Chapter Title : The Shadows 12 [വിനു വിനീഷ്]
ഞാൻ? പണമെറിഞ്ഞാൽ നീതിപീഠത്തെപോലും വിലക്കുവാങ്ങാൻ കഴിയുമെന്ന് ചിന്തിക്കുന്ന നിന്നെപോലെയുള്ള നൊട്ടറിയൽസ് ക്രിമിനലുകളെ അതേ നീതിപീഠത്തിനുമുൻപിൽ നിസ്സഹായനായി കൊണ്ടുനിർത്തുക എന്നത് ഐപിസ് തോളിൽ എടുത്തുചാർത്തിയ അന്നുഞാനെടുത്ത പ്രതിജ്ഞയാണ്. നീയായിട്ടു അതിനി തെറ്റിക്കല്ലേ?
രഞ്ജൻ അയാൾക്ക് നേരെ നിന്നുകൊണ്ട് പറഞ്ഞു. "ഹ... ഹഹഹ.. എന്നാൽ നിങ്ങൾക്ക് തെറ്റി ഓഫീസർ. എന്റെ വഴിക്ക് വന്നില്ലങ്കിൽ വരുത്തുന്നതാണ് എന്റെ രീതി. സംശയമുണ്ടെങ്കിൽ വീട്ടിലേക്ക് ഒന്നുവിളിച്ചുനോക്കണം. ഭാര്യ ഇപ്പോഴും അവിടെതന്നെയുണ്ടോയെന്ന്."
"വാട്ട്.." രഞ്ജൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
"യെസ് മിസ്റ്റർ ഓഫീസർ, ശാലിനി എന്നല്ലേ പേര്, ഷി ഈസ് ഇൻ മൈ കസ്റ്റഡി. ഹഹഹ...." ലൂക്ക ആർത്തു ചിരിച്ചു.
"എന്റെ പിള്ളേർ അവളെയങ്ങു കടത്തി. ഇനി പിള്ളേരാണ് അവർക്ക് എന്തെങ്കിലും തോന്നി വല്ലതും ചെയ്‌തോ ആവോ? പുച്ഛത്തോടെ ലൂക്ക പറഞ്ഞു.
"നോ..."
രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ശിരസ് താഴ്ത്തിയിരുന്നു.
"ഹഹഹ... ഞാൻ അപ്പഴേ പറഞ്ഞതല്ലേ, മിസ്റ്റർ ഓഫീസർ. ഇതെന്റെ സാമ്രാജ്യമാണ്." ലൂക്ക വീണ്ടും ആർത്തുചിരിച്ചു.
നിമിഷനേരം കൊണ്ട് ഇരുന്നിടത്തുനിന്ന് രഞ്ജൻ ചാടിയെഴുന്നേറ്റ് ലൂക്കയുടെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി. കസേരയടക്കം അയാൾ പഴയ പാത്രങ്ങളും ചാക്കുകെട്ടുകളും അടങ്ങിയ മൂലയിലേക്ക് ചെന്നുവീണു.
"പ്ഫ, നായിന്റെ മോനെ, ഞാൻ വെറും ഉണ്ണാക്കാനാണെന്നു കരുതിയോ നീ? വിളിക്കാടാ നിന്റെ പിള്ളേരെ?" രഞ്ജന്റെ ശബ്ദം ആ ഒറ്റമുറിയിൽ പ്രകമ്പനംകൊണ്ടു.
പാന്റ് അല്പം മുകളിലേക്കുവലിച്ച് രഞ്ജൻ നിലത്തുവീണുകിടക്കുന്ന ലൂക്കയുടെ അരികിൽ ചെന്നിരുന്നു. ശേഷം ഫോണെടുത്ത് രഞ്ജൻ മണ്ണാർക്കാട് സ്റ്റേഷനിലെ എസ്ഐ ഇബ്‌റാഹീമിനെ വീഡിയോകോൾ വിളിച്ചു.
"ഇബ്രാഹീം, എവിടെടോ മൂക്കൊലിപ്പ് മാറാത്ത പിള്ളേർ?"
"സർ, ഇവിടെയുണ്ട്." മറുവശത്തുനിന്ന് കേട്ട ശബ്ദം രഞ്ജൻ ലൂക്കയെ കേൾപ്പിച്ചുകൊടുത്തു. ശേഷം ഫോൺ അയാളുടെ മുഖത്തിന് സമാന്തരമായി പിടിച്ചു.
"നോക്കടാ, ദേ നിന്റെ പിള്ളേർ. "
ലൂക്ക നോക്കിയപ്പോൾ അയാൾ അയച്ച ആറുപേർ അർദ്ധനഗ്നരായി നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പല്ലുഞ്ഞെരിച്ചുകൊണ്ട് അയാൾ അമറി. നിലത്തുവീണുകിടക്കുന്ന ലൂക്കയെ കസേരയോടുകൂടെ രഞ്ജൻ എടുത്തുയർത്തി മുറി പുറത്തുനിന്നും പൂട്ടി ഹാളിലെ സോഫയിലേക്ക് ഇരുന്നു.
അനസിനെ വിളിച്ച് ഹോസ്പിറ്റലിലെ കാര്യങ്ങൾ അന്വേഷിച്ചു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നുപറഞ്ഞ അനസിനോട് അവിടെ ആരെയെങ്കിലും നിറുത്തിയിട്ട് മടങ്ങിവരാൻ പറഞ്ഞു. പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ രഞ്ജന്റെ
💬 Comments
View all comments