Chapter Title : തില്ലാന 2 [കബനീനാഥ്]
നോക്കി…
“അല്ലാതെ ഇത് മനസ്സിൽ കൊണ്ടു നടന്നിട്ട് എന്തു കാര്യം…… ?””
“ ഞാനെങ്ങനാ പറയാ……….?””
ജയയുടെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു…
“” പിന്നെ നിന്റെ ഇഷ്ടം ഞാനാണോ പറയുക……. ?””
“” നിനക്ക് പറയാമോ……….?””
ജയയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ആവേശവും കലർന്നിരുന്നു..
“” കണ്ടോ… പെണ്ണിന്റെ ഒരിളക്കം… “
ശരണ്യ അവളുടെ കവിളിലൊന്നു പിച്ചി വിട്ടു…
“” ഞാനേതായാലും പറയാൻ പോണില്ല… നിനക്ക് വേണമെങ്കിൽ നീ പോയിപ്പറ………”
ശരണ്യ എഴുന്നേറ്റു…
ജയ ഇച്ഛാഭംഗത്തോടെ നോക്കിയത് ശരണ്യ കണ്ടില്ലെന്ന് നടിച്ചു…
പക്ഷേ, കോളേജിന്റെ ഇടനാഴികളിലും വാകമരത്തണലിലും ലൈബ്രറിയിലും അങ്കണത്തിലും ജയമഞ്ജുഷയുടെ മിഴികൾ മുരളീകൃഷ്ണനെ തിരയുകയും കണ്ടെത്തുകയും ഓരോ നറുപുഞ്ചിരികളും മൃദുമന്ദഹാസങ്ങളുമെയ്ത് തന്റെ പ്രണയം പ്രിയപ്പെട്ടവനെ അറിയിക്കുവാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു…
മുരളീകൃഷ്ണനാവട്ടെ മന്ദഹാസങ്ങൾ മടക്കി നൽകിയിരുന്നു താനും…
തിരികെ ഓരോ പുഞ്ചിരി കിട്ടിയാലന്നത് മഞ്ജുഷയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമായിരുന്നു…
തന്റെ പ്രിയപ്പെട്ടവൻ…………!
തന്റെ പാട്ടുകാരൻ………….!
താനവന്റെ നർത്തകിയും…
ജയമഞ്ജുഷയുടെയുള്ളിൽ മുരളീകൃഷ്ണനെന്നത് കേവലമൊരു വികാരം മാത്രമല്ലാതായി പരിണമിച്ചു തുടങ്ങിയത് ഉറ്റ സുഹൃത്തായ ശരണ്യയും തിരിച്ചറിഞ്ഞിരുന്നില്ല…
പക്ഷേ, മതിലകം തറവാടുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരദ്ധ്യാപകൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
അയാളത് ചന്ദ്രസേനൻ മേനോനെ അറിയിച്ചു……
കാര്യങ്ങൾ പുറത്തറിയാതെ നിരീക്ഷിക്കുവാനും വേണ്ടത് പ്രാവർത്തികമാക്കുവാനും അയാളത് മകൻ ജയമോഹനെ ചുമതലപ്പെടുത്തുകയും ചെയ്തു…
ഡിഗ്രി അവസാന വർഷമായിരുന്നു അത്… അതുകൊണ്ടു തന്നെ മകളുടെ പഠിപ്പ് മുടങ്ങരുതെന്ന് മേനോൻ മകനെ ശട്ടം കെട്ടിയിരുന്നു…
രവിപ്രസാദിന്റെ ആലോചനയും ആ കാലയളവിലായിരുന്നു…
കോഴ്സ് കഴിയാറായതും ഒരു കാരണവുമില്ലാതെ ശരണ്യ അകന്നു തുടങ്ങിയതും പിന്നീട് നാട്ടിലേക്ക് പോയതും ജയമഞ്ജുഷയെ വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചിരുന്നു…
പുറത്തേക്കിറങ്ങാൻ വയ്യ…
മനസ്സിലുള്ളത് ആരോടും പറയാനും വയ്യ…
ഇടയ്ക്ക് ശരണ്യയുമായി ബന്ധപ്പെടാൻ ലാന്റ് ഫോണിൽ ആരും കാണാതെ ശ്രമിച്ചിരുന്നുവെങ്കിലും അത് നമ്പർ ലോക്ക് മാറ്റിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു…
അതോടു കൂടി താൻ നിരീക്ഷണത്തിലാണെന്നും തന്റെ ധൃതി പിടിച്ചുള്ള വിവാഹാലോചനയുടെ പൊരുളെന്തെന്നും ജയ മനസ്സിലാക്കിത്തുടങ്ങി…
അതിനിടയിൽ വിവാഹം അവളുടെ സമ്മതം പോലുമില്ലാതെ തീരുമാനിക്കപ്പെട്ടു…
കൂട്ടുകാരികൾക്ക് വിവാഹക്ഷണക്കത്ത് അയക്കാനെന്ന വ്യാജേന “” അടിച്ചുമാറ്റിയ”” നാലഞ്ചു “” ഇല്ലൻഡ്”” കാർഡിൽ തന്റെ മനോവിഷമങ്ങൾ അവൾ കൂട്ടുകാരിക്ക് അയച്ചു കൊടുത്തെങ്കിലും അതിന് മറുപടികളൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, വിവാഹത്തിനു കൂട്ടുകാരിയുടെ സാന്നിദ്ധ്യം പോലും ഉണ്ടായില്ല…
“” നീ എങ്ങനെയെങ്കിലും മുരളിയെ കാണൂ… ഈ സ്വത്തും സമ്പത്തും എല്ലാവരെയും ഒഴിവാക്കി ഞാൻ വരാം… എനിക്ക് അവനെയൊന്നു
💬 Comments
View all comments