Chapter Title : സൂര്യനെ പ്രണയിച്ചവൾ 2 [Smitha]
തപിപ്പിക്കും. നിന്റെ നിതംബങ്ങൾ ഞാൻ കണ്ടു. പ്രണയ പുളകങ്ങളുതിരുകയാണവിടെ. തപിക്കുന്ന ചുണ്ടുകൾ കൊണ്ട് പ്രണയത്തിന്റെ പവിഴമുത്തുകൾ അവിടെ പതിപ്പിക്കാൻ തുടിക്കുകയാണ് എന്റെ ഹൃദയം... ഓ! അയാൾ വഴിയരികിൽ നിന്ന് കിതച്ചു. എന്തൊരു ദാഹം! പെണ്ണിൻറെ സൗന്ദര്യത്തിൻറെയും മാദകത്വത്തിന്റെയും തെളിനിലാവിന് ഒരു പുരുഷനെ ഇത്രമാത്രം ആർദ്രമാകാനുള്ള ശേഷിയുണ്ടോ? അകതാരിൽ ശരത്ക്കാല നിദ്രകൊണ്ടിരുന്ന പ്രണയപ്പിറാവുകളെ ഉണർത്താനുള്ള ശക്തിയുണ്ട് പെണ്ണിന്റെ അഴകിന് എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു!.
ശിവാലിക് മലനിരകളിൽ കോടമഞ്ഞിറങ്ങിയ ഒരു സായാഹ്നം മമ്മിയോടൊപ്പം ഗോമതി നദിക്കരയിലിരിക്കുകയായിരുന്നു അന്ന്. മറുകരയിൽ ആടുകളെ മേയിച്ചുകൊണ്ട് ഒരു ഇടയപ്പെൺകുട്ടി നിന്നിരുന്നു. അവൾക്ക് പിമ്പിൽ മഞ്ഞ് നിറഞ്ഞ മലനിരകൾ ഉയർന്ന് പോയിക്കൊണ്ടിരുന്നു. ആകാശം നിറയെ ഐസ് ബലൂണുകൾ തണുത്ത കാറ്റിൽ ഒഴുകുകയായിരുന്നു..
"ഇവിടെ വെച്ചല്ലേ മമ്മി പപ്പായെ ആദ്യം കണ്ടത്?"
നദിയുടെ ഒരു ഓരത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാകേഷ് ചോദിച്ചു. രാകേഷിൻറെ 'അമ്മ ഊർമ്മിളയുടെ സുന്ദരമായ മുഖം ലജ്ജയാൽ ചുവന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
""എന്താ ചോദിച്ചേ?"
ഊർമ്മിള ചോദിച്ചു.
"വെറുതെ...നാണിക്കുമ്പോൾ ആ മുഖമൊന്ന് കാണാൻ..."
"പോടാ.."
അവർ ആ ഓർമ്മകളിൽ നിറഞ്ഞു നിൽക്കേ ശിവാലിക് മലനിരകളിൽ നേർത്ത് കാണപ്പെടുന്ന വെള്ളച്ചാട്ടത്തിലേക്ക് നോക്കി.
"എനിക്ക് ഈ ചോദ്യം നിന്നോട് ചോദിക്കാൻ നീയെപ്പഴാ മോനു എനിക്കൊരു ചാൻസ് തരുന്നേ?"
"ഏത് ചോദ്യം?"
"നീ നിന്റെ പെണ്ണിൻറെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഏത് എന്ന ചോദ്യം?"
രാകേഷ് ഉത്തരമായി വിദൂരതയിലേക്ക് നോക്കി. അപ്പോൾ മറുതീരത്ത് നിന്ന് ഇടയപ്പെൺകുട്ടിയുടെ പാട്ട് കേൾക്കാൻ തുടങ്ങി. പ്രണയവും വിരഹവും തുളുമ്പി നിറഞ്ഞ പാട്ട്.
"അവൾക്ക് എന്തോ വിഷമമുണ്ട് എന്ന് തോന്നുന്നു മമ്മി,"
രാകേഷ് അവളിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു.
"ഹെർ സോങ് ഈസ് സോ മെലാങ്കളിക്...സോ പെയിൻഫുൾ..."
"അവൾ തനിച്ചായിരിക്കാം മോനു..."
"ഞാനും തനിച്ചല്ലേ? എനിക്കാ പെയിൻ ഇല്ലല്ലോ?"
"നീ തനിച്ചോ?'
ഊർമ്മിള അവന്റെ തോളിൽ പിടിച്ചു.
"അപ്പോൾ ഞാനും പപ്പായുമോ?"
രാകേഷ് ഒന്നും പറഞ്ഞില്ല.
"നിനക്ക് പ്രേമിക്കാൻ സമയമായി..."
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.
"അതാണ് തനിച്ചാണ് എന്നൊക്കെ തോന്നുന്നത്..."
കഴിഞ്ഞ വർഷമാണ് മമ്മി അത് പറഞ്ഞത്. ശിവാലിക് കൊടുമുടിയുടെ
💬 Comments
View all comments