Chapter Title : The Shadows 5 [വിനു വിനീഷ്]
കീ..? 2 നീനയുടെ റൂം മേറ്റ്‌സ്ന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ? 3 ആരെ വിളിക്കാൻ വേണ്ടിയാണ് നീന ഈ രണ്ട് സിംകാർഡുകൾ ഉപയോഗിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങൾക്കുമുൻപേ ഇതിനുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കണം."
"ഓക്കെ രഞ്ജൻ. എനിക്ക് അറിയാമായിരുന്നു തന്നെ ഏൽപ്പിച്ചാൽ ഈ കേസ് എന്തെങ്കിലുമായിത്തീരുമെന്ന്."
"സർ," വൈകാതെ മീറ്റിങ് അവസാനിപ്പിച്ച് രഞ്ജൻഫിലിപ്പും, അനസും,ശ്രീജിത്തും ഐജിക്ക് സല്യൂട്ടടിച്ചിട്ട് ഓഫീസിൽ നിന്നും ഇറങ്ങി നേരെപോയത് മറൈൻഡ്രൈവിലേക്കായിരുന്നു. വൈകുന്നേരം നാലരയോടുകൂടെ സൈബർസെല്ലിൽ നിന്ന് അനസിന്റെ സുഹൃത്തായ ഉണ്ണി അവരെ കാണാൻ വന്നു. കൈയിൽ ഒരു ഫയലും ഉണ്ടായിരുന്നു.
അന്തിച്ചോപ്പ് പരന്നുതുടങ്ങിയ കൊച്ചിയിലെ സായാഹ്നം തീർത്തും മനസിനെ ബാധിച്ച മാനസികസമ്മർദ്ദത്തെ കുറക്കാനാകുമെന്ന് മനസിലാക്കിയതുകൊണ്ടാകാം വൈകുന്നേരങ്ങളിൽ ഒരുപാടു പേർ മറൈൻഡ്രൈവിലെ വീഥിയിലൂടെ സകല തിരക്കുകളും ഒഴിവാക്കിവരുന്നത്.
ആളൊഴിഞ്ഞ ഒരു ഭാഗത്ത് അവർ ഇരുന്നു. ഉണ്ണി അനസിന്റെ കൈയിലേക്ക് താൻ കൊണ്ടുവന്ന ഫയൽ വച്ചുനീട്ടി.
"സർ, ഈ രണ്ടു നമ്പറിലേക്ക് വിളിക്കുന്നതും, ഇതിൽനിന്നും തിരികെ വിളിക്കുന്നതും ഒരേ നമ്പറിലേക്ക് തന്നെയാണ്." ഉണ്ണി കൊണ്ടുവന്ന ഫയലിലെ ആ നമ്പർ ഹൈലൈറ്റ് ചെയ്തുവച്ചിരിക്കുന്നത് അയാൾ രഞ്ജൻഫിലിപ്പിന് കാണിച്ചുകൊടുത്തു.
"സർ, ഈ നമ്പർ സുധീഷ് കൃഷ്ണ എന്നുപറയുന്ന ഒരു ചെറുപ്പക്കാരന്റെയാണ്. അധികസംസാരമില്ല ഏറിപ്പോയാൽ അഞ്ചുമിനുട്ട് അതിൽ കൂടില്ല. ലാസ്റ്റ് വിളിച്ചത് 15-11-2018 12.10 am."
"12.10 am. സർ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ്. അങ്ങനെയാണെങ്കിൽ ഈ സുധീഷ് കൃഷ്‌ണയാകുമോ ?" ശ്രീജിത്ത് തന്റെ സംശയം പങ്കുവച്ചു.
"അങ്ങനെയും സംശയിക്കാം." രഞ്ജൻ ശ്രീജിത്തിന്റെ സംശയത്തെ തള്ളിക്കളഞ്ഞില്ല.
"അനസ്, ഈ സുധീഷ് കൃഷ്ണയെകുറിച്ച് ഒന്നന്വേഷിക്ക്. ഇപ്പോൾതന്നെ."
"സർ. " അനസ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തന്റെ ഫോണെടുത്ത് ആർക്കോ വിളിച്ചു.
"ഓക്കെ ഉണ്ണി തന്റെ സഹായം ഇനിയും ഞങ്ങൾക്ക് ആവശ്യമുണ്ട്. വിളിപ്പിക്കും സഹായിക്കണം." രഞ്ജൻ ഉണ്ണിയോട് പറഞ്ഞു.
സായാഹ്നങ്ങളിലെ ഇളംങ്കാറ്റിന്റെ ഒരു പ്രത്യേക തണുപ്പ് രഞ്ജന് അനുഭവപ്പെട്ടു അരുണൻ അസ്തമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അനസ് തിരികെവന്നു.
"സർ, ഹി ഈസ് മിസ്സിങ്. നീന മരണപ്പെട്ട അന്നു തന്നെ, ലോക്കൽ സ്റ്റേഷനിൽ ഒരു മാൻമിസ്സിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
💬 Comments
View all comments