Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
വിട്ടാൽ പറ്റില്ലല്ലോ"
"പാവം ചങ്ങാതിയാവും !!" രാജീവ് അവളെ പരിഹസിച്ചു,
"അവൻ നിങ്ങളുടെ ഭാര്യയോട് പഞ്ചാരയടിക്കാൻ ശ്രമിക്കുകയാണെ." അവൾ ചിരിച്ചു കൊണ്ട് വിലക്കി.
"നീ കാണാൻ അത്രയ്ക്ക് സുന്ദരിയാടോ... ആര് കണ്ടാലും ഒന്ന് പഞ്ചാരയാടിച്ചു പോകും...," രാജീവ് അവളെ ആഹ്ലാദിപ്പിക്കാൻ ശ്രമിച്ചു,
"ശരി ... ശരി ... എന്നെ വട്ട് കേറ്റാതെ..പോ," അവൾ ചിരിച്ചു,
"അവൻ വീണ്ടും വിളിക്കാൻ ശ്രമിച്ചാൽ നമുക്ക് റിപ്പോർട്ട് ചെയ്യാം നമുക്കറിയമല്ലോ ആരാണീ കളിയാക്കുന്നത് എന്ന്.. ഇവിടെ ഇക്കാര്യത്തിലൊക്കെ പോലീസ് വളരെ കാര്യക്ഷമമാണ്. "
അവൾ തലയാട്ടി, രാജീവ് ഒരു നെടുവീർപ്പിട്ടു, പക്ഷേ അവളെന്തെങ്കിലും തരത്തിൽ പോലീസിൽ കമ്പ്ലേയിന്റ ചെയ്യുമെന്ന് അവൻ ആശങ്കപ്പെട്ടില്ല. കാരണം അവൾക്ക് ശരിക്കും വിഷമമുണ്ടായാൽ എല്ലായ്പ്പോഴും ആദ്യം പറയുന്നത് തന്നോടാണ് എന്ന് അവനറിയാമായിരുന്നു. അടുത്ത ദിവസം അവൻ മീരയെ വിളിച്ചില്ല, അജ്ഞാതൻ തന്നെ പിന്തുടരുകയാണെന്ന് അവൾ കരുത്തേണ്ടെന്ന് രാജീവ് തീരുമാനിച്ചിരുന്നു.
അടുത്ത ദിവസം ഒഴിവ് സമയം കിട്ടിയപ്പോൾ രാജീവ് അവളെ വീണ്ടും വിളിച്ചു.
"ഹാലോ മാഡം... സുഖമാണോ...."
"ഇത് നിങ്ങൾ വീണ്ടും, എന്തിനാണ് എന്നെ വിളിക്കുന്നത്," അവൾക്ക് ദേഷ്യം വന്നു.
“ദയവായി ദേഷ്യപ്പെടരുത്, നിങ്ങളോട് അന്ന് ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിച്ചത് വീണ്ടും മണ്ടത്തരമായിപ്പോയി, പകരം അത് കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു,”
"നിങ്ങൾ എന്നെ വീണ്ടും വിളിക്കേണ്ട ആവശ്യമില്ല, എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല. ദയവായി ഒരു കാര്യം മനസിലാക്കുക നിങ്ങൾ എന്നെ വീണ്ടും വിളിച്ചാൽ ഞാൻ അത് പോലീസിൽ റിപ്പോർട്ട് ചെയ്യും, ഇവിടെ എവിടെയും ഒളിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതേണ്ട...."
"അതെനിക്ക് നന്നായറിയാം.. , ഞാൻ ഒന്നും ഒളിക്കുന്നില്ല, നിങ്ങളുടെ കയ്യിൽ ഇപ്പോൾ എന്റെ നമ്പർ ഉണ്ട്, ഞാൻ 141 റോബിൻസൺ റോഡിൽ ലോ ആൻഡ് ഓർഡർ എന്ന നിയമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു ... ഞാൻ ഒരു അഭിഭാഷകനാണ് ... നിങ്ങൾക്ക് പരിശോധിക്കാം ... ഒരുപക്ഷേ എനിക്ക് നിങ്ങളേക്കാളും നന്നായി നിയമം അറിയാം നിങ്ങൾ റിപ്പോർട്ട് ചെയ്‌താൽ ഞാൻ വലിയ കുഴപ്പത്തിലാകുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഈ അപകടസാധ്യത ഏറ്റെടുക്കുന്നു, കാരണം ഞാൻ ഒരു സ്റ്റോക്കർ അല്ലെന്നും ഞാൻ
💬 Comments
View all comments