Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
ഇതിനെല്ലാം അവൻ തന്നെത്തന്നെ കുറ്റപ്പെടുത്തുകയും സാധ്യമായ വിധത്തിൽ അവളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു,
ഞാൻ അവളെ സ്നേഹിക്കുന്നുവെന്നും അവളെ കബളിപ്പിച്ചിട്ടില്ലെന്നും എങ്ങനെയെങ്കിലും അവളെ മനസിലാക്കിപ്പിക്കാൻ അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ അവൾ ശ്രദ്ധികുന്നേയില്ല.. അവന്റെ ഓരോ അപേക്ഷകളും അവളുടെ പൊട്ടചെവിയിലേക്കാണ് പോയത്,
ഒരിക്കലും അവളെ തെറ്റ് പറയാൻ കഴിയില്ല. തന്റെ വാക്ക് വിശ്വസിക്കാത്തതിന് അവൾക്ക് ശക്തമായ കാരണങ്ങൾ ഉണ്ട്. താൻ തന്നെയാണ് ശബ്ദം മാറ്റി വിളിക്കുകയും മാസങ്ങളോളം അവളെ കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. രാജീവിന്റെ മനസിൽ നിമിഷം കഴിയുന്തോറും ഭയം കൂടി വന്നു. അയാൾ അവളോട് യാചിച്ചുകൊണ്ടിരിക്കുമ്പോഴും അവൾ കരച്ചിൽ തുടർന്നു.
"ശരി ... നിർത്ത്," പെട്ടെന്ന് അവൾ കൈ ഉയർത്തി, "ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അത് ഒരു തെറ്റായ ഐഡന്റിറ്റിയായിരുന്നു, നിങ്ങൾക്ക് ആ മനുഷ്യനെ അറിയില്ല, എന്നെ ഭോഗിക്കാൻ നിങ്ങൾ അയച്ചിട്ടില്ല...!!" രാജീവ് വേഗം തലയാട്ടി.
അയാളുടെ പേര് മുജീബ് എന്നാണ് പറഞ്ഞത്. അപ്പൊ മുജീബ് എന്ന ആരെയും നിങ്ങൾക്കറിയില്ല... അല്ലെ...?"
രാജീവ് തന്റെ മനസ് ഒന്ന് ശാന്തമാക്കി ആലോചിച്ചു. കുറച്ചു സെക്കറ്റുകൾക്ക് ശേഷം
"ഇല്ല മുജീബ് എന്ന ആരെയും എനിക്കറിയില്ല."
"നിങ്ങളല്ല അവനെ അയച്ചതെന്ന് എനിക്ക് പൂർണ്ണമായി ബോധ്യമാവണം.. അതിന് നിങ്ങളുടെ മൈബൈൽ എനിക്കൊന്നു പരിശോദിക്കണം. അറിയുന്ന ആളാണെങ്കിൽ അവന്റെ നമ്പർ നിങ്ങളെ മൊബൈലിൽ ഉണ്ടാവുമല്ലോ...," മീര എഴുന്നേറ്റു,
"മൊബൈൽ താ.."
"എന്റെ കോൺടാക്റ്റുകളിൽ മുജീബ് ഉണ്ടോയെന്ന് നിനക്ക് പരിശോധിക്കാം" രാജീവ് ഒരുപാട് ആശ്വാസത്തോടെ മൊബൈൽ അവൾക്ക് കൈമാറി.
"നമുക്ക് നോക്കാം," അവൾ ഫോൺ തുറന്ന് 'മുജീബ്' എന്ന് ടൈപ്പുചെയ്തു, രാജീവ് വിറയലോടെ കാത്തിരുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് സ്ക്രീൻ അവന്റെ നേരെ തിരിച്ചു. തന്റെ മൊബൈലിൽ മുജീബ് എന്ന കോൺടാക്റ്റ് സേവ് ചെയ്തതായികണ്ടപ്പോൾ രാജീവിന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി...
"ഇല്ല മീരാ ... എനിക്കറിയില്ല അതാരാണെന്ന്," തലകറങ്ങുന്നതായി രാജീവിന് തോന്നി; "എനിക്ക് മുജീബിനെയൊന്നും അറിയില്ല."
ആശയക്കുഴപ്പത്തിലായ രാജീവിനെ തറയിൽ ഉപേക്ഷിച്ച് മീര വേഗത്തിൽ അടുക്കളയിലേക്ക് നടന്നു. ഉടനെ തിരിച്ചെത്തിയ അവളുടെ കയ്യിൽ ഇറച്ചി വെട്ടുന്ന ഒരു മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. അവളുടെ
💬 Comments
View all comments