0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഹെൽമെറ്റ് ധരിച്ച് അവൻ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. കാറ്റിൽ അവന്റെ ഉറച്ച തോളുകൾ വിരിഞ്ഞു നിന്നു.

​അന്ന് രാവിലെ നതാഷയുടെ  ഹോസ്പിറ്റൽ ക്യാബിൻ പതിവിലും ശാന്തമായത് പോലെ തോന്നി...
​ക്യാബിനുള്ളിൽ മരുന്നുകളുടെ ഗന്ധത്തേക്കാൾ പ്രബലമായി നതാഷയുടെ ഉള്ളിൽ പിച്ചകപ്പൂക്കളുടെ മണം ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ സാമിന്റെ ആ വശ്യമായ ശബ്ദം അവളുടെ സിരകളിൽ അഗ്നിയായി പടർന്നു കിടക്കുകയാണ്. ഇന്നലത്തെ രതിമൂർച്ച പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല... അവൾക്ക് ഏകാന്തമായി അത് സാധിച്ചും ഇല്ലാ..

അപ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ക്യാബിന്റെ വാതിൽ തുറന്നത്.

​ഒരു നിഴൽ വീണതുപോലെ നതാഷ തലയുയർത്തി നോക്കി. സാം!

​മുപ്പത്തിയഞ്ചോളം പ്രായം. ടൈറ്റ് ആയ കറുത്ത ഷർട്ടിലൂടെ അവന്റെ ജിമ്മിൽ വാർത്തെടുത്ത ഉരുക്കുപോലെയുള്ള മസിലുകൾ വിരിഞ്ഞു നിൽക്കുന്നു. മുഖത്ത് പോലും ഫാറ്റ് അംശം ഇല്ലാ.. അത്രക്കും ഫിറ്റ്‌..മുടി അല്പം നീട്ടിയിരിക്കുന്നു..

വിച്ചർ സീരീസ് ൽ ഹെൻറി കാവിൽ നേ ഓർത്തുപോകും വിധം മുഖഭംഗി...

ആരെയും കൂസാത്ത ഭാവം. നതാഷയുടെ മുന്നിലെ കസേരയിലേക്ക് അവൻ ഒരു വേട്ടക്കാരന്റെ ലാഘവത്തോടെ സമ്മതം ചോദിക്കാതെ ഇരുന്നു. അവന്റെ കണ്ണുകളിലെ ആ തിളക്കം നതാഷയെ വിറപ്പിച്ചു.
​സാം: (ഒരു പുഞ്ചിരിയോടെ) "നിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു നതാഷാ... രാത്രി നീ ഒട്ടും ഉറങ്ങിയില്ലേ? അതോ ഞാൻ നൽകിയ ആ അപൂർണ്ണമായ നിമിഷങ്ങൾ നിന്നെ ശ്വാസം മുട്ടിച്ചോ?"

​നതാഷ: (ഭയത്തോടെ വാതിലിലേക്ക് നോക്കി) "സാം... നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? ഇത് ഹോസ്പിറ്റലാണ്.ഇവിടെ രോഗികൾ ഉണ്ട്.. നേഴ്സ് മാർ ഉണ്ട്... അത് കൂടാതെ മാത്യു എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. പ്ലീസ്, നിങ്ങൾ പോകണം."

​സാം: (കസേരയിൽ നിന്നും എഴുന്നേറ്റ് സാവധാനം മേശയ്ക്ക് ചുറ്റും നടന്നു)

"മാത്യു... നിന്റെ ആ സർജൻ ഭർത്താവ്! അയാൾ ഇപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ ഒരു ശരീരത്തെ കീറിമുറിക്കുന്ന തിരക്കിലായിരിക്കും.

എന്റെ കാൻവാസിൽ ഞാൻ ചായങ്ങൾ ചാലിക്കുമ്പോൾ നീ എന്റെ വിരലുകൾക്കിടയിൽ ഒരു കവിതയായി മാറുകയായിരുന്നു നതാഷാ.

ഒരു ചിത്രകാരന് തന്റെ മോഡലിനെ നേരിൽ കാണാതെ എങ്ങനെ ചിത്രം പൂർത്തിയാക്കാൻ കഴിയും?"
അവന്റെ സംസാരം നതാഷ ഇമവെട്ടാതെ നോക്കി കേട്ടിരുന്നു...

​സാം

💬 Comments

View all comments