Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]
ചെറിയ പതിപ്പ്. പക്ഷേ ഇവരൊക്കെ എവിടെപ്പോയി? മനസ്സിൽ ജിജ്ഞാസയുണ്ടായി, അപ്പോഴേയ്ക്കും അംബിക ജ്യൂസുമായി വന്നു.
“ ദാ, കുടിക്ക്.”
ട്രേയുമായി അവനിരുന്ന സോഫയിൽ അവനോടൊപ്പം ചേർന്നിരുന്ന് കൊണ്ട് അവൾ തിരക്കി.
“ കണ്ണന്റെ വീടിവിടെ അടുത്താണോ?”
“ അതെ. അരക്കിലോമീറ്റർ പോയാൽ മതി.”
“ ആഹാ… ഇത്ര അടുത്താണെന്ന് അറിഞ്ഞില്ല. അപ്പൊ ഇനി സഹായത്തിന് വിളിച്ചാൽ ആളായല്ലോ.”
“ അല്ല, ടീച്ചറുടെ ഹസ്ബൻ്റ് എവിടെ?”
“ പുള്ളിക്കാരൻ ബഹറിനിലാ. ഇപ്പോൾ വന്നുപോയിട്ട് ഒരു വർഷമായി, ഇനി അടുത്ത വർഷമേ വരൂ.”
“ അപ്പൊ മക്കളൊക്കെ…?”
“ ഓഹ്, ഒരു മോളുണ്ട്. തിരുവനന്തപുരത്ത് ഒരു കോളേജിൽ ചേർന്നു. ഇപ്പൊ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാ. അവൾക്കും ടീച്ചറാകാനാ ആഗ്രഹം.” അംബിക അഭിമാനത്തോടെ പറഞ്ഞു.
അവൻ മനസ്സിലോർത്തു. അപ്പൊ ടീച്ചറിവിടെ ഒറ്റയ്ക്കാണ് താമസം. എങ്ങനെയാ ഒരു സ്ത്രീ ഒറ്റയ്ക്കിങ്ങനെ കഴിയുന്നത്! പേടിയാവില്ലേ? അവന്റെ വിചാരങ്ങൾ മനസ്സിലായത് കൊണ്ടാവും അംബിക പറഞ്ഞു.
“ ഞാൻ ഒറ്റയ്ക്ക് എങ്ങനെ കഴിയുന്നു എന്നാകും ചിന്തിക്കുന്നത്. വിളിച്ചാൽ വിളിപ്പുറത്ത് പരിചയക്കാരൊക്കെയുണ്ട്. പിന്നെ ഇപ്പൊ നീയുമുണ്ടെന്ന് മനസ്സിലായല്ലോ. ഭർത്താവും മോളുമൊന്നും ഇല്ലെങ്കിലും എന്തേലും ആവശ്യം വന്നാൽ ഓടിവരാൻ നിങ്ങളൊക്കെ ഇല്ലേ? എൻ്റെ പൊന്നുമക്കൾ.”
ചിരിച്ച് കൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും, അതവന്റെ ഉള്ളിൽ കൊണ്ടു.
“ങ്ഹാ.. പിന്നേ, നീ ഇറച്ചിയും മീനുമൊക്കെ കൂട്ടുമല്ലോ, അല്ലേ? ഇനി എന്തായാലും ഊണ് കഴിച്ചിട്ട് പോയാൽ മതി.”
“ അയ്യോ വേണ്ട ടീച്ചർ, അച്ഛൻ കാത്തിരിപ്പുണ്ടാവും. ഞാൻ ചെന്നിട്ടേ അച്ഛൻ കഴിക്കൂ.”
“ അതെന്തേ… അമ്മ കാത്തിരിക്കില്ലേ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ അവന്റെ മുഖം മങ്ങി.
“ എനിക്ക് അമ്മയില്ല ടീച്ചറേ… പ്രസവത്തിലേ മരിച്ചുപോയതാ.”
അംബികയുടെ മുഖത്തെ ചിരി മാഞ്ഞു. ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
“ യ്യോ… സോറിയെടാ. ടീച്ചർ ഒന്നുമാലോചിക്കാതെ ചോദിച്ചതാ. സാരമില്ല. അതുപോട്ടെ, എന്നാൽ ഇന്ന് മോൻ അച്ഛന് പകരം അമ്മയുടെ കൂടെയിരുന്ന് കഴിക്ക്… ഒരു ദിവസത്തേക്ക്.”
“ അമ്മയുടെയോ?” അവന്റെ പുരികമുയർന്നു.
“ അതെ… നീയെനിക്ക് മോനെ പോലെയല്ലേ? എന്താ എന്നെ അമ്മയായി കാണാൻ കണ്ണന് വല്ല ബുദ്ധിമുട്ടുമുണ്ടോ?”
ടീച്ചറുടെ
💬 Comments
View all comments