Chapter Title : ശ്യാമളയുടെ കഥ 4 [വ്ലാദ് മൂന്നാമൻ] [Climax]
നിൽക്കുന്ന കുന്നിൻ മുകളിലാണ് ആ ക്ഷേത്രം. രാത്രിയിൽ കലാപരിപാടികളുണ്ടാവും. നാടകം, ബാലെ തുടങ്ങിയവ. ഉത്സവം തീരുന്ന ദിവസമാണ് ബാലെ. രാത്രി മുഴുവനും ബാലെ കാണും. ബാലെ കഴിഞ്ഞ് വെടിക്കെട്ട്. അതും കഴിഞ്ഞേ ആളുകൾ പിരിയൂ.
അന്ന് രാത്രി ബാലെയാണ്. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രവളപ്പിലുണ്ട്. ശ്യാമളയും മക്കളും ഉത്സവം കാണാൻ പോയി. പക്ഷേ ബാലെ തുടങ്ങുന്നതിന് മുൻപ് തന്നെ ശ്യാമള മക്കളെ കൂട്ടി മടങ്ങി. കാരണം മറ്റൊന്നുമായിരുന്നില്ല മകൾ വീട്ടിൽ പോകാൻ നിർബന്ധം പിടിച്ചു. ഉദയഭാനുവിന് അവിടെത്തന്നെ നിൽക്കണമായിരുന്നു. അവരെ വീട്ടിലാക്കിയിട്ട് ഉദയഭാനു തിരിച്ച് ക്ഷേത്രത്തിലേക്ക് പോയി.
വീട്ടിൽ ശ്യാമളയും മകളും മാത്രം. അയൽവക്കത്ത് ആരുമില്ല. എല്ലാവരും അമ്പലപ്പറമ്പിലാണ്. നേരം വെളുത്തേ എല്ലാവരും വരൂ. ശ്യാമളക്ക് എന്തോ ഭയം തോന്നി. വല്ലാത്തൊരു അസ്വസ്ഥത. അവൾ അടുക്കളിയിൽ പോയി കുറച്ചു വെളളം കുടിച്ചു. കട്ടിലിൽ വന്നിരുന്ന അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. അരുതാത്തതെന്തോ വരാൻ പോകുന്നതു പോലെ ഒരു തോന്നൽ. അവൾ ഭാസ്കരനെക്കുറിച്ചോർത്തു.
"ദേവീ.. കാത്തോണേ.. " അവൾ പ്രാർത്ഥിച്ചു കൊണ്ട് കട്ടിലിൽ കിടന്നു. മകൾ നല്ല ഉറക്കമാണ്.
ഒരു ശബ്ദം കേട്ടാണ് ശ്യാമള ഉണർന്നത്. ആരോ ജനാലയിൽ തട്ടുന്നു.
"ശ്യാമേ.. ശ്യാമേ.. " ദേവസ്യയുടെ ശബ്ദം.
ശ്യാമള ജനൽ തുറന്നു. "വെളീലോട്ട് വാ.. " ദേവസ്യ പറഞ്ഞു.
"വേണ്ട, ആരെങ്കിലും വന്നാലോ."
"ആരു വരാൻ. ഈ നാടു മുഴുവനും അമ്പലത്തിലാണ്. നിന്റെ മോനും അവിടെയുണ്ട്. നീ വാ."
ആ ക്ഷണം ശ്യാമളക്ക് നിരസിക്കാനായില്ല. അവളതിന് അശക്തയായിരുന്നു എന്നതാണ് സത്യം. കാരണം ദേവസ്യ അവളുടെ എല്ലാമെല്ലാമാണ്. അയാളെ കാണുമ്പോൾ അവളെല്ലാം മറക്കും. താൻ അമ്മയാണെന്നും ഭർതൃമതിയാണെന്നും അവൾ പൂർണ്ണമായും വിസ്മരിച്ചു പോകും.
ശ്യാമള ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് പിന്നിലെ വാതിൽ തുറന്നു പുറത്തിറങ്ങി. വീടിന് പുറകിലായി ഒരു ചെറിയ തിണ്ണയുണ്ട്. അതിലിരിക്കുകയാണ് ദേവസ്യ. ശ്യാമള അയാളുടെ അടുത്തേക്കു നടന്നു ചെന്നു. അയാൾ പറയാതെ തന്നെ അയാളുടെ അടുത്തിരുന്നു. ദേവസ്യ തന്റെ ഷർട്ടൂരി മാറ്റിയിരുന്നു. അയാളവളെ തന്നോടു ചേർത്തു പിടിച്ചു. അവൾ അയാളുടെ ചുമലിൽ തല. ചായ്ച്ചു.
"അമ്പലപ്പറമ്പിൽ നിന്നും നീയിങ്ങോട്ടു പോരുന്നത്
💬 Comments
View all comments