0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 1167

ഞെരുങ്ങി ജംഗ്ഷൻ കടക്കാൻ ശ്രമിച്ചു. എന്നാൽ ജംഗ്ഷൻ എത്തുന്നതിനുമുമ്പേ ചുവപ്പ് ലൈറ്റ് മിന്നി, എന്റെ ശ്രമം പാതിവഴിയിലായി.

ബൈക്ക് നേരെ ഓടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഫ്രീ ലെഫ്റ്റ് എടുത്തു, പതിയെ മുന്നോട്ട് നീങ്ങി.

കുറച്ചുമുന്നോട്ട് പോയതും, റോഡിന്റെ ഓരം ചേർന്ന് നിർത്തിയിട്ടിരുന്ന ഒരു ചെറിയ ലോറിയുടെ മുന്നിൽ നിന്ന് ഒരു സ്ത്രീ പെട്ടെന്ന് എന്റെ ബൈക്കിന് കുറുകെ ചാടി. എന്തോ ഭാഗ്യത്തിന് വണ്ടി അവരെ മുട്ടിയില്ല. എങ്കിലും ഞാനും അവരും ഒരുപോലെ ഞെട്ടിവിറച്ചുപോയിരുന്നു.

എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു. രണ്ടുവർത്തമാനം പറയണം എന്നോർത്ത് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ മുഖം ഭയം കൊണ്ട് വിളറിയിരിക്കുന്നു. ആ നോട്ടത്തിൽ എന്റെ ദേഷ്യം അലിഞ്ഞില്ലാതായി. ഒരു നിമിഷം ആ മുഖം എന്നെ എന്തോ ഒരു കാന്തികശക്തിയാൽ പിടിച്ചുനിർത്തി.

ഞാൻ: "റോഡിലേക്ക് ഇറങ്ങുമ്പോൾ ഒന്നു ശ്രദ്ധിക്കേണ്ടേ ചേച്ചി?!"

ചേച്ചി: "മോനേ, ഞാൻ ഓട്ടോ വരുന്നത് കണ്ട് പെട്ടെന്ന് ഇറങ്ങിയതാ... കണ്ടില്ല മോനേ, ക്ഷമിക്കണം."

പെട്ടെന്ന് കേട്ട ആ ക്ഷമാപണം എന്റെ ദേഷ്യം കെടുത്തിക്കളഞ്ഞു.

ആ സമയംകൊണ്ട് ആ ഓട്ടോറിക്ഷ കടന്നുപോയിരുന്നു. "വേറെ കുഴപ്പമൊന്നുമില്ലല്ലോ ചേച്ചി?" എന്ന് ചോദിച്ച് ഞാൻ അവിടെനിന്ന് വണ്ടിയെടുത്തു.

ഒരു നിമിഷം മാത്രമാണ് ആ മുഖം കണ്ടതെങ്കിലും, എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ രൂപം ഒരു നേർത്ത ആവേശമായി, ഒരു കൗതുകമായി പതിഞ്ഞിരുന്നു.

അങ്ങനെ ഒരു സാധാരണ ദിവസത്തെപ്പോലെ ആ ദിനം കടന്നുപോയി

അങ്ങനെ പിറ്റേന്നും ജോലി കഴിഞ്ഞ് ഞാൻ അഞ്ചരയോടെ ഇറങ്ങി. ഇപ്രാവശ്യം ഞാൻ സിഗ്നലിൽ എത്തുമ്പോൾ ചുവപ്പായിരുന്നു.

അങ്ങനെ സിഗ്നൽ മാറാൻ കാത്തുനിൽക്കുമ്പോഴാണ്, ഇന്നലെ എന്റെ വണ്ടിക്ക് മുന്നിൽപ്പെട്ട ആ ചേച്ചിയെ ഞാൻ ഫുട്പാത്തിൽ കണ്ടത്. ഒരു നിമിഷം എന്റെ നെഞ്ചിടിപ്പ് കൂടി. വീണ്ടും അവരെ കാണാൻ കഴിഞ്ഞത് ഒരു യാദൃശ്ചികതയായിരുന്നോ, അkതോ വിധിയുടെ കളിയോ?

ആ ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ... ഒരു നോട്ടത്തിൽത്തന്നെ മനസ്സിലാകും, അവർ വീട്ടുപണിക്കോ മറ്റോ പോകുന്നൊരു സ്ത്രീയാണെന്ന്. ഒരു കളർ മങ്ങിയ ബ്ലൗസും, വിലകുറഞ്ഞ സാരിയും, കയ്യിൽ നിറംകെട്ട തുണിക്കടയുടെ കവറും. കാതിലോ കഴുത്തിലോ കയ്യിലോ ഒരു ആഭരണവും കണ്ടില്ല, ഒരു ചരടുപോലും ഇല്ല. എന്നാൽ അത്യാവശ്യം നല്ല നിറമുണ്ട്, പക്ഷേ വെയിലുകൊണ്ട് കരുവാളിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ദാരിദ്ര്യം വിളിച്ചോതുന്ന ഒരു രൂപം. എന്നിട്ടും, ആ മുഖത്ത് എന്തോ ഒരു വല്ലാത്ത ആകർഷണം എനിക്ക് തോന്നി. അവരുടെ കണ്ണുകളിൽ ഒരുതരം നിസ്സഹായതയും, അതേ സമയം

💬 Comments

View all comments