Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]
മതി മതി.. പോവാൻ നോക്ക്.." സാദിഖ് അതും പറഞ്ഞ് ജോർജ്ജിനേം വിളിച്ച് പോന്നു..
പിറ്റേന്ന്,
അമറിന്റെ ഫോണിൽ വലിയ വർമ്മയുടെ കാൾ...
"ആ അമ്മാവാ.. പറഞ്ഞൊ.."
"അഞ്ചലി മോൾ ഇതുവരെ വന്നില്ലല്ലൊ അമറെ"... വിഷമഭാവത്തോടെ വർമ്മ
" ഞാൻ അന്വോഷിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്... അന്വോഷിക്കുന്നുണ്ട്.. അമ്മാവൻ വിഷമിക്കാതെ"...
ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അമറിനടുത്തേക്ക് അവന്റെ അച്ചൻ ഗംഗാധര മേനോൻ എത്തി...
"എന്നാ ശരി ഞാൻ വിളിക്കാം അമ്മാവാ"... അവൻ ഫോൺ വെച്ചതും
" എന്താടാാ...". മേനോൻ ന്റെ ചോദ്യം..
"ആ .. അഞ്ചലിയെ കാണാനില്ലെന്ന്.."
"ഉം.. എന്നിട്ട് അന്വോഷിച്ചൊ.."
"ഉം.. ആളെ വിട്ടിട്ടുണ്ട്... ചാകുന്നെങ്കിൽ ചാകട്ടെ.. ന്നേ...". അവൻ പുച്ചത്തോടെ പറഞ്ഞു..
" നമ്മുടെ ജോലി അത്രേം കുറഞ്ഞ് കിട്ടി...". അവൻ വീണ്ടും പറഞ്ഞു..
"എടാ പൊട്ടാ... അഞ്ചലിയെ നീ കെട്ടിയാൽ മാത്രമെ സ്വത്തുക്കൾ നിനക്ക് കിട്ടു.... അല്ലാതെ അവൾ മരിച്ചാൽ നിനക്കെന്ത് നേട്ടം..."
മേനോന്റെ കുബുദ്ധി മകനു പറഞ്ഞു കൊടുക്കുന്നു..
അമർ ആലോചനയിൽ...
"അവളെ കെട്ടിയശേഷം സ്വത്ത് കിട്ടികഴിഞ്ഞാൽ അവളെ ഒഴിവാക്കാല്ലൊ.."
"ഉം അത് ശരിയാ...". അമർ പറഞ്ഞു..
" വലിയ വർമ്മക്ക് അഞ്ചലിയെ ജീവനാണു.. അവളെ കല്ല്യാണം കഴിക്കുന്നത് നീയായതുകൊണ്ടാണു സ്വത്ത് നിന്റെ പേരിൽ എഴുതാമെന്ന് വലിയ വർമ്മ പറയുന്നത്... അവൾ വേറെ കെട്ടിയാലൊ , നിന്നെ കെട്ടും മുമ്പ് മരിച്ചാലൊ നിനക്ക് ഒന്നും കിട്ടില്ല.. മനസിലായൊ"..
മേനോൻ മകനോട്...
"ഉം.". അമർ ഒന്ന് മൂളി..
" എന്നാ താമസിക്കണ്ട... അവളെ കണ്ടെത്താൻ നോക്ക്.. ഇന്നേക്ക് രണ്ട് ദിവസമായില്ലെ"!! മേനോൻ പറഞ്ഞു..
"ഉം.. ശരി...ആ കമ്മീഷ്ണറെ ഒന്ന് കാണണം".. അതും പറഞ്ഞ് അവനിറങ്ങി...
പിന്നിൽ നിന്ന് വിളിച്ച് മേനോൻ അമറിനോട്..
"വൈകീറ്റ് കാളിയനെ ഒന്ന് പോയി കാണണം നീ.."
അമറൊന്ന് നിന്നു... തിരിഞ്ഞ് നോക്കി..
"എന്താ വിശേഷിച്ച്"?.. അമർ ആകാംഷയോടെ ചോദിച്ചു..
"നിന്നോട് നേരിട്ട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ആളെ വിട്ടിരുന്നു.. "
"ഉം.. പോകാം..ഇന്ന് തന്നെ"..
" ഉം.. കുറെ നാളായില്ലെ അങ്ങോട്ടൊന്നിറങ്ങിയിട്ട്..". മേനോൻ പറഞ്ഞു..
അമർ ഇറങ്ങി..
കമ്മീഷ്ണർ ഓഫീസ്...
സിറ്റി പൊലീസ് കമ്മീഷണർ
💬 Comments
View all comments