Chapter Title : സോക്രട്ടീസ് കഥകൾ [ഭാഗം 3 -കല്പന] [Socrates]
"എന്തായാലും വരും.. "
അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന എന്തോ ഒരു ഭാരം അവളുടെ ചിരിയിൽ അലിഞ്ഞു പോയി. ശേഷം എന്തൊക്കെയോ സംസാരിച്ച് ഞങ്ങൾ ഫോൺ വെച്ചു.
കഴിഞ്ഞത് കഴിഞ്ഞു.. ഇനി അങ്ങനൊന്നും സംഭവിക്കരുത് എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.പിറ്റേന്ന് ഞാൻ കോളേജിൽ പോയി. ഞങ്ങൾ നന്നായി അടിച്ചുപൊളിച്ചു, കാരണം അത് എക്സിബിഷന്റെ അവസാന ദിനവും എക്സമിനു മുമ്പുള്ള ഞങ്ങളുടെ അവസാന കൂടിച്ചേരലുമായിരുന്നു. അടുത്ത ഒരു ഒന്നര ആഴ്ച്ച കമ്പനി കൂടാൻ പറ്റില്ലലോ എന്ന വിഷമം എല്ലാർക്കും ഉണ്ടായിരുന്നു. അന്ന് ഞാൻ ശില്പയോടൊപ്പം കോളേജ് മൊത്തം വെറുതെ നടന്നു. അവളോടൊപ്പം അങ്ങനെ നടന്നപ്പോളും എന്റെ മനസ്സിൽ ഇടക്കിടെ തലേന്ന് സംഭവിച്ച കാര്യങ്ങൾ പൊന്തി വന്നു. എന്നാൽ ഒരു പശ്ചാത്താപത്തിന് അപ്പുറം ആ ഓർമ്മകൾ എന്നിൽ കാമത്തിന്റെ അടങ്ങാത്ത ദാഹം വീണ്ടും ജനിപ്പിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
വൈകുനേരം ബസിൽ വീട്ടിലോട്ടുള്ള യാത്രയിൽ രതിയുടെ സ്മരണകൾ എന്റെ തലയിൽ ശക്‌തമായി. ആ സ്മരണകൾ കണ്ണുകളിലേക്കു ഊർനിറങ്ങി എന്നിൽ വീണ്ടും കാമത്തിമിരമായി. അടുത്ത രണ്ടാഴ്ചയോളം ഞാൻ വീട്ടിൽ തന്നെയാണെന് ഉള്ള ചിന്ത എന്നിലെ മൃഗത്തെ ഉണർത്തി.
ശില്പയായിരുന്നു എന്റെ വെളിച്ചം. എന്നാൽ, ആ വെളിച്ചം എന്നിൽ നിന്നെപ്പോഴൊക്കെ അകലുന്നുവോ ഞാൻ ഇന്ദ്രിയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു മൃഗം മാത്രമാണ്. അന്നും ഇന്നും.
പുരുഷന്മാർ അങ്ങനെയാണ് സ്ത്രീകളേ... നിങ്ങളുടെ ഭർത്താവോ കാമുകനോ ആരുമാകട്ടെ, അവൻ നിങ്ങളെ കടലോളം സ്നേഹിക്കുന്നുണ്ടെകിലും അവൻ മറ്റുള്ള സ്ത്രീകളെ മനസാൽ എങ്കിലും കൊതിക്കുന്നുണ്ടാകാം. സ്ത്രീകൾ അങ്ങനല്ല, എന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ പുരുഷന്മാരുടെ ആ ശതമാന സംഖ്യ വളരെ കൂടുതൽ ആണ്. സമൂഹ നീതിയും മതങ്ങളുടെ നൂലാമാലയും മാറ്റിവെച്ചാൽ ഒരു പരിധി വരെ ആണുങ്ങളെ കുറ്റം പറയാൻ പറ്റില്ല. പരിണാമ സിദ്ധാന്തവും ചരിത്രവും പുരുഷന്മാർ എന്തുകൊണ്ട് ഇങ്ങനെ, എന്നതിനെ വളരെ നന്നായി ന്യായീകരിക്കുന്നു. മതങ്ങളും ഗവണ്മെന്റും നീതിന്യായ വ്യവസ്ഥകളും ഇല്ലായിരുന്നെങ്കിൽ, മനുഷ്യൻ എത്ര പ്രബുദ്ധരായിരുന്നിട്ടും കാര്യമില്ല, അവൻ വാളെടുക്കുന്നതും കൊല്ലുന്നതും പെണ്ണിന് വേണ്ടി ആയിരിക്കും..
അന്ന് വൈകുനേരം ഞാൻ ട്യൂഷൻ എടുക്കാൻ പോയി. എന്തുകൊണ്ടോ
💬 Comments
View all comments