്തി ശ്രീവല്ലിയെ വിവരം അറിയിച്ചു.

കേശവൻ: "ഏട്ടത്തീ... പണി തുടങ്ങിക്കഴിഞ്ഞു. അവൻ ഇപ്പോൾ ഹോസ്പിറ്റലിലെ ബെഡിലാണ്. ഇനി അവന് പഴയപോലെ തലയുയർത്തി നടക്കാൻ കഴിയില്ല."

ശ്രീവല്ലിയുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു. അവൾ തന്റെ പച്ച ബ്ലൗസിന്റെ കൈകൾ ഒന്ന് മുറുക്കിപ്പിടിച്ച് ആശ്വാസത്തോടെ ഒരു

💬 Comments

View all comments